പഴയ പോലെ കാവി ശൗര്യം ഏക്കുന്നില്ല, ബിഹാറില്‍ നല്ല 'ഝഗഡ'

ഇന്ത്യ സഖ്യത്തില്‍ സീറ്റ് തമ്മില്‍തല്ലെന്ന് പറഞ്ഞു സ്ഥിരം പരിഹസിക്കാറുള്ള ബിജെപി ബിഹാറില്‍ മുന്നണിയ്ക്കുള്ളില്‍ സമവായത്തിന് നെട്ടോട്ടം ഓടുന്ന കാഴ്ചയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി കല്‍പ്പിക്കും പോലെ കാര്യങ്ങള്‍ നടന്നിരുന്നത് കേന്ദ്രത്തിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ കരുത്തിലായിരുന്നു. എന്നാല്‍ മൂന്നാം മോദി സര്‍ക്കാര്‍ നിതീഷ് കുമാറിന്റെ ജെഡിയുവിനും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയ്ക്കും മുന്നില്‍ സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള ബാലന്‍സിങ് തത്രപ്പാടിലാണ്. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞകുറി ജെഡിയുവിനേക്കാള്‍ സീറ്റ് നേടിയിട്ടും ഇക്കുറി ഫിഫ്റ്റി- ഫിഫ്റ്റി സീറ്റ് ഷെയറിംഗില്‍ നില്‍ക്കേണ്ടിവന്നത് കേന്ദ്രത്തിലെ ഈ ബാലന്‍സിങിന് വേണ്ടിയാണ്.

243 അംഗങ്ങളുള്ള ബിഹാര്‍ നിയമസഭയില്‍ ജെഡിയുവും ബിജെപിയും 101 സീറ്റുകളില്‍ വീതം മത്സരിക്കുമെന്നും നിതീഷ് കുമാറിന്റെ ഒരു സീറ്റെങ്കിലും അധികം വേണമെന്ന സമ്മര്‍ദ്ദത്തില്‍ 101- 102 ആകും സീറ്റ് നിലയെന്ന തരത്തിലെല്ലാം വലിയ കോലാഹലം നടന്നിട്ടാണ് ഒടുവിലായി നിതീഷിന് ഫിഫ്റ്റി ഫിഫ്റ്റി ഫോര്‍മുലയില്‍ ആദ്യമായി മല്‍സരിക്കേണ്ടി വരുന്നത്. ബാക്കിയുള്ള സീറ്റുകള്‍ എന്‍ഡിഎ മുന്നണിയിലെ സഖ്യകക്ഷികളായ ചിരാഗ് പസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടി (റാം വിലാസ്), ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവര്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച അഞ്ചില്‍ അഞ്ചും ജയിച്ച ചിരാഗ് പസ്വാന്‍ ചില്ലറ സീറ്റില്‍ ഒതുങ്ങാന്‍ തയ്യാറാവാതെ വലിയ വിലപേശല്‍ നടത്തി. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് 29 സീറ്റ് അനുവദിച്ചു നിലപാട് മയപ്പെടുത്താന്‍ ബിജെപി തയ്യാറായത് നിതീഷ് കുമാറിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

Latest Stories

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി