ഒടുവിൽ മിസോറാം വഴി മണിപ്പൂരിൽ പ്രധാനമന്ത്രി മോദി!

വംശീയ കലാപത്തിൽ കത്തിയെരിഞ്ഞ മണിപ്പൂരിലേക്ക് രണ്ടേകാൽ കൊല്ലത്തിനൊടുവിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി എത്തിയിരിന്നു. പ്രതിപക്ഷം മാത്രമല്ല മാളോകരൊക്കെ എന്തു കൊണ്ട് മണിപ്പൂരിൽ പ്രധാനമന്ത്രി പോകുന്നില്ലെന്ന് കണ്ഠമിടറി രണ്ടേകാൽ കൊല്ലത്തോളം ചോദിച്ചു വശംകെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം. അതും മിസോറാമിലെ ഉദ്ഘാടന പ്രഖ്യാപന മഹാമഹങ്ങൾക്ക് ശേഷം ആ വഴി മണിപ്പൂരിലേക്ക്. ലക്ഷ്യം മറ്റ് ചില ഉദ്ഘാടന പ്രഖ്യാപനങ്ങളടക്കം.

2023 മേയ് മാസത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുള്ള മണിപ്പൂരിൽ ആളിക്കത്തിയ അണയാത്ത വംശീയ കലാപം ആ സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കി രണ്ടേകാൽ വർഷം പിന്നിട്ടപ്പോഴാണ് രാജ്യത്തെ പ്രധാനമന്ത്രി ആ നാട്ടിൽ കാല് കുത്തിയത്. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി മണിപ്പൂരിലെത്തയത്. സന്ദർശനത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളടക്കം പ്രധാനമന്ത്രി നിർവഹിച്ചിട്ടുമുണ്ട്. ഐസ്വാൾ സന്ദർശനത്തോടെയാണ് പ്രധാനമന്ത്രിയുടെ ത്രിദിന സന്ദർശനത്തിന് തുടക്കമിട്ടത്. മിസോറാമിനെ ഇന്ത്യൻ റെയിൽശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബൈറാബി- സൈരംഗ് പദ്ധതിയിലെ 34 കിലോമീറ്റർ ദൈർഘ്യമുള്ള ഹോർട്ടോക്കി- സൈരംഗ് റെയിൽപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഐസ്വാളിൽ നിർവഹിച്ചു. പിന്നീട്
മിസോറമിൽനിന്ന് ഹെലികോപ്റ്ററിലാണ് മണിപ്പൂരിലെ കലാപകേന്ദ്രങ്ങളിലൊന്നായ ചുരാചന്ദ്പുരിലേക്കെത്താൻ മോദി തീരുമാനിച്ചിരുന്നത്. പക്ഷേ കനത്ത മഴ ഹെലികോപ്ടർ യാത്ര സാധ്യമാക്കിയില്ല. കാറിലാണ് മോദി മണിപ്പൂരിലെത്തിയത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്