ഒടുവിൽ മിസോറാം വഴി മണിപ്പൂരിൽ പ്രധാനമന്ത്രി മോദി!

വംശീയ കലാപത്തിൽ കത്തിയെരിഞ്ഞ മണിപ്പൂരിലേക്ക് രണ്ടേകാൽ കൊല്ലത്തിനൊടുവിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി എത്തിയിരിന്നു. പ്രതിപക്ഷം മാത്രമല്ല മാളോകരൊക്കെ എന്തു കൊണ്ട് മണിപ്പൂരിൽ പ്രധാനമന്ത്രി പോകുന്നില്ലെന്ന് കണ്ഠമിടറി രണ്ടേകാൽ കൊല്ലത്തോളം ചോദിച്ചു വശംകെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം. അതും മിസോറാമിലെ ഉദ്ഘാടന പ്രഖ്യാപന മഹാമഹങ്ങൾക്ക് ശേഷം ആ വഴി മണിപ്പൂരിലേക്ക്. ലക്ഷ്യം മറ്റ് ചില ഉദ്ഘാടന പ്രഖ്യാപനങ്ങളടക്കം.

2023 മേയ് മാസത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുള്ള മണിപ്പൂരിൽ ആളിക്കത്തിയ അണയാത്ത വംശീയ കലാപം ആ സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കി രണ്ടേകാൽ വർഷം പിന്നിട്ടപ്പോഴാണ് രാജ്യത്തെ പ്രധാനമന്ത്രി ആ നാട്ടിൽ കാല് കുത്തിയത്. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി മണിപ്പൂരിലെത്തയത്. സന്ദർശനത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളടക്കം പ്രധാനമന്ത്രി നിർവഹിച്ചിട്ടുമുണ്ട്. ഐസ്വാൾ സന്ദർശനത്തോടെയാണ് പ്രധാനമന്ത്രിയുടെ ത്രിദിന സന്ദർശനത്തിന് തുടക്കമിട്ടത്. മിസോറാമിനെ ഇന്ത്യൻ റെയിൽശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബൈറാബി- സൈരംഗ് പദ്ധതിയിലെ 34 കിലോമീറ്റർ ദൈർഘ്യമുള്ള ഹോർട്ടോക്കി- സൈരംഗ് റെയിൽപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഐസ്വാളിൽ നിർവഹിച്ചു. പിന്നീട്
മിസോറമിൽനിന്ന് ഹെലികോപ്റ്ററിലാണ് മണിപ്പൂരിലെ കലാപകേന്ദ്രങ്ങളിലൊന്നായ ചുരാചന്ദ്പുരിലേക്കെത്താൻ മോദി തീരുമാനിച്ചിരുന്നത്. പക്ഷേ കനത്ത മഴ ഹെലികോപ്ടർ യാത്ര സാധ്യമാക്കിയില്ല. കാറിലാണ് മോദി മണിപ്പൂരിലെത്തിയത്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍