ബോബി ഡിയോളിന്റെ സെറ്റിൽ ബജ്‌റംഗ്ദൾ ആക്രമണം

ഭോപ്പാലിൽ ചിത്രീകരണം നടന്നുകൊണ്ടിരുന്ന വെബ് സീരീസിന്റെ സെറ്റിൽ ഒരു കൂട്ടം ബജ്‌റംഗ്ദൾ പ്രവർത്തകർ അക്രമം നടത്തി. വെബ് സീരീസിന്റെ സംവിധായകൻ പ്രകാശ് ഝായെ കയ്യേറ്റം ചെയ്യുകയും മുഖത്ത് മഷി പുരട്ടുകയും ചെയ്തു. ബജ്‌റംഗ്ദൾ അക്രമികൾ സിനിമ പ്രവർത്തകരെ ഓടിക്കുകയും അവരിൽ ഒരാളെ പിടികൂടി മെറ്റൽ ലൈറ്റ് സ്റ്റാൻഡ് ഉപയോഗിച്ച് നിഷ്കരുണം മർദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബോബി ഡിയോൾ നായകനായ പ്രകാശ് ഝായുടെ വെബ് സീരീസ് ‘Ashram’ (ആശ്രമം) ഹിന്ദുമതത്തിനെതിരാണെന്നും വെബ് സീരീസിന്റെ പേര് മാറ്റാതെ ചിത്രീകരണം അനുവദിക്കില്ലെന്നും ബജ്‌റംഗ്ദൾ അക്രമികൾ പറഞ്ഞു.

“അവർ ആശ്രമം 1, ആശ്രമം 2 എന്നിവ ചിത്രീകരിച്ചു, ആശ്രമം 3 ഇവിടെ ഷൂട്ട് ചെയ്യുകയാണ്. ആശ്രമത്തിൽ സന്ന്യാസി സ്ത്രീകളെ പീഡിപ്പിക്കുന്നതായി പ്രകാശ് ഝാ കാണിച്ചു. പള്ളിയിലോ മദ്രസയിലോ ഇത്തരമൊരു സിനിമ എടുക്കാൻ അദ്ദേഹത്തിന് ധൈര്യമുണ്ടോ? അവൻ ആരാണെന്നാണ് അവൻ കരുതുന്നത്? ബജ്‌രംഗ് ദൾ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു, ഞങ്ങൾ അദ്ദേഹത്തെ ഈ സിനിമ ചെയ്യാൻ അനുവദിക്കില്ല. ഇതുവരെ ഞങ്ങൾ പ്രകാശ് ഝായുടെ മുഖം കറുപ്പിക്കുക മാത്രമാണ് ചെയ്തത്. ഞങ്ങൾ ബോബി ഡിയോളിനെ തിരയുകയാണ്. അയാൾ തന്റെ സഹോദരനിൽ നിന്ന് (സണ്ണി ഡിയോൾ) കാര്യങ്ങൾ പഠിക്കണം. അദ്ദേഹം എത്രമാത്രം ദേശസ്നേഹമുള്ള സിനിമകളാണ് ചെയ്തത് ,” ബജ്രംഗ്ദൾ നേതാവ് സുശീൽ സുർഹെലെ പറഞ്ഞു.

അക്രമത്തിൽ സിനിമാ സംഘം ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും എന്നാൽ പരാതിപ്പെട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്ത് കുറ്റവാളികളെ കണ്ടെത്തി എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും ഡിഐജി-ഭോപ്പാൽ ഇർഷാദ് വാലി പറഞ്ഞു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി