ആദ്യ 'ഒറ്റത്തവണ പ്രത്യേക' ട്രെയിൻ തെലങ്കാനയിൽ നിന്നും ജാർഖണ്ഡിലേക്ക്; പുറപ്പെട്ടത് 1,200 കുടിയേറ്റക്കാരുമായി

രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണിൽ അകപ്പെട്ടു പോയ കുടിയേറ്റക്കാരെ നാട്ടിലെത്തിക്കാൻ തെലങ്കാനയിൽ നിന്ന് ഝാർഖണ്ഡിലേക്ക് ട്രെയിൻ പുറപ്പെട്ടു. തെക്കൻ സംസ്ഥാനത്തെ ലിംഗാംപള്ളിയിൽ നിന്ന് ജാർഖണ്ഡിലെ ഹതിയ ജില്ലയിലേക്കാണ് 1,200 പേരുമായി ട്രെയിൻ പുറപ്പെട്ടത്. 24 കോച്ചുള്ള ട്രെയിനിൽ ഒരു കംപാർട്ട്‌മെന്റിൽ 72 പേർ ഇരിക്കാൻ സാധിക്കുമെങ്കിലും, സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശങ്ങൾ അനുസരിച്ച് 54 പേരാണ് ഒരു കംപാർട്ട്‌മെന്റിൽ ഉൾപ്പെടുത്തിയത്.

തെലങ്കാന സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് ഒറ്റത്തവണയുള്ള പ്രത്യേക ട്രെയിൻ ആണ് ഇപ്പോൾ സർവീസ് നടത്തുന്നതെന്ന് റെയിൽ‌വേ മന്ത്രാലയം വ്യക്തമാക്കി.

“തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ഞങ്ങളുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. അവരെ തിരികെ കൊണ്ടു വരുന്നതിനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ  സുരക്ഷിതമായി ആരംഭിച്ചു”- ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ട്വീറ്റ് ചെയ്തു

“മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഞങ്ങൾക്ക് പ്രാധാന്യമുള്ളതുപോലെ തന്നെ സംസ്ഥാനത്ത് നിന്നുള്ള കുടിയേറ്റ തൊഴിലാളികളും  പ്രധാനമാണ്. ഓരോ ജാർഖണ്ഡിന്റെയും സുരക്ഷയാണ്  സർക്കാരിന്റെ മുൻഗണന” സോറൻ കൂട്ടിച്ചേർത്തു.

കോവിഡ് ലക്ഷണങ്ങളില്ലാത്ത കുടിയേറ്റക്കാർക്കും വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് കുടിയേറ്റക്കാരെ ട്രെയിനിൽ നാട്ടിലേക്ക് അയയ്ക്കാനുള്ള നീക്കം.

കേന്ദ്രത്തിന്റെ ഉത്തരവിനെത്തുടർന്ന് പഞ്ചാബ്, ബീഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര, ചില തെക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ ട്രെയിനുകൾ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ