ആ കലിപ്പ് നിമിഷത്തിന്റെ ഒരു ഭാഗമേ നിങ്ങൾ കണ്ടോള്ളൂ, അവിടെ നടന്നത് ചതി; റൊണാൾഡോക്ക് എതിരെ ദക്ഷിണ കൊറിയൻ പരിശീലകൻ

ഫിഫ ലോകകപ്പിനിടെ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ ദക്ഷിണ കൊറിയയുമായി നടന്ന മത്സരത്തിന്റെ സമയത്ത് എതിരാളികളുമായി പ്രശ്നം ഉണ്ടാക്കിയതൊക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആ നിമിഷത്തെക്കുറിച്ച് പ്രതികരിച്ച ദക്ഷിണ കൊറിയയുടെ മുൻ കോച്ച് പൗലോ ബെന്റോ തന്റെ കളിക്കാരൻ ചോ ഗ്യു-സങ്ങിനൊപ്പം തുറന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചത്തിന് ശേഷം ഇത് തന്റെ ലോകകപ്പ് ആകുമെന്ന് പറഞ്ഞാണ് റൊണാൾഡോ ലോകകപ്പ് വേദിയിൽ എത്തിയത്. ഇംതിരുന്നലും വെറും ഒരു 1 ഗോൾ മാത്രം നേടി ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയാൻ റൊണാൾഡോ ഖത്തർ വിട്ടത്.

മത്സരശേഷം സംഭവത്തെ അഭിസംബോധന ചെയ്ത പോർച്ചുഗൽ പരിശീലകൻ സാന്റോസ്, തന്നെ അപമാനിച്ചതിന് ദക്ഷിണ കൊറിയയുടെ ഗ്യൂ-സങ്ങിനോട് റൊണാൾഡോ പ്രതികരിക്കുകയായിരുന്നുവെന്ന് അവകാശപ്പെട്ടു. എന്നിരുന്നാലും റൊണാൾഡോ തന്നെ പകരക്കാരുടെ നിരയിൽ ഉള്പെടുത്തിയതിയതിന് കലിപ്പ് തീർക്കുക ആയിരുന്നു എന്നും വാദങ്ങൾ ഉണ്ടായിരുന്നു.

ലോകകപ്പിൽ ദക്ഷിണ കൊറിയയുടെ പരിശീലകനായിരുന്ന ബെന്റോ ഇപ്പോൾ ഗു-സംഗിൽ നിന്ന് പ്രകോപനം ഉണ്ടായിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. റൊണാൾഡോയും സാന്റോസും തമ്മിലുള്ള പിരിമുറുക്കം മറയ്ക്കാൻ തന്റെ കളിക്കാരനെ ഉപയോഗിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. അദ്ദേഹം പോർച്ചുഗീസ് സ്പോർട്സ് ദിനപത്രത്തോട് പറഞ്ഞു [SAPO Desporto വഴി]:

“ബെഞ്ചിൽ ഇരുത്തിയതിനുള്ള കലിപ്പ് റൊണാൾഡോ തീർത്തു. അതാണ് സംഭവിച്ചത്. വഴിയേ പോയ ഞങ്ങളുടെ താരത്തിന് നേരെയാണ് റൊണാൾഡോ ദേഷ്യപ്പെട്ടതെന്ന് പറഞ്ഞത് തന്നെ അവർക്കിടയിൽ ഉള്ള കലിപ്പ് മറക്കാൻ ആണ്.”

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി