യുക്രൈനെ തരിപ്പണമായി ഇംഗ്ലണ്ട്; 1996ന് ശേഷം ആദ്യമായി യൂറോ കപ്പ് സെമിയില്‍

യൂറോ കപ്പിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ യുക്രൈനിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് സെമി ഫൈനലില്‍ പ്രവേശിച്ചു. ഇരട്ട ഗോളുകള്‍ നേടിയ നായകന്‍ ഹാരി കെയ്നും ഇരട്ട അസിസ്റ്റുകള്‍ നല്‍കിയ ലൂക്ക് ഷായുമാണ് ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

കെയ്നിന് പുറമേ പ്രതിരോധതാരം ഹാരി മഗ്വയര്‍, മധ്യനിരതാരം ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍ എന്നിവരും ലക്ഷ്യം കണ്ടു. 1996ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട്. യൂറോ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഹോം ഗ്രൗണ്ടായ വെബ്ലിയില്‍ വെച്ച് നടക്കുന്ന സെമി ഫൈനലില്‍ ഡെന്മാര്‍ക്കാണ് എതിരാളികള്‍.

Image

ചരിത്രത്തിലാദ്യമായി യൂറോയുടെ ക്വാര്‍ട്ടര്‍ കളിക്കാനിറങ്ങിയ യുക്രെയ്ന്‍ നിരാശാജനകമായ പ്രകടനം നടത്തിയാണ് കീഴടങ്ങിയത്. കളിയുടെ ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്കു സാധിച്ചില്ല. കളിയുടനീളം ലോകോത്തര നിലവാരമുള്ള ആക്രമണ ഫുട്ബോളാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചത്.

ആദ്യ സെമിയില്‍ ഇറ്റലി സ്പെയിനിനെ നേരിടും. ചൊവ്വാഴ്ച രാത്രി 12.30നാണ് മത്സരം. ബുധനാഴ്ച രാത്രി 12.30നാണ് ഇംഗ്ലണ്ട്-ഡെന്‍മാര്‍ക്ക് സെമി ഫൈനല്‍ മത്സരം.

Latest Stories

ലോകം ആണവ മത്സരത്തിലേക്ക്

കേരളത്തിലെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്ക; മുട്ട വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

ആര്‍എസ്എസ് ചിത്രത്തെ കുറിച്ച് പാട്ടിലൂടെ പ്രതികരിക്കും; ജാതീയത വിറ്റ് കാശാക്കുന്നില്ല, തന്റെ പാട്ടുകളില്‍ ജാതിയതയില്ലെന്ന് വേടന്‍

ഓസ്ട്രേലിയക്കെതിരെ അങ്ങനെ ചെയ്തപ്പോൾ ലഭിച്ചത് പീക്ക് ലെവൽ സംതൃപ്തി, അവന്മാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാക്കി, വെളിപ്പെടുത്തി രോഹിത് ശർമ്മ

മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചവരുണ്ട് : മാധവ് സുരേഷ്