"ഈ ക്ലബ് എന്റെ വീടാണ്"; ബ്ലാസ്റ്റേഴ്സുമായുള്ള കരാർ നീട്ടി മലയാളി താരം

മലയാളി താരം ശ്രീക്കുട്ടൻ എം.എസ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി പുതിയ കരാറിൽ ഒപ്പു വെച്ചു, 2027 വരെ ഉള്ള കരാറിൽ ആണ് ഒപ്പു വെച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ശ്രീക്കുട്ടൻ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി സിസ്റ്റത്തിലൂടെ വളർന്നു വന്ന താരമാണ്.
2022-ൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് ടീമിനൊപ്പം ചേർന്ന ശ്രീക്കുട്ടൻ, ഡെവലപ്‌മെന്റ് ലീഗ്, ഡ്യൂറണ്ട് കപ്പ് എന്നിവയുൾപ്പെടെ വിവിധ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

റിസർവ് ടീമിലെ തകർപ്പൻ പ്രകടനം അദ്ദേഹത്തെ 2023-24 സീസണിൽ സീനിയർ ടീമിൽ എത്തിച്ചു. ഫസ്റ്റ് ടീമിനൊപ്പം പരിശീലനം തുടർന്ന ശ്രീക്കുട്ടൻ, ഈ വർഷം നടന്ന സൂപ്പർ കപ്പിൽ ടീമിന് വേണ്ടി രണ്ട് മത്സരങ്ങളിൽ കളിക്കുകയും, മോഹൻ ബഗാനെതിരെ ഒരു ഗോൾ നേടുകയും ചെയ്തു. കളിക്കളത്തിൽ വേഗതയും ശാരീരികക്ഷമതയും എപ്പോഴും നിലനിർത്തുന്ന ശ്രീക്കുട്ടൻ, പെട്ടെന്നുള്ള മുന്നേറ്റങ്ങളിലൂടെ ഗോൾ നേടാൻ കഴിവുള്ള ഒരു താരമായാണ് വിലയിരുത്തപ്പെടുന്നത്.

കരാർ പുതുക്കിയതിനെക്കുറിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ സിഇഒ അഭിക് ചാറ്റർജി തന്റെ സന്തോഷം പങ്കുവെച്ചു:

“കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിൽ, നിലവിലെ ഇന്ത്യൻ ഫുട്ബോൾ ഉള്ള എന്ത് വെല്ലുവിളികളോ മറിച്ച് പ്രതീക്ഷകളുടെ ഭാരമോ എന്തുതന്നെയായാലും, യുവ താരങ്ങളെ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവരെ വളർത്തിക്കൊണ്ട് വരിക എന്ന ഞങ്ങളുടെ ഉദ്യമത്തിൽ ഞങ്ങൾ ഉറച്ചു തന്നെ നിൽക്കുന്നു. കഠിനാധ്വാനത്തിലൂടെയും സ്ഥിരമായ പ്രകടനത്തിലൂടെയും വളർന്നു വന്ന ഒരു കളിക്കാരന്റെ ഉത്തമ ഉദാഹരണമാണ് ശ്രീക്കുട്ടൻ. അദ്ദേഹത്തിന്റെ വളർച്ചയിൽ ഞങ്ങൾ വളരെയധികം അഭിമാനമുണ്ട്, ഞങ്ങളോട് ഒപ്പം യാത്ര തുടരുന്ന അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.”

കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് കരാർ പുതുക്കിയതിനെ കുറിച്ച് :

“കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങളുടെ റിസർവ് ടീമിനൊപ്പം വളരെ ക്ഷമയോടും അച്ചടക്കത്തോടും കൂടി വളർന്നു വന്ന കളിക്കാരനാണ് ശ്രീക്കുട്ടൻ. കളിയിൽ വളരെ ഊർജ്ജസ്വലതയും, പെട്ടെന്നുള്ള ആക്രമണങ്ങൾ നടത്തുന്നതിലും ഒപ്പം സ്വാഭാവികമായ ഗോൾ സ്കോറിംഗ് കഴിവുമുള്ള ഒരു കളിക്കാരനാണ് അദ്ദേഹം. സൂപ്പർ കപ്പിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് അവസരം ലഭിച്ചു, അതിലൂടെ പരിശീലകൻ ഡേവിഡിന്റെ ശ്രദ്ധ നേടാനും ശ്രീക്കുട്ടന് സാധിച്ചു. അദ്ദേഹത്തിന്റെ കൂടുതൽ വളർച്ചയ്ക്കായി ഞങ്ങൾ മികച്ച പരിശീലനം നൽകും. അതുവഴി വരും സീസണുകളിൽ ഐ.എസ്.എല്ലിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കളിക്കാരനായി അദ്ദേഹം മാറുമെന്ന് പ്രതീക്ഷിക്കുന്നു.”

കരാർ നീട്ടിയതിനെക്കുറിച്ച് ശ്രീക്കുട്ടൻ എം.എസ്:

“കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം തുടരുക എന്നതാണ് എനിക്ക് എല്ലാം, ഈ ക്ലബ് എൻ്റെ വീടാണ്. എല്ലാ തലങ്ങളിലും വളരാൻ ക്ലബ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എൻ്റെ പരിശീലകരോടും മാനേജ്മെന്റിനോടും അവർ നൽകിയ വിശ്വാസത്തിന് ഞാൻ ശരിക്കും നന്ദിയുള്ളവനാണ്. എൻ്റെ പരമാവധി നൽകാൻ ഞാൻ ശ്രമിക്കും.”

യുവ കളിക്കാരെ കണ്ടെത്തി, അവർക്ക് മികച്ച പരിശീലനം നൽകി ഇന്ത്യൻ ഫുട്ബോളിന്റെ ഉന്നത തലങ്ങളിൽ എത്തിക്കുക എന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ കാഴ്ചപ്പാടിന് ഈ കരാർ അടിവരയിടുന്നു. ശ്രീക്കുട്ടന്റെ ഈ വളർച്ച ക്ലബ്ബിന്റെ അക്കാദമിയുടെ വിജയത്തെയും പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയെയും വ്യക്തമാക്കുന്നു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി