'തീവ്രവാദത്തിന് ഇസ്‌ലാമില്‍ സ്ഥാനമില്ല'; ഖുര്‍ആന്‍ വാക്യം പങ്കുവെച്ച് ഓസില്‍

തീവ്രവാദത്തിന് ഇസ്‌ലാമില്‍ സ്ഥാനമില്ലെന്ന് ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം മെസ്യൂദ് ഓസില്‍. ഫ്രാന്‍സിലെ ക്രിസ്ത്യന്‍ പള്ളിയില്‍ തീവ്രവാദി ആക്രമം ഉണ്ടായെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഓസിലിന്റെ പ്രതികരണം.

ഫെയ്സ്ബുക്കിലൂടെയാണ് ഓസിലിന്റെ പ്രതികരണം. “നിഷ്‌കളങ്കനായ ഒരാളെ വധിച്ചാല്‍ അവന്‍ മനുഷ്യകുലത്തെ ഒന്നടങ്കം കൊന്നതു പോലെയാണ്; ഒരാളുടെ ജീവന്‍ രക്ഷിച്ചാലോ, അവന്‍ മാനവരാശിയുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ച പോലെയാണ്” എന്ന ഖുര്‍ആന്‍ വചനവും ഓസില്‍ പോസ്റ്റ് ചെയ്തു. മക്കയില്‍ നിന്നുള്ള തന്റെ ചിത്രത്തിനൊപ്പമാണ് ഓസില്‍ പോസ്റ്റ് പങ്കുവെച്ചത്.

Mesut Özil on Twitter: "Terrorism has no place in Islam ❌❌❌… "

ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയില്‍ വെച്ച് ഒരു സ്ത്രീയടക്കം രണ്ട് പേരെ അക്രമി കൊലപ്പെടുത്തിയിരുന്നു. ഭീകരാക്രമണമാണെന്നാണ് നഗരത്തിന്റെ മേയര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

ഈ മാസം ആദ്യം പാരീസിലെ ഫ്രഞ്ച് മിഡില്‍ സ്‌കൂള്‍ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ ചെചെന്‍ വംശജനായ ഒരാള്‍ ശിരച്ഛേദം ചെയ്ത സംഭവത്തിന്റെ ആഘാതം മാറുന്നതിന് മുമ്പാണ് ഫ്രാന്‍സില്‍ മറ്റൊരു ആക്രമണം കൂടി ഉണ്ടാവുന്നത്.

Latest Stories

സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

IPL 2026: 'ആളുകൾ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കും'; വരാനിരിക്കുന്ന മിനി-ലേലത്തിൽ ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്ന് പ്രവചനം

Asia Cup 2025: “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി ഇന്ത്യ ഞങ്ങളെ തോൽപ്പിക്കും”; പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കാൻ പ്രാർത്ഥിച്ച് പാക് മുൻ താരം

പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബർ അസമിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണം: അഹമ്മദ് ഷെഹ്സാദ്

അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ കൈമാറ്റം നടക്കില്ല: ആർ. അശ്വിൻ

“അഷസ് പോലെ നിലവാരം മികച്ചതായി തോന്നിയില്ല″: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മികച്ചതാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് മൈക്കൽ ആതർട്ടൺ

സഞ്ജു സാംസണെ പുറത്താക്കി പകരം ആ താരത്തെ കൊണ്ട് വരണം: ദീപ്‌ദാസ് ഗുപ്ത

'വിഭജനകാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് വിഭജന ഭീതി ദിനം, അവരുടെ മനക്കരുത്തിനെ ആദരിക്കാനുള്ള ദിവസം'; പ്രധാനമന്ത്രി