"ഇത് വളരെ ഹൊറിബിളായ ഒരു മത്സരമായിരുന്നു, ഗ്രൗണ്ട് വളരെ മോശം"; റോഡ്രിഗോ ഡി പോളിന്റെ വാക്കുകൾ ഇങ്ങനെ

ഇന്ന് നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ കരുത്തരായ വെനിസ്വേലയോട് സമനില വഴങ്ങി അർജന്റീന. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. മത്സര ശേഷം സ്റ്റേഡിയത്തിനെ കുറിച്ച് ഒരുപാട് പരാതികൾ ലഭിച്ചിരുന്നു. വെള്ളവും ചെളിയും നിറഞ്ഞ ഗ്രൗണ്ടിലാണ് മത്സരം നടന്നത്. അത് കൊണ്ട് ഇരു ടീമുകൾക്കും മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല.

അർജന്റീനയ്ക്ക് വേണ്ടി പതിമൂന്നാം മിനിറ്റിൽ ഓട്ടമെന്റിയിലൂടെ ലീഡ് നേടിയെങ്കിലും 65ആം മിനുട്ടിൽ റോണ്ടോൺ വെനിസ്വേലക്ക് സമനില ഗോൾ നേടിക്കൊടുക്കുകയായിരുന്നു. ലയണൽ മെസിയുടെ പങ്കാളിത്തം ഉണ്ടായിട്ടും ടീമിന് വിജയിക്കാൻ സാധിക്കാത്തതിൽ നിരാശരാണ് ആരാധകർക്ക്. റോഡ്രിഗോ ഡി പോൾ ഗ്രൗണ്ടിന്റെ മോശമായ അവസ്ഥയെ കുറിച്ച് സംസാരിച്ചു.

റോഡ്രിഗോ ഡി പോൾ പറയുന്നത് ഇങ്ങനെ:

” ഇത് വളരെയധികം ഹൊറിബിളായ ഒരു മത്സരമായിരുന്നു. ഇവിടെ ഫുട്ബോൾ കളിക്കുക എന്നുള്ളത് തന്നെ അസാധ്യമായിരുന്നു. ഞങ്ങൾക്ക് സെക്കൻഡ് ബോളിന് വരെ പോകേണ്ടിവന്നു. അതൊരിക്കലും മികച്ച കാര്യമല്ല. പക്ഷേ ഇതിനെയെല്ലാം ഞങ്ങൾ കൈകാര്യം ചെയ്യേണ്ടിവന്നു. ഞങ്ങൾക്ക് കൂടുതൽ ഒന്നും ആവശ്യപ്പെടുന്നില്ല, ബോൾ നന്നായി മൂവ് ചെയ്യുന്ന ഒരു നല്ല ഗ്രൗണ്ട് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് ” റോഡ്രിഗോ ഡി പോൾ പറഞ്ഞു.

അവസാനമായി കളിച്ച രണ്ട് മത്സരങ്ങളും അർജന്റീന പരാജയപ്പെട്ടിരുന്നു. കൊളംബിയയോട് തോൽവി ഏറ്റ് വാങ്ങിയതിന് ശേഷമായിരുന്നു ഇന്ന് നടന്ന മത്സരത്തിൽ വെനിസ്വേലയോടും സമനിലയിൽ കളി അവസാനിപ്പിക്കേണ്ടി വന്നത്. താരങ്ങളുടെ രാജകീയ തിരിച്ച് വരവിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അടുത്ത മത്സരത്തിൽ ബൊളീവിയയാണ് അർജന്റീനയുടെ എതിരാളികൾ.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ