എറിക്‌സന്റെ വഴിയിലോ അഗ്യൂറോ;താരത്തിന് ദീര്‍ഘനാള്‍ വിശ്രമം

യൂറോ കപ്പ് ഫുട്‌ബോളിലെ വേദനാജനകമായ ദൃശ്യമായിരുന്നു ഡെന്‍മാര്‍ക്കിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഹൃദയാഘാതമൂലം കളത്തില്‍ കുഴഞ്ഞുവീണത്. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗിലും സമാനമായൊരു സംഭവമുണ്ടായി. ലാ ലിഗയിലെ അലാവസിനെതിരായ മത്സരത്തിനിടെ ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഫോര്‍വേഡ് സെര്‍ജിയോ അഗ്യൂറോ നെഞ്ചുവേദനയാല്‍ പിടഞ്ഞു. അഗ്യൂറോയ്ക്ക് മൂന്ന് മാസത്തെ വിശ്രമം അനുവദിച്ചിരിക്കുകയാണ് ബാഴസ് അധികൃതര്‍.

സീസണില്‍ പരിക്കിന്റെ പിടിയിലായ അഗ്യൂറോ ബാഴ്‌സക്കുവേണ്ടി രണ്ടാമത്തെ മത്സരത്തിനാണ് ഇറങ്ങിയത്. കളി പുരോഗമിക്കവെ നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെട്ട അഗ്യൂറോ, തന്നെ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഏഴ് മിനിറ്റോളം ചികിത്സ നല്‍കിയശേഷമാണ് അഗ്യൂറോയെ ബാഴ്‌സ മെഡിക്കല്‍ സ്റ്റാഫ് കളത്തിന് പുറത്തേക്കുകൊണ്ടുപോയത്. ഹൃദയസംബന്ധമായ പരിശോധനകള്‍ക്ക് വിധേയനായ അഗ്യൂറോയ്ക്ക് ഡോക്ടര്‍മാര്‍ തുടര്‍ ചികിത്സയും വിശ്രമവും നിര്‍ദേശിക്കുകയായിരുന്നു. അഗ്യൂറോയുടെ ആരോഗ്യസ്ഥിതി ബാഴ്‌സ അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

യൂറോ കപ്പില്‍ ഫിന്‍ലന്‍ഡുമായുള്ള ഡെന്‍മാര്‍ക്കിന്റെ മത്സരത്തിനിടെയാണ് എറിക്‌സണ്‍ കുഴഞ്ഞുവീണത്. ഗ്രൗണ്ടിലെ അടിയന്തര ചികിത്സയ്ക്കുശേഷം എറിക്‌സനെ സ്ട്രച്ചറിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എറിക്‌സണ്‍ മരിച്ചെന്നുവരെ സഹതാരങ്ങള്‍ വിലപിച്ചു. പിന്നീട് യൂറോ കപ്പില്‍ എറിക്‌സണ്‍ കളിച്ചില്ല. ശസ്ത്രക്രിയയ്ക്ക് വിധേനയായ താരം ഫുട്‌ബോളിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇറ്റാലിയന്‍ ലീഗ് കളിക്കാനുള്ള എറിക്‌സന്റെ ശ്രമം അധികൃതര്‍ തടഞ്ഞിരിക്കുകയാണ്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി