ലോക കപ്പിൽ അമേരിക്കയെ പിന്തുണച്ചു, പൗരനെ വെടിവെച്ച് കൊന്ന് ഇറാൻ സേന

ലോക കപ്പിൽ നിന്ന് തന്റെ രാജ്യത്തിന്റെ ദേശീയ ടീമിനെ അമേരിക്ക പുറത്താക്കിയപ്പോൾ ആഘോഷിച്ചതിന് ഒരു ഇറാനിയൻ പൗരൻ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി അവകാശ സംഘടനകൾ ബുധനാഴ്ച അറിയിച്ചു. ചൊവ്വാഴ്‌ച രാത്രി ഖത്തറിൽ നടന്നമത്സരത്തിൽ അമേരിക്കയോട് തോറ്റാണ് ഇറാൻ പുറത്തായത്. ഭരണകൂടത്തെ അനുകൂലിക്കുന്നവർ ടീമിനെ പിന്തുണച്ചപ്പോൾ എതിർക്കുന്നവരായ ആളുകൾ ഈ ലോകകപ്പിൽ തങ്ങളുടെ ടീം പുറത്താക്കണമെന്ന ആഗ്രഹത്തോടെ എതിരാളികളെ പിന്തുണച്ചു.

ടെഹ്‌റാന്റെ വടക്ക് പടിഞ്ഞാറ് കാസ്പിയൻ കടൽ തീരത്തുള്ള ബന്ദർ അൻസാലി എന്ന നഗരത്തിൽ കാർ ഹോൺ മുഴക്കിയതിന് മെഹ്‌റാൻ സമക് (27) എന്ന യുവാവ് വെടിയേറ്റ് മരിച്ചുവെന്ന് മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു.

“അമേരിക്കക്കെതിരായ ദേശീയ ടീമിന്റെ തോൽവിയെ തുടർന്ന് അത് ആഘോഷിച്ചതിന് സുരക്ഷാ സേന വെടിവെച്ച് കൊല്ലുക ആയിരുന്നു “, ഓസ്ലോ ആസ്ഥാനമായുള്ള ഗ്രൂപ്പ് ഇറാൻ ഹ്യൂമൻ റൈറ്റ്സ് (ഐഎച്ച്ആർ) പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഇറാനിയൻ അധികൃതരിൽ നിന്ന് ഉടൻ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അതിശയകരം എന്ന് പറയട്ടെ അമേരിക്കക്ക് എതിരെയുള്ള മത്സരത്തിൽ കളിച്ച ഇറാനിയൻ ഇന്റർനാഷണൽ മിഡ്ഫീൽഡർ സയിദ് ഇസതോലാഹി, തനിക്ക് സമക്കിനെ അറിയാമെന്ന് വെളിപ്പെടുത്തുകയും ഒരു യൂത്ത് ഫുട്ബോൾ ടീമിൽ അവർ ഒരുമിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു.

“ഇന്നലെ രാത്രിയിൽ ഞാൻ കേട്ട വാർത്ത എനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് ” എസതോലാഹി ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു, സമക്കിനെ “ബാല്യകാല ടീമംഗം” എന്ന് വിശേഷിപ്പിച്ചു. തന്റെ സുഹൃത്തിന്റെ മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം അഭിപ്രായം പറഞ്ഞില്ല, എന്നാൽ “ചില ദിവസം മുഖംമൂടികൾ വീഴും, സത്യം അനാവൃതമാകും.” എന്നാണ് കുറിച്ചത്

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി