ലോക കപ്പിൽ അമേരിക്കയെ പിന്തുണച്ചു, പൗരനെ വെടിവെച്ച് കൊന്ന് ഇറാൻ സേന

ലോക കപ്പിൽ നിന്ന് തന്റെ രാജ്യത്തിന്റെ ദേശീയ ടീമിനെ അമേരിക്ക പുറത്താക്കിയപ്പോൾ ആഘോഷിച്ചതിന് ഒരു ഇറാനിയൻ പൗരൻ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി അവകാശ സംഘടനകൾ ബുധനാഴ്ച അറിയിച്ചു. ചൊവ്വാഴ്‌ച രാത്രി ഖത്തറിൽ നടന്നമത്സരത്തിൽ അമേരിക്കയോട് തോറ്റാണ് ഇറാൻ പുറത്തായത്. ഭരണകൂടത്തെ അനുകൂലിക്കുന്നവർ ടീമിനെ പിന്തുണച്ചപ്പോൾ എതിർക്കുന്നവരായ ആളുകൾ ഈ ലോകകപ്പിൽ തങ്ങളുടെ ടീം പുറത്താക്കണമെന്ന ആഗ്രഹത്തോടെ എതിരാളികളെ പിന്തുണച്ചു.

ടെഹ്‌റാന്റെ വടക്ക് പടിഞ്ഞാറ് കാസ്പിയൻ കടൽ തീരത്തുള്ള ബന്ദർ അൻസാലി എന്ന നഗരത്തിൽ കാർ ഹോൺ മുഴക്കിയതിന് മെഹ്‌റാൻ സമക് (27) എന്ന യുവാവ് വെടിയേറ്റ് മരിച്ചുവെന്ന് മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു.

“അമേരിക്കക്കെതിരായ ദേശീയ ടീമിന്റെ തോൽവിയെ തുടർന്ന് അത് ആഘോഷിച്ചതിന് സുരക്ഷാ സേന വെടിവെച്ച് കൊല്ലുക ആയിരുന്നു “, ഓസ്ലോ ആസ്ഥാനമായുള്ള ഗ്രൂപ്പ് ഇറാൻ ഹ്യൂമൻ റൈറ്റ്സ് (ഐഎച്ച്ആർ) പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഇറാനിയൻ അധികൃതരിൽ നിന്ന് ഉടൻ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അതിശയകരം എന്ന് പറയട്ടെ അമേരിക്കക്ക് എതിരെയുള്ള മത്സരത്തിൽ കളിച്ച ഇറാനിയൻ ഇന്റർനാഷണൽ മിഡ്ഫീൽഡർ സയിദ് ഇസതോലാഹി, തനിക്ക് സമക്കിനെ അറിയാമെന്ന് വെളിപ്പെടുത്തുകയും ഒരു യൂത്ത് ഫുട്ബോൾ ടീമിൽ അവർ ഒരുമിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു.

“ഇന്നലെ രാത്രിയിൽ ഞാൻ കേട്ട വാർത്ത എനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് ” എസതോലാഹി ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു, സമക്കിനെ “ബാല്യകാല ടീമംഗം” എന്ന് വിശേഷിപ്പിച്ചു. തന്റെ സുഹൃത്തിന്റെ മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം അഭിപ്രായം പറഞ്ഞില്ല, എന്നാൽ “ചില ദിവസം മുഖംമൂടികൾ വീഴും, സത്യം അനാവൃതമാകും.” എന്നാണ് കുറിച്ചത്

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ