സൗദി നായകന്‍ പതിവിലുമധികം ശാന്തനായിരുന്നു, അയാള്‍ക്കറിയാമായിരുന്നു ഇത് അര്‍ജന്റീനയുടെ ത്യാഗത്തിന്റെ ബാക്കിപത്രമാണെന്ന്!

സംഗീത് ശേഖര്‍

ഇസ്ലാമിക രാജ്യങ്ങള്‍ എല്ലാം ലോകകപ്പില്‍ ദയനീയമായി പരാജയപ്പെടുന്നു എന്ന സംഘികളുടെ കുപ്രചരണത്തിന് കുട പിടിച്ചു കൊടുക്കാന്‍ ചെഗുവേരയുടെ നാട്ടുകാര്‍ക്ക് കഴിയില്ല. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെ പോലെ കളിക്കളത്തില്‍ സ്വയം ബലിയര്‍പ്പിച്ചു കൊണ്ടവര്‍ വര്‍ഗീയ വാദികള്‍ക്ക് അതിശക്തമായ മറുപടി നല്‍കുമ്പോള്‍ ഫുട്‌ബോള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും കൂടി കളിയാവുകയാണ്. വിപ്ലവം തോക്കിന്‍കുഴലിലൂടെ മാത്രമല്ല വരുന്നതെന്ന് തെളിയിച്ചു കൊണ്ട് അര്‍ജന്റീന തോല്‍ക്കുമ്പോഴും ഹൃദയങ്ങള്‍ കീഴടക്കുന്നു.

ലയണല്‍ മെസ്സി, ഇതയാളുടെ അവസാന ലോകകപ്പാണ്. സൗദിക്കെതിരെ ഇറങ്ങുന്നതിനു മുന്നേ അയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. താന്‍ വിമര്‍ശിക്കപ്പെടുമെന്നും ആക്രമിക്കപെടുമെന്നും തന്റെ തലക്കായി വാളുകള്‍ ഉയരുമെന്നും അറിഞ്ഞു കൊണ്ട് അയാളൊരു തീരുമാനമെടുക്കുകയാണ്. ‘

‘സൗദിയെ പരാജയപ്പെടുത്തിയാല്‍ ഞങ്ങള്‍ക്ക് 3 പോയന്റ് ലഭിച്ചേക്കാം, പക്ഷേ അറബ് രാഷ്ട്രങ്ങളുടെ നഷ്ടപ്പെടുന്ന അഭിമാനത്തിന് പകരം വക്കാന്‍ ആ പോയന്റുകള്‍ക്ക് കഴിയില്ല’ ലയണല്‍ മെസ്സിയുടെ അതിശക്തമായ തീരുമാനത്തിന് ടീം ഒന്നടങ്കം പിന്തുണ നല്‍കിയപ്പോള്‍ അത് യാഥാര്‍ഥ്യമായി.

സൗദി നായകന്‍ സല്‍മാന്‍ അല്‍ ഫരാജ് പതിവിലുമധികം ശാന്തനായിരുന്നു. അയാള്‍ക്കറിയാമായിരുന്നു ഇത് അര്‍ജന്റീനയുടെ ത്യാഗത്തിന്റെ ബാക്കിപത്രമാണെന്ന്. വിജയത്തില്‍ അമിതമായി ആഹ്ലാദിക്കാതിരുന്ന അയാളുടെ കണ്ണില്‍ നിന്നുതിര്‍ന്നു വീണ കണ്ണീര്‍ തുള്ളികള്‍ നിശബ്ദമായി അര്‍ജന്റീനയുടെ പരാജയത്തില്‍ ആഹ്ലാദിച്ചു കൊണ്ടിരുന്നവരോട് മന്ത്രിച്ചു.. വാമോസ് അര്‍ജന്റീന.. നിങ്ങള്‍ തോറ്റിട്ടില്ല, തോല്‍ക്കുകയുമില്ല.

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക