അമാദ് ഡിയാലോ: ദി ഐവോറിയാൻ മെസി

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ സ്വന്തം സോഷ്യൽ മീഡിയ ടീം പോലും മത്സരം ഏതാണ്ട് ഉപേക്ഷിച്ച മട്ടിൽ, റെഗുലർ ടൈമിന്റെ 80 മിനിറ്റുകൾക്ക് ശേഷം യുണൈറ്റഡിന് സ്വന്തം തട്ടകത്തിൽ വിജയം നേടാൻ അത്ഭുതങ്ങൾ സൃഷ്ട്ടികേണ്ടിയിരുന്നു. ആ അത്ഭുതത്തിന്റെ പേരാണ് അമാദ് ഡിയാലോ. 43 ആം മിനുട്ടിൽ സ്വന്തം പിഴവ് കൊണ്ട് ഏറ്റുവാങ്ങേണ്ടി വന്ന സെൽഫ് ഗോളിനെ മറികടക്കാൻ ചില്ലറ പരിശ്രമങ്ങളൊന്നുമല്ല യുണൈറ്റഡിന് വേണ്ടിയിരുന്നത്. പ്രീമിയർ ലീഗിൽ വ്യാഴാഴ്‌ച നടന്ന മത്സരത്തിൽ സതാംപ്‌ടണിനെ അമാദ് ഡിയാലോയുടെ മൂന്ന് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1ന് പരാജയപ്പെടുത്തി.

നിർണായകമായ വിജയം കണ്ടെത്താൻ റൂബൻ അമോറിമിന്റെ കളിക്കാർ കഴിവതും ശ്രമിച്ചെങ്കിലും ഗോൾ മാത്രം അന്യം നിന്നു. കളിയിലെ ദുർബല താരങ്ങളെ കണ്ടെത്തി കൃത്യമായ സബ്സ്റ്റിട്യൂഷൻസ് നടത്തുന്നതിൽ റൂബൻ വിജയിച്ചു. രണ്ടാം പകുതി മുതലുള്ള എല്ലാ സബുകളും ഫലപ്രദമായി എന്ന് വേണം പറയാൻ. എങ്കിലും ആദ്യ ഇലവനിൽ ഒളിച്ചിരുന്ന പ്രതിഭ ആയിരുന്നു അമാദ്. പൊരുതിക്കളിക്കുന്ന സെയിൻ്റ്‌സിനെതിരെ വിജയവഴിയിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ സാധ്യതകൾ യുണൈറ്റഡ് വിഭാവനം ചെയ്തിട്ടുണ്ടായിരുന്നു.

മറ്റൊരു ഹോം തോൽവിയുടെ തൊട്ടരികിൽ നിൽക്കേ ഇടവേളയ്ക്ക് ശേഷം യുണൈറ്റഡ് തങ്ങളുടെ മുൻതൂക്കം മെച്ചപ്പെടുത്തി. പുതിയ കോച്ച് റൂബൻ അമോറിമിൻ്റെ കീഴിൽ സമീപകാലത്ത് പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, 1934 ന് ശേഷം ആദ്യമായി തുടർച്ചയായ നാലാമത്തെ ഹോം ലീഗ് തോൽവി ഒഴിവാക്കാനാണ് യുണൈറ്റഡ് വ്യാഴാഴ്ച കളത്തിലിറങ്ങിയത്. രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച യുണൈറ്റഡിന് വേണ്ടിയിരുന്നത് ഒരു ഹോം വിജയം മാത്രമായിരുന്നു. ക്രിസ്റ്റ്യൻ എറിക്സൺ, ആന്റണി തുടങ്ങിയവരുടെ വരവ് യുണൈറ്റഡ് അറ്റാക്കിന് കൃത്യമായി ഒഴുക്ക് നൽകി.

അവസാന നിമിഷത്തിലും വിജയിക്കാം എന്ന പഴയ യുണൈറ്റഡിന്റെ വിജയമന്ത്രയെ ഒരിക്കൽ കൂടെ ആവർത്തിക്കാൻ യുണൈറ്റഡ് തുടർച്ചയായി കഠിനമായി ശ്രമിച്ചു കൊണ്ടിരുന്നു. തുടർന്നാണ് ഡിയാലോയുടെ വൈകിയ ഇടപെടൽ ഉണ്ടാവുന്നത്. 22-കാരൻ്റെ സമനില ഗോളിൽ ഭാഗ്യത്തിൻ്റെ ഒരു ഘടകമുണ്ടായിരുന്നു. എന്നാൽ ക്രിസ്റ്റ്യൻ എറിക്‌സണിൽ നിന്നുള്ള സൃഷ്ടിയിൽ 90-ാം മിനിറ്റിലെ രണ്ടാം ഗോൾ ഗംഭീരമായിരുന്നു. കൂടാതെ ഡിയാലോയുടെ ആദ്യത്തെ യുണൈറ്റഡ് ഹാട്രിക്കും പൂർത്തീകരിച്ചത് മികച്ചരീതിയിലായിരുന്നു. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു കളിയുടെ അവസാന 10 മിനിറ്റിൽ ഹാട്രിക്ക് സ്‌കോർ ചെയ്യുന്ന മൂന്നാമത്തെ മാത്രം കളിക്കാരനാണ് ഡിയാലോ. യുണൈറ്റഡിനായി വെയ്ൻ റൂണി മാത്രമേ ഇതിന് മുന്നേ പ്രീമിയർ ലീഗ് ഹാട്രിക് നേടിയിട്ടുള്ളൂ.

“ഫുട്ബോളിൽ നിങ്ങൾ വിശ്വസിക്കണം.” മത്സര ശേഷം ഡിയാലോ ടിഎൻടി സ്പോർട്സിനോട് പറഞ്ഞു. “ഇത് വിജയിച്ചതിൽ വളരെ സന്തോഷമുണ്ട്. ഞങ്ങൾക്ക് നിലവാരമുള്ള കളിക്കാർ ഉണ്ടെന്ന് ഞങ്ങൾക്കറിയാം. അമാദ് കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ