'രാജാവില്ലെങ്കിലും പടയാളികൾ ശക്തർ'; മെസിയുടെ അഭാവത്തിൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് തയ്യാറെടുത്ത് അർജന്റീന

സൂപ്പർ താരം ലയണൽ മെസി ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനയെ നയിക്കില്ല. പരിക്ക് കാരണമാണ് മെസിക്ക് മത്സരങ്ങൾ നഷ്ടമാകുന്നത്. കൂടാതെ ടീമിലെ പ്രധാന താരമായിരുന്ന എയ്ഞ്ചൽ ഡി മരിയയും വിരമിച്ചതോടെ യോഗ്യത മത്സരങ്ങളിൽ അർജന്റീന ബുദ്ധിമുട്ട് നേരിടേണ്ടി വരും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ടീമിനെ നയിക്കാൻ നിലവിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ സാധ്യത ഉള്ളത് റോഡ്രിഗോ ഡി പോളിനായിരിക്കും.

ക്യാപ്റ്റനായി നിക്കോളാസ് ഓട്ടമെന്റിയുടെ പേരും ഉയർന്ന് കേൾകുന്നുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ സാധ്യത ഉള്ളത് ഡി പോളിനായിരിക്കും എന്നാണ് അർജന്റീനൻ ക്യാമ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ലയണൽ മെസിയുടെ അഭാവത്തിൽ ഡി പോളിന് നായക സ്ഥാനം ലഭിക്കുന്നതിന് കുറിച്ച് താരം മാധ്യമങ്ങളോട് സംസാരിച്ചു.

റോഡ്രിഗോ ഡി പോൾ പറയുന്നത് ഇങ്ങനെ:

“ടീം നൽകുന്ന എന്ത് റോളും ഏറ്റെടുക്കാൻ തയ്യാറാണ് എന്നുള്ളത് നേരത്തെ തന്നെ ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണ്. ഒരുപാട് വർഷമായി ഞാൻ ഇവിടെ തുടരുന്നു, ഇവിടുത്തെ പ്രധാനപ്പെട്ട താരമായി ഞാൻ മാറിയെന്ന് എനിക്ക് അനുഭവപ്പെടുന്നുണ്ട്. പക്ഷേ നമുക്കെല്ലാവർക്കും അറിയാവുന്നതാണ് ഈ ക്യാപ്റ്റന്റെ ആം ബാൻഡ് മെസ്സിയുടെതു മാത്രമാണ്. ബാക്കി ആര് അണിഞ്ഞാലും അത് സാഹചര്യവശാൽ മാത്രമാണ്. എപ്പോഴും ടീമിന്റെ ക്യാപ്റ്റൻ അത് ലയണൽ മെസ്സി തന്നെയാണ് ” ഡി പോൾ പറഞ്ഞു.

നായക സ്ഥാനത്തേക്ക് ക്യാപ്റ്റനായി ഗോൾ കീപ്പർ എമിലാനോ മാർട്ടിനെസിന്റെ പേരും ഉയർന്ന് കേൾകുന്നുണ്ട്. ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റ് ഫൈനലിൽ കാലിനേറ്റ പരിക്കിലാണ് മെസി യോഗ്യത മത്സരങ്ങളിൽ നിന്നും സ്വയം മാറി നിൽക്കുന്നത്. എന്നാൽ പരിക്കിൽ നിന്നും മുക്തി നേടിയതോടെ അദ്ദേഹം തിരികെ വരുമോ ഇല്ലയോ എന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയാണ്. അമേരിക്കൻ ക്ലബായ ഇന്റർ മിയാമി മത്സരങ്ങൾക്ക് വേണ്ടി അദ്ദേഹം ഇപ്പോൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അടുത്ത മത്സരങ്ങളിൽ താരത്തിനെ കളിക്കളത്തിൽ കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ