'രാജാവില്ലെങ്കിലും പടയാളികൾ ശക്തർ'; മെസിയുടെ അഭാവത്തിൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് തയ്യാറെടുത്ത് അർജന്റീന

സൂപ്പർ താരം ലയണൽ മെസി ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനയെ നയിക്കില്ല. പരിക്ക് കാരണമാണ് മെസിക്ക് മത്സരങ്ങൾ നഷ്ടമാകുന്നത്. കൂടാതെ ടീമിലെ പ്രധാന താരമായിരുന്ന എയ്ഞ്ചൽ ഡി മരിയയും വിരമിച്ചതോടെ യോഗ്യത മത്സരങ്ങളിൽ അർജന്റീന ബുദ്ധിമുട്ട് നേരിടേണ്ടി വരും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ടീമിനെ നയിക്കാൻ നിലവിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ സാധ്യത ഉള്ളത് റോഡ്രിഗോ ഡി പോളിനായിരിക്കും.

ക്യാപ്റ്റനായി നിക്കോളാസ് ഓട്ടമെന്റിയുടെ പേരും ഉയർന്ന് കേൾകുന്നുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ സാധ്യത ഉള്ളത് ഡി പോളിനായിരിക്കും എന്നാണ് അർജന്റീനൻ ക്യാമ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ലയണൽ മെസിയുടെ അഭാവത്തിൽ ഡി പോളിന് നായക സ്ഥാനം ലഭിക്കുന്നതിന് കുറിച്ച് താരം മാധ്യമങ്ങളോട് സംസാരിച്ചു.

റോഡ്രിഗോ ഡി പോൾ പറയുന്നത് ഇങ്ങനെ:

“ടീം നൽകുന്ന എന്ത് റോളും ഏറ്റെടുക്കാൻ തയ്യാറാണ് എന്നുള്ളത് നേരത്തെ തന്നെ ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണ്. ഒരുപാട് വർഷമായി ഞാൻ ഇവിടെ തുടരുന്നു, ഇവിടുത്തെ പ്രധാനപ്പെട്ട താരമായി ഞാൻ മാറിയെന്ന് എനിക്ക് അനുഭവപ്പെടുന്നുണ്ട്. പക്ഷേ നമുക്കെല്ലാവർക്കും അറിയാവുന്നതാണ് ഈ ക്യാപ്റ്റന്റെ ആം ബാൻഡ് മെസ്സിയുടെതു മാത്രമാണ്. ബാക്കി ആര് അണിഞ്ഞാലും അത് സാഹചര്യവശാൽ മാത്രമാണ്. എപ്പോഴും ടീമിന്റെ ക്യാപ്റ്റൻ അത് ലയണൽ മെസ്സി തന്നെയാണ് ” ഡി പോൾ പറഞ്ഞു.

നായക സ്ഥാനത്തേക്ക് ക്യാപ്റ്റനായി ഗോൾ കീപ്പർ എമിലാനോ മാർട്ടിനെസിന്റെ പേരും ഉയർന്ന് കേൾകുന്നുണ്ട്. ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റ് ഫൈനലിൽ കാലിനേറ്റ പരിക്കിലാണ് മെസി യോഗ്യത മത്സരങ്ങളിൽ നിന്നും സ്വയം മാറി നിൽക്കുന്നത്. എന്നാൽ പരിക്കിൽ നിന്നും മുക്തി നേടിയതോടെ അദ്ദേഹം തിരികെ വരുമോ ഇല്ലയോ എന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയാണ്. അമേരിക്കൻ ക്ലബായ ഇന്റർ മിയാമി മത്സരങ്ങൾക്ക് വേണ്ടി അദ്ദേഹം ഇപ്പോൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അടുത്ത മത്സരങ്ങളിൽ താരത്തിനെ കളിക്കളത്തിൽ കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ