2007 ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് യുവരാജ്, എന്നാല്‍ 'സച്ചിന്‍ കാരണം' എട്ടിന്‍റെ പണികിട്ടി; വെളിപ്പെടുത്തി താരം

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കേണ്ടിയിരുന്നത് എംഎസ് ധോണി ആയിരുന്നില്ല. മറിച്ച് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗായിരുന്നു. ഇന്ത്യയുടെ മുന്‍ താരം സഞ്ജയ് മഞ്ജരേക്കറുമായി ഒരു അഭിമുഖത്തില്‍ സംസാരിക്കവെ യുവരാജ് തന്നെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ഞാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആവേണ്ടയിരുന്നത്. പക്ഷെ ഗ്രെഗ് ചാപ്പല്‍ പ്രശ്നമുണ്ടായപ്പോള്‍ ഒന്നുകില്‍ ചാപ്പല്‍ അല്ലെങ്കില്‍ സച്ചിന്‍ എന്നിവരിലൊരാളെ പിന്തുണയ്ക്കുകയായിരുന്നു ചെയ്യാന്‍ സാധിക്കുക. ആ സമയത്തു എന്റെ ടീമംഗമായ സച്ചിനെ പിന്തുണച്ച ഏക താരം ചിലപ്പോള്‍ ഞാനായിരിക്കും.

ബിസിസിഐയുടെ ചില ഒഫീഷ്യലുകള്‍ക്കു ഇതു ഇഷ്ടമായില്ല. ആരെ വേണമെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റനാക്കാം, പക്ഷെ എന്നെയാക്കില്ലെന്നാണ് അവര്‍ പറഞ്ഞതെന്നാണ് പിന്നീട് അറിയാന്‍ സാധിച്ചത്. ഇതില്‍ എത്ര മാത്രം സത്യമുണ്ടെന്നും എനിക്ക് അറിയില്ല.

പക്ഷേ എനിക്കു അതില്‍ ഖേദവുമില്ല. ഇപ്പോള്‍ അതുപോലെയൊരു സംഭവമുണ്ടായാലും ഞാന്‍ എന്റെ ടീമംഗത്തെ തന്നെയായിരിക്കും പിന്തുണയ്ക്കുക- യുവരാജ് പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ