ഞാൻ ഡ്രസിംഗ് റൂമിൽ ചെന്നപ്പോൾ ആ രണ്ട് താരങ്ങളും കരയുന്നു, അത് കണ്ടപ്പോൾ ഞാൻ വിഷമിച്ചു; ലോകകപ്പ് ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

2023 ലോകകപ്പ് ഫൈനൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ തോൽവി ഇപ്പോഴും ആരാധകർക്ക് ദഹിക്കാനായിട്ടില്ല. ഇന്ത്യ വിജയകിരീടം ചൂടുന്നത് കാണാൻ കാത്തിരുന്ന് ആരാധകർ നിസാരരായി. സൂപ്പർ താരങ്ങളുടെ അവസാന ലോകകപ്പിൽ അത്തരമൊരു കിരീടം ഇന്ത്യ അർഹിച്ചിരുന്നു എന്നതാണ് വാസ്തവം. ഇപ്പോഴിതാ ലോകകപ്പ് ഫൈനലിന് ശേഷം രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും കണ്ണീരോടെ കരയുന്നത് കണ്ടപ്പോൾ തനിക്ക് വേദന ഉണ്ടായെന്ന് രവിചന്ദ്രൻ അശ്വിൻ അടുത്തിടെ സംസാരിച്ചു.

സെമി ഫൈനൽ വരെ 10 ഗെയിമുകളും വിജയിച്ചിട്ടും, ഓസീസിനെതിരായ വലിയ ഫൈനൽ ദിനത്തിൽ ഇന്ത്യ തിളങ്ങിയില്ല. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വളരെ മോശം ബാറ്റിംഗ് പ്രകടനം ഉണ്ടായപ്പോൾ ബൗളർമാർക്കും കാര്യമായ ഒന്നും ചെയ്യാൻ പറ്റിയില്ല. കൃത്യമായ ഹോം വർക്കിൽ എത്തിയ ഓസ്ട്രേലിയ ഇന്ത്യയെ തകർത്തെറിയുക ആയിരുന്നു എന്ന് പറയാം.

തന്റെ യൂട്യൂബ് ചാനലിൽ എസ് ബദരീനാഥിനോട് സംസാരിക്കവെയാണ് അശ്വിൻ അവസാന തോൽവിക്ക് ശേഷമുള്ള നിമിഷങ്ങൾ അനുസ്മരിച്ചത്. വിരാടും രോഹിതും തമ്മിലുള്ള ചലനാത്മകതയെയും അവരുടെ നേതൃത്വത്തെയും അദ്ദേഹം പ്രശംസിച്ചു.

“അതെ, ഞങ്ങൾക്ക് വേദന തോന്നി. രോഹിതും വിരാടും കരയുകയായിരുന്നു. അത് കണ്ട് വിഷമം തോന്നി. ഈ ടീം ഒരു അനുഭവപരിചയമുള്ള ടീമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പിന്നെ, അത് പ്രൊഫഷണലായിരുന്നു. എല്ലാവർക്കും അറിയാം. രോഹിതും വിരാടും പോലുള്ള രണ്ട് താരങ്ങൾ ടീമിൽ ഉള്ളപ്പോൾ ടീം ആകെ ഉണർന്നു,

ക്യാപ്റ്റൻ രോഹിത് ശർമ്മയെയും തന്റെ കളിക്കാരെ മനസ്സിലാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമത്തെയും പ്രശംസിച്ചുകൊണ്ട് അശ്വിൻ നിറഞ്ഞുനിന്നു.

“നിങ്ങൾ ഇന്ത്യൻ ക്രിക്കറ്റിലേക്ക് നോക്കുകയാണെങ്കിൽ, എല്ലാവരും നിങ്ങളോട് പറയും എംഎസ് ധോണി മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്. രോഹിത് ശർമ്മ ഒരു മികച്ച വ്യക്തിയാണ്. ടീമിലെ എല്ലാവരെയും അദ്ദേഹം മനസ്സിലാക്കുന്നു, നമ്മൾ ഓരോരുത്തരും ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും എന്താണെന്ന് അവനറിയാം. ഓരോ അംഗത്തെയും വ്യക്തിപരമായി അറിയാൻ അദ്ദേഹം പരിശ്രമിക്കുന്നു,” അശ്വിൻ പറഞ്ഞു.

“ലോകകപ്പ് നേടാൻ അവൻ ആഗ്രഹിച്ചു, അതിനായി അവൻ അധ്വാനിച്ചു. ഉറക്കം പോലും അതിനായിട്ട് അവൻ നഷ്ടപ്പെടുത്തി. ടീമിലെ താരങ്ങൾക്ക് അവൻ നൽകുന്ന ഊർജം അത് വളരെ വലുതാണ്. അദ്ദേഹത്തിന്റെ കീഴിൽ നല്ല സമയം ആയിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്.” അശ്വിൻ വാക്കുകൾ അവസാനിപ്പിച്ചു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി