ഞാൻ ഡ്രസിംഗ് റൂമിൽ ചെന്നപ്പോൾ ആ രണ്ട് താരങ്ങളും കരയുന്നു, അത് കണ്ടപ്പോൾ ഞാൻ വിഷമിച്ചു; ലോകകപ്പ് ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

2023 ലോകകപ്പ് ഫൈനൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ തോൽവി ഇപ്പോഴും ആരാധകർക്ക് ദഹിക്കാനായിട്ടില്ല. ഇന്ത്യ വിജയകിരീടം ചൂടുന്നത് കാണാൻ കാത്തിരുന്ന് ആരാധകർ നിസാരരായി. സൂപ്പർ താരങ്ങളുടെ അവസാന ലോകകപ്പിൽ അത്തരമൊരു കിരീടം ഇന്ത്യ അർഹിച്ചിരുന്നു എന്നതാണ് വാസ്തവം. ഇപ്പോഴിതാ ലോകകപ്പ് ഫൈനലിന് ശേഷം രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും കണ്ണീരോടെ കരയുന്നത് കണ്ടപ്പോൾ തനിക്ക് വേദന ഉണ്ടായെന്ന് രവിചന്ദ്രൻ അശ്വിൻ അടുത്തിടെ സംസാരിച്ചു.

സെമി ഫൈനൽ വരെ 10 ഗെയിമുകളും വിജയിച്ചിട്ടും, ഓസീസിനെതിരായ വലിയ ഫൈനൽ ദിനത്തിൽ ഇന്ത്യ തിളങ്ങിയില്ല. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വളരെ മോശം ബാറ്റിംഗ് പ്രകടനം ഉണ്ടായപ്പോൾ ബൗളർമാർക്കും കാര്യമായ ഒന്നും ചെയ്യാൻ പറ്റിയില്ല. കൃത്യമായ ഹോം വർക്കിൽ എത്തിയ ഓസ്ട്രേലിയ ഇന്ത്യയെ തകർത്തെറിയുക ആയിരുന്നു എന്ന് പറയാം.

തന്റെ യൂട്യൂബ് ചാനലിൽ എസ് ബദരീനാഥിനോട് സംസാരിക്കവെയാണ് അശ്വിൻ അവസാന തോൽവിക്ക് ശേഷമുള്ള നിമിഷങ്ങൾ അനുസ്മരിച്ചത്. വിരാടും രോഹിതും തമ്മിലുള്ള ചലനാത്മകതയെയും അവരുടെ നേതൃത്വത്തെയും അദ്ദേഹം പ്രശംസിച്ചു.

“അതെ, ഞങ്ങൾക്ക് വേദന തോന്നി. രോഹിതും വിരാടും കരയുകയായിരുന്നു. അത് കണ്ട് വിഷമം തോന്നി. ഈ ടീം ഒരു അനുഭവപരിചയമുള്ള ടീമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പിന്നെ, അത് പ്രൊഫഷണലായിരുന്നു. എല്ലാവർക്കും അറിയാം. രോഹിതും വിരാടും പോലുള്ള രണ്ട് താരങ്ങൾ ടീമിൽ ഉള്ളപ്പോൾ ടീം ആകെ ഉണർന്നു,

ക്യാപ്റ്റൻ രോഹിത് ശർമ്മയെയും തന്റെ കളിക്കാരെ മനസ്സിലാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമത്തെയും പ്രശംസിച്ചുകൊണ്ട് അശ്വിൻ നിറഞ്ഞുനിന്നു.

“നിങ്ങൾ ഇന്ത്യൻ ക്രിക്കറ്റിലേക്ക് നോക്കുകയാണെങ്കിൽ, എല്ലാവരും നിങ്ങളോട് പറയും എംഎസ് ധോണി മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്. രോഹിത് ശർമ്മ ഒരു മികച്ച വ്യക്തിയാണ്. ടീമിലെ എല്ലാവരെയും അദ്ദേഹം മനസ്സിലാക്കുന്നു, നമ്മൾ ഓരോരുത്തരും ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും എന്താണെന്ന് അവനറിയാം. ഓരോ അംഗത്തെയും വ്യക്തിപരമായി അറിയാൻ അദ്ദേഹം പരിശ്രമിക്കുന്നു,” അശ്വിൻ പറഞ്ഞു.

“ലോകകപ്പ് നേടാൻ അവൻ ആഗ്രഹിച്ചു, അതിനായി അവൻ അധ്വാനിച്ചു. ഉറക്കം പോലും അതിനായിട്ട് അവൻ നഷ്ടപ്പെടുത്തി. ടീമിലെ താരങ്ങൾക്ക് അവൻ നൽകുന്ന ഊർജം അത് വളരെ വലുതാണ്. അദ്ദേഹത്തിന്റെ കീഴിൽ നല്ല സമയം ആയിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്.” അശ്വിൻ വാക്കുകൾ അവസാനിപ്പിച്ചു.

Latest Stories

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി

ദേശീയപാത ഉപരോധം; ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ

'ഗോള്‍വാള്‍ക്കാറുടെ ചിത്രത്തിനു മുമ്പില്‍ നട്ടെല്ലു വളച്ച ആളിന്‍റെ പേര് ശിവന്‍കുട്ടി എന്നല്ലാ അത് വിഡി സതീശന്‍ എന്നാണ്'; മറുപടിയുമായി വി ശിവൻകുട്ടി

ഉഭയകക്ഷി വ്യാപാര കരാര്‍ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും; 'അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ കരുത്തും സ്ഥിരതയും യൂറോപ്യന്‍ യൂണിയനുമായുള്ള പങ്കാളിത്തം നല്‍കും'