ഞാൻ ഡ്രസിംഗ് റൂമിൽ ചെന്നപ്പോൾ ആ രണ്ട് താരങ്ങളും കരയുന്നു, അത് കണ്ടപ്പോൾ ഞാൻ വിഷമിച്ചു; ലോകകപ്പ് ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

2023 ലോകകപ്പ് ഫൈനൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ തോൽവി ഇപ്പോഴും ആരാധകർക്ക് ദഹിക്കാനായിട്ടില്ല. ഇന്ത്യ വിജയകിരീടം ചൂടുന്നത് കാണാൻ കാത്തിരുന്ന് ആരാധകർ നിസാരരായി. സൂപ്പർ താരങ്ങളുടെ അവസാന ലോകകപ്പിൽ അത്തരമൊരു കിരീടം ഇന്ത്യ അർഹിച്ചിരുന്നു എന്നതാണ് വാസ്തവം. ഇപ്പോഴിതാ ലോകകപ്പ് ഫൈനലിന് ശേഷം രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും കണ്ണീരോടെ കരയുന്നത് കണ്ടപ്പോൾ തനിക്ക് വേദന ഉണ്ടായെന്ന് രവിചന്ദ്രൻ അശ്വിൻ അടുത്തിടെ സംസാരിച്ചു.

സെമി ഫൈനൽ വരെ 10 ഗെയിമുകളും വിജയിച്ചിട്ടും, ഓസീസിനെതിരായ വലിയ ഫൈനൽ ദിനത്തിൽ ഇന്ത്യ തിളങ്ങിയില്ല. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വളരെ മോശം ബാറ്റിംഗ് പ്രകടനം ഉണ്ടായപ്പോൾ ബൗളർമാർക്കും കാര്യമായ ഒന്നും ചെയ്യാൻ പറ്റിയില്ല. കൃത്യമായ ഹോം വർക്കിൽ എത്തിയ ഓസ്ട്രേലിയ ഇന്ത്യയെ തകർത്തെറിയുക ആയിരുന്നു എന്ന് പറയാം.

തന്റെ യൂട്യൂബ് ചാനലിൽ എസ് ബദരീനാഥിനോട് സംസാരിക്കവെയാണ് അശ്വിൻ അവസാന തോൽവിക്ക് ശേഷമുള്ള നിമിഷങ്ങൾ അനുസ്മരിച്ചത്. വിരാടും രോഹിതും തമ്മിലുള്ള ചലനാത്മകതയെയും അവരുടെ നേതൃത്വത്തെയും അദ്ദേഹം പ്രശംസിച്ചു.

“അതെ, ഞങ്ങൾക്ക് വേദന തോന്നി. രോഹിതും വിരാടും കരയുകയായിരുന്നു. അത് കണ്ട് വിഷമം തോന്നി. ഈ ടീം ഒരു അനുഭവപരിചയമുള്ള ടീമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പിന്നെ, അത് പ്രൊഫഷണലായിരുന്നു. എല്ലാവർക്കും അറിയാം. രോഹിതും വിരാടും പോലുള്ള രണ്ട് താരങ്ങൾ ടീമിൽ ഉള്ളപ്പോൾ ടീം ആകെ ഉണർന്നു,

ക്യാപ്റ്റൻ രോഹിത് ശർമ്മയെയും തന്റെ കളിക്കാരെ മനസ്സിലാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമത്തെയും പ്രശംസിച്ചുകൊണ്ട് അശ്വിൻ നിറഞ്ഞുനിന്നു.

“നിങ്ങൾ ഇന്ത്യൻ ക്രിക്കറ്റിലേക്ക് നോക്കുകയാണെങ്കിൽ, എല്ലാവരും നിങ്ങളോട് പറയും എംഎസ് ധോണി മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്. രോഹിത് ശർമ്മ ഒരു മികച്ച വ്യക്തിയാണ്. ടീമിലെ എല്ലാവരെയും അദ്ദേഹം മനസ്സിലാക്കുന്നു, നമ്മൾ ഓരോരുത്തരും ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും എന്താണെന്ന് അവനറിയാം. ഓരോ അംഗത്തെയും വ്യക്തിപരമായി അറിയാൻ അദ്ദേഹം പരിശ്രമിക്കുന്നു,” അശ്വിൻ പറഞ്ഞു.

“ലോകകപ്പ് നേടാൻ അവൻ ആഗ്രഹിച്ചു, അതിനായി അവൻ അധ്വാനിച്ചു. ഉറക്കം പോലും അതിനായിട്ട് അവൻ നഷ്ടപ്പെടുത്തി. ടീമിലെ താരങ്ങൾക്ക് അവൻ നൽകുന്ന ഊർജം അത് വളരെ വലുതാണ്. അദ്ദേഹത്തിന്റെ കീഴിൽ നല്ല സമയം ആയിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്.” അശ്വിൻ വാക്കുകൾ അവസാനിപ്പിച്ചു.

Latest Stories

ബുംറ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിരുന്നെങ്കിൽ ഞങ്ങൾ ലോകകപ്പ് നേടിയേനെ, അവൻ മെസിയും റൊണാൾഡോയും ചേർന്ന ഐറ്റം: മൈക്കിൾ വോൺ

'ധോണിയെ ഞാൻ വല്ലാതെ മിസ് ചെയുന്നു' എന്ന് ചാഹർ, 'എന്നാൽ നിന്നെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നില്ല' എന്ന് ധോണി; ടീം മാറിയെങ്കിലും തമാശയ്ക്ക് മാറ്റമില്ലാതെ താരങ്ങൾ

അക്‌സർ നല്ല ദേഷ്യത്തിലായിരുന്നു, അവനോട് ഞാൻ ചെയ്തത് തെറ്റായി പോയി: സൂര്യകുമാർ യാദവ്

'ബംഗ്ലാദേശികൾ ഞങ്ങളുടെ സഹോദരങ്ങൾ' എന്ന് പറഞ്ഞ സൽമാനെ വിവാദപരമായ പുറത്താക്കി; സംഭവം ഇങ്ങനെ

ആരോഗ്യമന്ത്രിക്ക് ആയുധം കൊണ്ട് പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ജാമ്യം കിട്ടി വധശ്രമക്കേസിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍; 'ആചാരങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടതാണ്, സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്'

നടനാകാൻ 300 രൂപയുമായി വീട് വിട്ടിറങ്ങിയ 16-കാരൻ ! 'നവീൻ കുമാർ ഗൗഡ' അഥവാ യഷിന്റെ താരപദവിയിലേക്കുള്ള യാത്ര..

തകര്‍ന്നടിയുന്ന രൂപ, ഡോളറിനെതിരെ റെക്കോര്‍ഡ് തകര്‍ച്ച; 95ലേക്ക് ഇടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്

വ്യാജമായി പേര് ചേര്‍ത്തു, കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യത്തിന്റെ നോട്ടീസ്; ചരിത്രത്തിലാദ്യം