സ്വയം പണി കിട്ടിയപ്പോൾ മനസിലായില്ലേ, ഈ പിച്ചിലൊക്കെ എങ്ങനെയാ ക്രിക്കറ്റ് കളിക്കുന്നത്; പിച്ചിനെയും ഇന്ത്യയെയും ട്രോളി ഹെയ്ഡൻ

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കാന്‍ ഇന്‍ഡോറില്‍ മൂന്നാം ടെസ്റ്റിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തീരുമാനത്തെ ഒരു നിമിഷം നായകന്‍ രോഹിത് പഴിച്ചിട്ടുണ്ടാകണം. ഇന്‍ഡോറില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യതകര്ന്നടിഞ്ഞിരിക്കുകയാണ്. 10 വിക്കറ്റുകളും നഷ്‌ടമായ ഇന്ത്യൻ സ്കോർ ബോർഡിൽ ആകെ ഉള്ളത് 109 റൺസ് മാത്രം.

രോഹിത് ശര്‍മയാണ് (12) ആദ്യം പുറത്തായത്. മാത്യു കുനെമാന്റെ പന്തില്‍ അലക്സ് കാരി സ്റ്റമ്പ് ചെയ്താണ് രോഹിത് പുറത്തായത്. പിന്നാലെ ശുഭ്മാന്‍ ഗില്ലിനെയും (21) കുനെമാന്‍ പുറത്താക്കി. ചേതേശ്വര്‍ പുജാര (1) വീണ്ടും നിരാശപ്പെടുത്തി. നേതന്‍ ലയണിന്റെ പന്തില്‍ താരം ബൗള്‍ഡാകുകയായിരുന്നു. സ്ഥാനക്കയറ്റം കിട്ടിയെത്തിയ രവീന്ദ്ര ജഡേജയ്ക്കും (4) പിടിച്ചുനില്‍ക്കാനായില്ല. ലയണിന്റെ പന്തില്‍ കുനെമാന് ക്യാച്ച്. പിന്നാലെ ക്രീസിലെത്തി രണ്ടാം പന്തില്‍ തന്നെ ശ്രേയസ് അയ്യരും (0) മടങ്ങിയതോടെ ഇന്ത്യ അഞ്ചിന് 45 എന്ന നിലയിലേക്ക് വീണു. കോഹ്ലി- കെ.എസ് ഭരത് സഖ്യം രക്ഷിക്കുമെന്ന് ഓർത്തപ്പോൾ 22 റൺസെടുത്ത കോലിയുടെ വിക്കറ്റ് മാത്യു കുഹ്നെമാനെടുത്തതോടെ ഇന്ത്യൻ ഇന്നിംഗ്സ് പിന്നെ വളരെ വേഗം അവസാനിക്കുക ആയിരുന്നു. മാത്യു കുഹ്നെമാന്‍ 5 വിക്കറ്റുകൾ നേടി ഇനിയാണ് ബാറ്റിംഗ് നടുവൊടിച്ച്.

പിച്ചിനെക്കുറിച്ച് ഉള്ള മാത്യു ഹൈഡന്റെ പ്രതികരണം ഇങ്ങനെ, “ഒരു തരത്തിലും ആറാം ഓവറിൽ സ്പിന്നർമാർ പന്തെറിയാൻ പാടില്ല. ഇത്തരത്തിലുള്ള പ്രതലങ്ങൾ എനിക്ക് ഇഷ്ടപ്പെടാത്തതിന്റെ കാരണം ഇതാണ്. ആദ്യ ദിനത്തിൽ തന്നെ ഇങ്ങനെ തിരിയുന്ന പിച്ച, ഏത് ടീം ജയിച്ചാലും ഇതൊന്നും അത്ര നല്ലതല്ല.”

ഓസ്ട്രേലിയ ബാറ്റ് ചെയ്യുമ്പോഴും പിച്ച് ഇത്തരത്തിലാണ് പ്രതികരിക്കുന്നതെങ്കിൽ വലിയ വിമർശനം പിച്ചിന് പിന്നാലെ ഉയരുമെന്ന് ഉറപ്പാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ