'ദ ഹണ്ട്രഡ്' ക്രിക്കറ്റിനെ അറിയാം, നിയമങ്ങള്‍ ഇങ്ങനെയൊക്കെ

ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ തലയില്‍ ഉദിച്ച ക്രിക്കറ്റിന്റെ പുതു രൂപം. “ദ ഹണ്ട്രഡ്” ക്രിക്കറ്റിന്റെ ആദ്യ പതിപ്പാണ് ഇക്കുറി അരങ്ങേറുന്നത്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും വിവിധ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പോരടിക്കും. പുരുഷ, വനിത വിഭാഗങ്ങളിലെ ടീമുകള്‍ റൗണ്ട് റോബിന്‍ ലീഗില്‍ മത്സരിച്ച് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന തരത്തിലാണ് ടൂര്‍ണമെന്റിന്റെ ഘടന.

ദ ഹണ്ട്രഡ് ക്രിക്കറ്റ് നിയമങ്ങള്‍:

1- ക്രിക്കറ്റിന്റെ മറ്റ് ഫോര്‍മാറ്റുകളിലേതിനു സമാനമായി ഒരു ടീമില്‍ പതിനൊന്ന് താരങ്ങളുണ്ടാവും.
2- 100 പന്തുകള്‍ നീളുന്നതാണ് ഒരു ഇന്നിംഗ്‌സ്.
3- പത്ത് ബോളുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഫീല്‍ഡിംഗ് ടീം എന്‍ഡുകള്‍ മാറും.
4- ബൗളര്‍മാര്‍ക്ക് തുടര്‍ച്ചയായി അഞ്ച് ബോളുകളോ അതല്ലെങ്കില്‍ പത്ത് ബോളുകളോ എറിയാം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ക്യാപ്റ്റന് അധികാരമുണ്ട്.
5- ഒരു ബൗളറിന് പരമാവധി 20 പന്തുകള്‍ വരെ എറിയാം.
6- ബൗളിംഗ് ടീമിന് രണ്ടു മിനിറ്റ് നീളുന്ന ഒരു സ്ട്രാറ്റജിക് ടൈം ഔട്ട് എടുക്കാം.
7-മത്സരത്തിനിടെ പരിശീലകന് ഗ്രൗണ്ടിലെത്തി താരങ്ങളുമായി തന്ത്രങ്ങള്‍ മെനയാം.
8- 25 പന്തുകള്‍ നീളുന്ന പവര്‍ പ്ലേ
9- പവര്‍ പ്ലേ സമയത്ത് 30 വാര സര്‍ക്കിളിനുള്ളില്‍ രണ്ട് ഫീല്‍ഡര്‍മാത്രം.
10- ഒരു മത്സരത്തിന്റെ ദൈര്‍ഘ്യം രണ്ടര മണിക്കൂര്‍.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു