IPL 2025: എന്ത്യേ നിങ്ങളുടെ സിംഹമൊക്കെ എന്ത്യേ, ധോണിയെ എയറിൽ നിന്ന് ബഹിരാകാശത്തേക്ക് അയച്ച് നവ്‌ജോത് സിംഗ് സിദ്ധു; ചിരി പടർത്തി കമെന്റ്

ഇന്നലെ ചെപ്പോക്കിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സും (സി‌എസ്‌കെ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെ‌കെ‌ആർ) തമ്മിലുള്ള ഐ‌പി‌എൽ 2025 മത്സരത്തിനിടെ മുൻ ഇന്ത്യൻ ഓപ്പണർ നവ്‌ജോത് സിംഗ് സിദ്ധു എം‌എസ് ധോണിയെ പരിഹസിച്ചു. ക്യാപ്റ്റൻസി തിരിച്ചുവരവിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മോശം പ്രകടനം കാഴ്ചവച്ചതോടെ, ‘ഖോഡാ പഹാദ്, നിക്ലി ചുഹിയ’ എന്ന ഹിന്ദി വാചകം( ഒരു വലിയ മല തുരന്നപ്പോൾ കിട്ടിയത് എലിയെ) അതായത് വലിയ പരിശ്രമം ഒകെ നടത്തി വലിയ പ്രതീക്ഷയോടെ ഓരോ പ്രവർത്തി ചെയ്തിട്ടും ഫലം ഒന്നും ഇല്ലാതെ പോകുന്ന അവസ്ഥയെയാണ് അദ്ദേഹം സൂചിപ്പിച്ചത്.

കൈമുട്ടിന് പരിക്കേറ്റ റുതുരാജ് ഗെയ്ക്‌വാദ് പുറത്തായതോടെ ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുക ആയിരുന്നു. എന്നാൽ, മത്സരം ചെന്നൈയുടെ ഏറ്റവും വലിയ ദുരന്തത്തിലാണ് കലാശിച്ചത്. നായകൻ ഒരു റൺസ് മാത്രം നേടിയതിനു പുറമേ, മുഴുവൻ ടീമിനും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. തോൽവിയോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് നിൽക്കുന്നത്.

സിദ്ധു ധോണിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:

“ധോണി വരുമെന്ന് ആളുകൾ പറഞ്ഞുകൊണ്ടിരുന്നു, സിംഹം വരുമെന്ന് അവർ പറഞ്ഞു. വളരെയധികം ആവേശം എല്ലാവര്ക്കും ഉണ്ടായിരുന്നു. പക്ഷേ ഇതുവരെ ഞങ്ങൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല.”

കൊൽക്കത്തയുടെ സ്പിൻ ത്രയമായ മോയിൻ അലി, വരുൺ ചക്രവർത്തി, സുനിൽ നരൈൻ എന്നിവർ ചെപ്പോക്കിലെ മന്ദഗതിയിലുള്ള സാഹചര്യത്തെ നന്നായി മുതലെടുത്തപ്പോൾ ചെന്നൈക്ക് ഉത്തരം ഇല്ലായിരുന്നു. മൂന്ന് പേരും ചേർന്ന് വിക്കറ്റുകൾ പങ്കിട്ടു, നരൈൻ 4-0-13-3 എന്ന മികച്ച പ്രകടനം കാഴ്ചവച്ചു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ