'ഞങ്ങള്‍ സെമിയില്‍ കടന്നത് മത്സരിക്കാനല്ല...'; അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ നെഞ്ചില്‍ തീപകര്‍ന്ന് പരിശീലകന്‍ ജൊനാഥന്‍ ട്രോട്ട്

ടി20 ലോകകപ്പില്‍ തങ്ങളുടെ അവസാന സൂപ്പര്‍ 8 മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ടൂര്‍ണമെന്റിന്റെ അവസാന നാലിലേക്ക് യോഗ്യത നേടി അഫ്ഗാനിസ്ഥാന്‍ ചരിത്രം സൃഷ്ടിച്ചു. ടൂര്‍ണമെന്റില്‍ ശക്തന്മാരായ ന്യൂസിലന്‍ഡിനെയും ഓസ്ട്രേലിയയെയും പരാജയപ്പെടുത്തിയ അഫ്ഗാന്‍ ടീം നോക്കൗട്ട് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. നാളെ സെമിഫൈനലിന് ഇറങ്ങുമ്പോള്‍ ടീമിന്റെ പദ്ധതികള്‍ വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് അഫ്ഗാന്‍ ടീം പരിശീലകന്‍ ജൊനാഥന്‍ ട്രോട്ട്.

ബംഗ്ലാദേശിനെതിരെ ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തില്ല. എനിക്കറിയാം അതൊരു നല്ല വിക്കറ്റ് ആയിരുന്നില്ല. പക്ഷേ ഞങ്ങള്‍ക്ക് സിംഗിള്‍സ് എടുത്ത് വിടവുകളിലേക്ക് പന്ത് തട്ടാമായിരുന്നു. ബാറ്റര്‍മാര്‍ അല്‍പ്പം പരിഭ്രാന്തരായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ സെമി ഫൈനലിലാണ്.

കളിക്കാര്‍ പോസിറ്റീവാണ്. ഞങ്ങള്‍ സെമിയില്‍ പോകുന്നത് മത്സരിക്കാനല്ല, ജയിക്കാനാണ്. ടൂര്‍ണമെന്റില്‍ ഞങ്ങള്‍ക്ക് എളുപ്പവും കടുപ്പമേറിയതുമായ ഗെയിമുകള്‍ ഉണ്ടായിരുന്നു. ഇത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഞങ്ങളെ സഹായിക്കും. എന്നിരുന്നാലും, ഞങ്ങള്‍ക്ക് ചില മേഖലകള്‍ അല്‍പ്പം ശക്തമാക്കേണ്ടതുണ്ട്.

സുപ്രധാനമായ ഏറ്റുമുട്ടലില്‍ ഞങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കും. ഇത് ഞങ്ങള്‍ക്ക് ഒരു പുതിയ വെല്ലുവിളിയാണ്. ഞങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന് ഞാന്‍ കരുതുന്നു. അത് ഞങ്ങളെ കൂടുതല്‍ അപകടകാരികളാക്കുന്നു. ഇത്എതിരാളികളില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തും- ജൊനാഥന്‍ ട്രോട്ട് പറഞ്ഞു. ജൂണ്‍ 27ന് ട്രിനിഡാഡില്‍ നടക്കുന്ന ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ