ഇത്ര ഉയർന്ന തുകക്ക് വെങ്കിടേഷിനെ ടീമിൽ എത്തിച്ചത് മണ്ടത്തരം? കെകെആർ സിഇഒ വെങ്കി മൈസൂർ നടത്തിയത് വമ്പൻ പ്രസ്താവന

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) സിഇഒ വെങ്കി മൈസൂർ ഐപിഎൽ 2025 മെഗാ ലേലത്തിൽ വെങ്കിടേഷ് അയ്യരെ വമ്പൻ തുകക്ക് തിരിച്ചെടുക്കാനുള്ള കാരണം വെളിപ്പെടുത്തി. വെങ്കിടേഷ് അയ്യരുടെ സൈനിംഗ് സംബന്ധിച്ച കെകെആറിൻ്റെ തീരുമാനത്തിനെതിരെ ആരാധകരുടെയും മുൻ ക്രിക്കറ്റ് താരങ്ങളുടെയും വിമർശനം ഉയരുന്നതിനിടെയാണ് വെങ്കി മൈസൂരിൻ്റെ പ്രസ്താവന.

ജിദ്ദയിലെ അബാദി അൽ ജോഹർ അരീനയിൽ നടന്ന 2025 മെഗാ ലേലത്തിൽ തങ്ങളുടെ ആദ്യ വാങ്ങലെന്ന നിലയിൽ നിലവിലെ ഐപിഎൽ ചാമ്പ്യൻമാർ 23.75 കോടി രൂപയ്ക്ക് വെങ്കിടേഷ് അയ്യരെ സ്വന്തമാക്കുക ആയിരുന്നു. കഴിഞ്ഞ സീസണിൽ തങ്ങളുടെ കളിക്കാരെ സുരക്ഷിതമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പദ്ധതിയിട്ടിരുന്നതായി വാർത്താസമ്മേളനത്തിൽ വെങ്കി മൈസൂർ പറഞ്ഞു. മെഗാ ലേലത്തിൽ വെങ്കിടേഷ് അയ്യരെ നഷ്ടപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് മൈസൂർ വ്യക്തമാക്കി.

“ലേലത്തിൽ ഇതൊക്കെ സ്വാഭാവികം. ദിവസാവസാനം, ഇത് നിങ്ങൾ ആഗ്രഹിക്കുന്ന കളിക്കാരനെക്കുറിച്ചും നിങ്ങൾ ആഗ്രഹിക്കുന്ന ടീം കോമ്പിനേഷനെക്കുറിച്ചും ആണ്. ” മൈസൂർ പറഞ്ഞു.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ടീം സെറ്റ് ആകുന്നതിനെക്കുറിച്ചായിരുന്നു. ഞങ്ങൾ ആറ് കളിക്കാരെ നിലനിർത്തി, കഴിഞ്ഞ വർഷത്തിൽ നിന്ന് 2-3 കളിക്കാരെ തിരികെ കൊണ്ടുവന്നു. അതായിരുന്നു ചിന്ത, അദ്ദേഹത്തെ (വെങ്കിടേഷിനെ) സംബന്ധിച്ചിടത്തോളം ഞങ്ങൾ തീർച്ചയായും വെങ്കിടേഷിനെ സ്വന്തമാക്കാൻ ഉറച്ചായിരുന്നു വന്നത് ”അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം താരത്തിനെ ഇത്ര ഉയർന്ന തുകക്ക് ടീമിൽ എത്തിച്ച നീക്കത്തിന് വമ്പൻ വിമർശനങ്ങൾ ഉയരുന്നുണ്ട്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം