'കോഹ്‌ലിക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കൂ'; വിമര്‍ശകരോട് പൊട്ടിത്തെറിച്ച് അക്തര്‍

കരിയറില്‍ മോശം അവസ്ഥയിലൂടെ കടന്നു പോകുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ് ലിക്ക് പിന്തുണയുമായി പാകിസ്ഥാന്‍ ഇതിഹാസ പേസര്‍ ശുഐബ് അക്തര്‍. കോഹ് ലിയെ പോലുള്ള ഒരാള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണമെന്നും അദ്ദേഹത്തെ കുറിച്ചുള്ള നല്ല കാര്യങ്ങള്‍ വരുന്ന തലമുറയിലേക്ക് എത്തിക്കൂവെന്നും അക്തര്‍ പറഞ്ഞു.

‘ചെറിയ കുട്ടികള്‍ കാണുന്നുവെന്ന് പ്രസ്താവനകള്‍ ഇറക്കുന്നവര്‍ മനസിലാക്കണം. വിരാട് കോഹ്‌ലിയെ കുറിച്ച നല്ല അഭിപ്രായങ്ങള്‍ പറയൂ. അദേഹത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കൂ. എക്കാലത്തെയും മികച്ച താരമാണ് കോഹ്‌ലിയെന്ന് ഒരു പാകിസ്ഥാന്‍കാരനായ ഞാന്‍ പറയുന്നു.രാജ്യാന്തര ക്രിക്കറ്റില്‍ കോഹ്‌ലി 110 ശതകങ്ങള്‍ നേടണമെന്നാണ് എന്റെ ആഗ്രഹം. 45 വയസ് വരെ കോഹ്‌ലി കളിക്കണം. കോഹ്‌ലി ആരെന്ന് എല്ലാവരെയും കാണിക്കുകയാണ് വിമര്‍ശകര്‍ ചെയ്യണ്ടത്.’

‘ഭയപ്പെടേണ്ട, 45 വയസ്സ് വരെ കളിക്കണമെന്നാണ് കോഹ്‌ലിയോട് എനിക്ക് പറയാനുള്ളത്. നിലവിലെ സാഹചര്യം നിങ്ങളെ 110 സെഞ്ച്വറി തികയ്ക്കാന്‍ ഒരുക്കുകയാണ്. ആളുകള്‍ നിങ്ങളെ എഴുതിത്തള്ളുന്നു, അവര്‍ നിങ്ങള്‍ക്കെതിരെ ട്വീറ്റ് ചെയ്യുന്നു. ദീപാവലിക്ക് നിങ്ങള്‍ ഒരു പോസ്റ്റ് ഇട്ടു. അത് നിങ്ങള്‍ക്ക് എറെ വിമര്‍ശനങ്ങള്‍ നല്‍കി.’

‘അവര്‍ നിങ്ങളുടെ ഭാര്യയെ കുറിച്ചും നിങ്ങളുടെ കുട്ടിയെ കുറിച്ചും ട്വീറ്റ് ചെയ്തു. ഇതിലും മോശമായ മറ്റൊന്നില്ല. 110 ശതകങ്ങള്‍ സ്‌കോര്‍ ചെയ്യാന്‍ പ്രകൃതി നിങ്ങളെ ഒരുക്കുന്നു. അതിനാല്‍, എന്റെ വാക്കുകള്‍ മനസ്സില്‍ വയ്ക്കുക. പൊരുതി തിരിച്ച് വരിക’ അക്തര്‍ പറഞ്ഞു.

രണ്ട് വര്‍ത്തിലേറെയായി കരിയറില്‍ സെഞ്ച്വറി വരള്‍ച്ച നേരിടുന്ന കോഹ്‌ലിയ്ക്ക് പഴയ പ്രതാപത്തിലേക്ക് ഇതുവരെയും മടങ്ങിയെത്താനായിട്ടില്ല. 2019 നവംബറിന് ശേഷം കോഹ്‌ലിയുടെ ഇന്നിംഗ്‌സുകള്‍ മൂന്നക്കം കണ്ടിട്ടില്ല.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്