കരുത്ത് കാട്ടി ശ്രീശാന്ത്; 15 വര്‍ഷത്തിന് ശേഷം 5 വിക്കറ്റ് നേട്ടം

വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിനായി അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത് എസ്.ശ്രീശാന്ത്. ഉത്തര്‍ പ്രദേശിനെതിരേ നടക്കുന്ന കളിയിലാണ് ശ്രീശാന്തിന്റെ മിന്നും പ്രകടനം. അവസാന മൂന്ന് ഓവറിലാണ് അഞ്ചില്‍ നാല് വിക്കറ്റും ശ്രീശാന്ത് വീഴ്ത്തിയത്.

9.4 ഓവറില്‍ 65 റണ്‍സ് വിട്ടുകൊടുത്താണ് ശ്രീശാന്ത് അഞ്ചു പേരെ പുറത്താക്കിയത്. അഭിഷേക് ഗോസ്വാമി, അക്ഷ്ദീപ് നാഥ്, ഭുവനേശ്വര്‍, മൊഹ്സിന്‍ ഖാന്‍, ശിവം ശര്‍മ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഇരകള്‍.

Image result for Vijay Hazare Trophy sreesanth

15 വര്‍ഷത്തിനു ശേഷമാണ് ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 2006ലായിരുന്നു ശ്രീശാന്ത് ആദ്യമായി ഒരു ഫസ്റ്റ് ക്ലാസ് മല്‍സരത്തില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്തത്.

ശ്രീശാന്തിന്റെ ബോളിംഗ് മികവില്‍ ആദ്യം ബാറ്റു ചെയ്ത ഉത്തര്‍പ്രദേശിനെ കേരളം 284 ല്‍ ഒതുക്കി. മറുപടി ബാറ്റിംഗില്‍ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എടുത്തിട്ടുണ്ട്. ഏഴ് റണ്‍സെടുത്ത വിഷ്ണു വിനോദിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ഓപ്പണര്‍ റോബിന്‍ ഉത്തപ്പ 30 റണ്‍സുമായി ക്രീസിലുണ്ട്.

Latest Stories

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ