കരുത്ത് കാട്ടി ശ്രീശാന്ത്; 15 വര്‍ഷത്തിന് ശേഷം 5 വിക്കറ്റ് നേട്ടം

വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിനായി അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത് എസ്.ശ്രീശാന്ത്. ഉത്തര്‍ പ്രദേശിനെതിരേ നടക്കുന്ന കളിയിലാണ് ശ്രീശാന്തിന്റെ മിന്നും പ്രകടനം. അവസാന മൂന്ന് ഓവറിലാണ് അഞ്ചില്‍ നാല് വിക്കറ്റും ശ്രീശാന്ത് വീഴ്ത്തിയത്.

9.4 ഓവറില്‍ 65 റണ്‍സ് വിട്ടുകൊടുത്താണ് ശ്രീശാന്ത് അഞ്ചു പേരെ പുറത്താക്കിയത്. അഭിഷേക് ഗോസ്വാമി, അക്ഷ്ദീപ് നാഥ്, ഭുവനേശ്വര്‍, മൊഹ്സിന്‍ ഖാന്‍, ശിവം ശര്‍മ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഇരകള്‍.

Image result for Vijay Hazare Trophy sreesanth

15 വര്‍ഷത്തിനു ശേഷമാണ് ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 2006ലായിരുന്നു ശ്രീശാന്ത് ആദ്യമായി ഒരു ഫസ്റ്റ് ക്ലാസ് മല്‍സരത്തില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്തത്.

ശ്രീശാന്തിന്റെ ബോളിംഗ് മികവില്‍ ആദ്യം ബാറ്റു ചെയ്ത ഉത്തര്‍പ്രദേശിനെ കേരളം 284 ല്‍ ഒതുക്കി. മറുപടി ബാറ്റിംഗില്‍ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എടുത്തിട്ടുണ്ട്. ഏഴ് റണ്‍സെടുത്ത വിഷ്ണു വിനോദിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ഓപ്പണര്‍ റോബിന്‍ ഉത്തപ്പ 30 റണ്‍സുമായി ക്രീസിലുണ്ട്.

Latest Stories

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി