IPL 2025: രണ്ട് ഇതിഹാസ സ്പിന്നർമാരുടെ ശൈലി ഉള്ള താരമാണ് വിഘ്നേഷ് പുത്തൂർ, അവന്റെ ആ തന്ത്രം മറ്റുള്ള ബോളർമാർ ചെയ്യാത്തത്; മലയാളി താരത്തെ പുകഴ്ത്തി നവ്‌ജോത് സിംഗ് സിദ്ധു

ഐപിഎല്ലിലെ ഏവരും കാത്തിരുന്ന ആവേശ പോരിൽ മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഉയർത്തിയ 156 റൺസ് എന്ന വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ചെന്നൈ അവസാന ഓവറിന്റെ ആദ്യ പന്തിൽ വിജയം സ്വന്തമാക്കുക ആയിരുന്നു. 4 വിക്കറ്റിനാണ് ടീമിന്റെ ജയം പിറന്നത്. ചെന്നൈ വളരെ എളുപ്പത്തിൽ വിജയം സ്വന്തമാകും എന്ന ഘട്ടത്തിൽ ആണ് ഇംപാക്ട് താരവും മലയാളിയുമായ വിഘ്നേഷ് പുത്തൂർ എറിഞ്ഞ തകർപ്പൻ സ്പെൽ മുംബൈയെ സഹായിക്കുകയും മത്സരം അവസാന ഓവർ വരെ നീട്ടുകയും ചെയ്തത്. താരം മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കുക ആയിരുന്നു.

കേരളത്തിനായി ഇതുവരെ ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിക്കാതെ മുംബൈ ഇന്ത്യൻ സ്‌കൗട്ടിങ് ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്വാദിനെയും അപകടകാരിയായ ശിവം ദുബെയെയും ദീപക് ഹൂഡയെയും വീഴ്ത്തിയാണ് വിഘ്നേഷ് ആദ്യ മത്സരത്തിൽ തന്നെ മുംബൈയുടെ ഹീറോ ആയത്. ഫ്രാഞ്ചൈസിയുടെ സ്കൗട്ടിംഗ് ആണ് ഓട്ടോ ഡ്രൈവറുടെ മകനായ വിഘ്‌നേഷിനെ കണ്ടെത്തിഎത്തും അദ്ദേഹത്തിന്റെ പ്രതിഭ മനസിലാക്കിയതും. സ്പിൻ അനുകൂല സാഹചര്യത്തിൽ താരത്തിന് തിളങ്ങാൻ പറ്റുമെന്ന് മനസിലാക്കിയ അവർ അദ്ദേഹത്തിന് അവസരം നൽകുക ആയിരുന്നു.

എന്തായാലൂം മുൻ ഇന്ത്യൻ താരം നവ്‌ജോത് സിംഗ് സിദ്ധു, ഇന്ത്യയിലെ രണ്ട് ഇതിഹാസ സ്പിന്നർമാരായ ബിഷൻ സിംഗ് ബേദിയെയും എരപ്പള്ളി പ്രസന്നയെയും ഓർമ്മിപ്പിച്ചുകൊണ്ട് മുംബൈയുടെ പുതിയ താരത്തെ പ്രശംസിച്ചു. “വിഘ്‌നേഷ് വിക്കറ്റുകൾ വീഴ്ത്താൻ ശ്രമിച്ചുകൊണ്ടിരുന്നു, സ്ലോ ബോളുകൾ ആണ് അവന്റെ ആയുധം. നിലവിലെ സ്പിന്നര്മാര് സാധാരണയായി ഉപയോഗിക്കുന്ന തന്ത്രമല്ല അവന്റെ.”

“എന്നിരുന്നാലും, വിഘ്‌നേഷ് വ്യത്യസ്തനാണ്, കാരണം അദ്ദേഹം ഒരു ഇതിഹാസ സ്പിന്നറെ പോലെ പന്തെറിഞ്ഞു. വിഘ്‌നേഷിനെ കണ്ടപ്പോൾ ബിഷൻ സിംഗ് ബേദിയെയും എരപ്പള്ളി പ്രസന്നയെയും ഞാൻ ഓർക്കുന്നു. ബിഷൻ സിംഗ് ബേദിയെ നെറ്റ്സിൽ പോലും കളിക്കാൻ എളുപ്പമായിരുന്നില്ല,” അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

ടൂർണമെന്റിന്റെ 18-ാം സീസണിൽ മുംബൈ ഇന്ത്യൻസിനായി താരം മികവ് കാണിക്കുന്നത് തുടരുമെന്ന് തന്നെ കരുതാം.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി