ഇന്ത്യയുടെ രണ്ട് സൂപ്പര്‍ താരങ്ങളാണ് എന്റെ ഉപദേശകര്‍: വെളിപ്പെടുത്തി റഹ്‌മാനുള്ള ഗുര്‍ബാസ്

അഫ്ഗാനിസ്ഥാന്റെ വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരമാണ് റഹ്‌മാനുള്ള ഗുര്‍ബാസ്. കായികരംഗത്ത് തന്റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വിരാട് കോഹ്ലിയെയും എംഎസ് ധോണിയെയും തന്റെ പ്രാഥമിക ഉപദേഷ്ടാക്കളായി താരം തിരിച്ചറിഞ്ഞു. അഫ്ഗാനിസ്ഥാന്റെ ഓപ്പണറായി കളിക്കുന്ന ഗുര്‍ബാസ്, തന്റെ കളി മെച്ചപ്പെടുത്താന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് മാര്‍ഗനിര്‍ദേശം തേടുന്നതായി വെളിപ്പെടുത്തുകയും ചെയ്തു.

എന്റെ ക്രിക്കറ്റ് മെച്ചപ്പെടുത്താനുള്ള വഴികള്‍ ഞാന്‍ വിരാട് ഭായിയുമായും എംഎസ് ധോണിയുമായും ഇടയ്ക്കിടെ ചര്‍ച്ച ചെയ്യാറുണ്ട്. ശ്രദ്ധയും മെച്ചപ്പെടുത്തലും ആവശ്യമുള്ള നിരവധി ചിന്തകള്‍ എന്റെ മനസ്സിലുണ്ട്. പ്രത്യേകിച്ചും, എന്റെ ക്രിക്കറ്റ് യാത്രയെ കുറിച്ച് ഞാന്‍ വിരാട് ഭായിയുമായി സംസാരിച്ചു. എന്റെ വളര്‍ച്ചയെയും അടുത്ത ഘട്ടത്തിലേക്കുള്ള പുരോഗതിയെയും കുറിച്ച് ഉപദേശം തേടി- ഗുര്‍ബാസ് വെളിപ്പെടുത്തി.

ഇന്ത്യയ്ക്കെതിരായ അടുത്തിടെ നടന്ന മൂന്ന് മത്സര ടി20 ഐ പരമ്പരയില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി കാര്യമായ സംഭാവന നല്‍കിയ ഗുര്‍ബാസ്, അഫ്ഗാനിസ്ഥാന്‍ ടീമിന് ലഭിച്ച വിലപ്പെട്ട പഠനാനുഭവം എടുത്തുകാണിച്ചു.

അനുഭവത്തില്‍നിന്ന് ഞങ്ങള്‍ക്ക് വിലപ്പെട്ട പാഠങ്ങള്‍ ലഭിച്ചു. ഇത്തരം കളികള്‍ കായിക വിനോദത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ മത്സരം ആസ്വദിച്ചു, മാത്രമല്ല അതില്‍ നിന്ന് കാര്യമായ പാഠം ഉള്‍ക്കൊള്ളുകയും ചെയ്തു. വിരാടിന്റെയും രോഹിത് ശര്‍മ്മയുടെയും നിലവാരത്തിലുള്ള കളിക്കാരെ നേരിട്ടത് ഞങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും വിലപ്പെട്ട പാഠങ്ങള്‍ നല്‍കുകയും ചെയ്തു- താരം കൂട്ടിച്ചേര്‍ത്തു.

ഇരട്ട സൂപ്പര്‍ ഓവറിന് സാക്ഷ്യം വഹിച്ച പരമ്പരയിലെ വെല്ലുവിളി നിറഞ്ഞ മൂന്നാം ടി20 മത്സരത്തെ കുറിച്ച് പറഞ്ഞ ഗുര്‍ബാസ്, അഫ്ഗാനിസ്ഥാന്റെ പ്രശംസനീയമായ പ്രകടനത്തെ അംഗീകരിച്ചെങ്കിലും രണ്ടാം സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടതില്‍ നിരാശ പ്രകടിപ്പിച്ചു. ആ കളിയില്‍, 32 പന്തില്‍ 50 റണ്‍സ് നേടി ഗുര്‍ബാസ് നിര്‍ണായക പങ്ക് വഹിച്ചു.

തിരിച്ചടി നേരിട്ടെങ്കിലും, ഇന്ത്യയ്ക്കെതിരായ ഭാവി പരമ്പരകളില്‍ ഗുര്‍ബാസ് ശുഭാപ്തി വിശ്വാസത്തിലാണ്. ഭാവിയില്‍ ഇന്ത്യയ്ക്കെതിരെ ധാരാളം പരമ്പരകള്‍ കളിക്കാനാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി