ഐസിസി ചെയ്ത രണ്ട് വലിയ തെറ്റുകളാണ് അത്, പക്ഷെ ധോണിയും ക്ലൂസ്നറും എന്നിട്ട് പോലും....; രൂക്ഷ വിമർശനവുമായി മോയിൻ അലി

ഇംഗ്ലണ്ടിന്റെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും (കെകെആർ) ഓൾറൗണ്ടർ മോയിൻ അലി നിലവിലെ ഏകദിന നിയമങ്ങളെ വിമർശിച്ചു രംഗത്ത്. രണ്ട് ന്യൂ ബോൾ എന്ന നിയമം ബാറ്റിംഗ് എളുപ്പമാക്കിയിട്ടുണ്ടെന്നും ഏകദിന ക്രിക്കറ്റ് ബുദ്ധിമുട്ടാകാനുള്ള ഒരു കാരണമാണിതെന്നും അദ്ദേഹം വിശ്വസിക്കുന്നു.

ഏകദിന നിയമങ്ങളിൽ ചിലത് വളരെ മോശം ആണെന്ന് പറഞ്ഞ അലി അവയിൽ ചിലത് മാറ്റാൻ സമയം ആയെന്നും പറഞ്ഞിരിക്കുകയാണ്. രണ്ട് പുതിയ പന്തുകൾ ഉള്ളത് കൊണ്ട് റിവേഴ്‌സ് സ്വിംഗ് സാധ്യത കുറവാണെന്നും അത് ബാറ്റ്‌സ്മാന്മാർക്ക് എളുപ്പത്തിൽ സ്കോർ ചെയ്യാൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഏകദിന ക്രിക്കറ്റ് നശിക്കുക ആണോ എന്ന് ഒരാൾ എന്നോട് ചോദിച്ചു. എന്റെ അഭിപ്രായത്തിൽ, നിയമങ്ങൾ വളരെ മോശമാണ്. രണ്ട് പുതിയ പന്തുകൾ ഉപയോഗിക്കുന്നതിനാൽ, ബാറ്റ്‌സ്മാന്മാർക്ക് കാര്യങ്ങൾ എളുപ്പം അകലും. ബോളർമാർക്ക് ഒന്നും ചെയ്യാനും പറ്റില്ല” മോയിൻ പറഞ്ഞു.
ഈ നിയമങ്ങൾ പ്രകാരം ബൗളർമാർ സമ്മർദ്ദം വർദ്ധിപ്പിക്കാൻ പാടുപെടുന്നുവെന്നും അതിന്റെ ഫലമായി ബാറ്റിംഗ് ശരാശരി ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും താരം വിശദീകരിച്ചു.

“ഇപ്പോൾ ബാറ്റിംഗ് വളരെ എളുപ്പമായിരിക്കുന്നു. അതുകൊണ്ടാണ് പല കളിക്കാരുടെയും ശരാശരി 50, 60, അല്ലെങ്കിൽ 70 ആയി നില്കുനായ്. ബൗളർമാർ സമ്മർദ്ദം സൃഷ്ടിക്കാൻ പാടുപെടുന്നു, ലോകോത്തര സ്പിന്നർമാർ ഇല്ലെങ്കിൽ മധ്യ ഓവറുകളിൽ വിക്കറ്റ് എടുക്കുന്നത് വളരെ ബുദ്ധിമുട്ടാണ്,” അദ്ദേഹം പറഞ്ഞു. ഫീൽഡിംഗ് നിയന്ത്രണങ്ങളെയും അദ്ദേഹം വിമർശിച്ചു. അഞ്ച് ഫീൽഡർമാർക്കു പകരം നാല് ഫീൽഡർമാർ മാത്രം സർക്കിളിന് പുറത്ത് ഉള്ളതിനാൽ, ബാറ്റ്സ്മാൻമാർക്ക് വലിയ ഷോട്ടുകൾ അടിക്കാൻ എളുപ്പമാണ് എന്നും താരം ഓർമിപ്പിച്ചു.

“നേരത്തെ, 30 ഓവറുകൾക്ക് ശേഷം പഴയ പന്ത് റിവേഴ്‌സ് ചെയ്യാൻ തുടങ്ങി, ഇത് സിക്‌സും ഫോറം അടിക്കുന്നത് ബുദ്ധിമുട്ടാക്കി. എന്നാൽ ഇപ്പോൾ, ഏഴാം നമ്പർ ബാറ്റ്‌സ്മാൻ എന്ന നിലയിൽ പോലും, ഷോട്ടുകൾ കളിക്കുന്നത് എളുപ്പമായിരിക്കുന്നു ” അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ക്രിക്കറ്റ് താരങ്ങളായ ലാൻസ് ക്ലൂസ്നറെയും എം.എസ്. ധോണിയെയും മോയിൻ പ്രശംസിച്ചു. പഴയ നിയമങ്ങൾ ആയിരുന്ന സമയത്ത് ബാറ്റിംഗ് ബുദ്ധിമുട്ട് ആയിരുന്നു എന്നും എന്നിട്ട് പോലും ഇരുവരും പവർ കൊണ്ട് സിക്സ് അടിച്ചിരുന്നു എന്നാണ് താരം പറഞ്ഞത്

“മുമ്പ്, ക്ലൂസ്നറിനെയും ധോണിയെയും പോലുള്ള കളിക്കാർക്ക് ശക്തിയോടെ പന്തുകൾ അടിക്കേണ്ടി വന്നു. പന്ത് പഴയത് ആകുമ്പോൾ സിക്സ് അടിക്കാൻ മാത്രമല്ല പന്ത് കാണാൻ പോലും ബുദ്ധിമുട്ടായിരുന്നു. എന്നിട്ടും ഇവർ സിക്സുകൾ അടിച്ചുപറത്തി” മോയിൻ വിശദീകരിച്ചു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ