ഇതിപ്പോ പണി ആയല്ലോ; എന്ത് ചെയ്യണം എന്ന അറിയാതെ ഗില്ലും, ലക്ഷ്മണും; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക

സിംബാവയ്ക്ക് എതിരെ രണ്ടാം ടി-20 യിൽ തകർപ്പൻ ജയം നേടിയ ഇന്ത്യക്ക് ഇനി മത്സരത്തിന്റെ കാര്യങ്ങൾ നോക്കുന്നതിനേക്കാൾ പ്രയാസമായ വരെ ഒരു കാര്യം ഉയർന്നു വന്നിരിക്കുകയാണ്. ലോകക്കപ്പ് നേടിയ ടീമിൽ നിന്നും യശസ്‌വി ജയ്‌സ്വാൾ, മലയാളി താരം സഞ്ജു സാംസൺ, ശിവം ദുബൈ എന്നിവർ ടീമിലേക്ക് വന്നതോടെ ഇന്ത്യൻ ക്യാമ്പിൽ ഇപ്പോൾ ആളുകൾ കൂടി ഇരിക്കുകയാണ്. രണ്ടാം ടി 20 ഗിൽ ഒഴിച്ച് ബാക്കി 3 ബാറ്റസ്മാന്മാരും മിന്നും പ്രകടനം കാഴ്ച വെച്ചത് കൊണ്ട് തന്നെ ആരെ പുറത്തിരുത്തും എന്ന ചിന്തയിലാണ് പരിശീലകൻ വി വി എസ ലക്ഷ്മണും ക്യാപ്റ്റൻ ശുഭമൻ ഗില്ലും. അതേസമയം, സഞ്ജു ഉൾപ്പെടെയുള്ള താരങ്ങളുടെ തിരിച്ചുവരവ് നൽകുന്ന സുഖകരമായ തലവേദന സ്വാഗതാർഹമാണെന്നാണ് ടീം ക്യാപ്റ്റൻ ആയ ശുഭമന് ഗിൽ പറഞ്ഞു.

ശുഭമന് ഗിൽ പറഞ്ഞത് ഇങ്ങനെ:

” ആദ്യ മത്സരത്തിലുണ്ടായിരുന്ന കടുത്ത സമ്മർദ്ദം ഒരു തരത്തിൽ നന്നായെന്നു തോന്നുന്നു. രണ്ടാമത്തെ മത്സരത്തിൽ ഞങ്ങൾക്ക് എന്തൊക്കെ സംഭവിക്കും എന്നതിനെ പറ്റി കരുതൽ ഉണ്ടായിരുന്നു. അടുത്ത മത്സരങ്ങളിലേക്ക് ടീമിൽ 3 പേരും കൂടെ വന്നത് കൊണ്ട് കൂടുതൽ സാദ്ധ്യതകൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഒരു ഓപ്ഷനും ഇല്ലാതെ ഇരിക്കുന്നതിനേക്കാൾ നല്ലതാണ് ഒരുപാട് ഓപ്ഷൻസ് ഉള്ളത്” ഗിൽ പറഞ്ഞു.

അതെ സമയം ഇവർ 3 പേരും വന്നതോടെ ടീമിനൊപ്പം ഉണ്ടായിരുന്ന ഹർഷിത് റാണ, സായ് സുദർശൻ, ജിതേഷ് ശർമ്മ എന്നിവർ നാട്ടിലേക്ക് മടങ്ങും. ഇന്നലെ നടന്ന മത്സരത്തിൽ സായി സുദർശൻ ടീമിൽ ഇടം പിടിച്ചെങ്കിലും ബാറ്റിംഗിന് ഇറങ്ങാൻ സാധിച്ചില്ല. ബാക്കി രണ്ട്‌ പേർക്കും ആദ്യ പ്ലെയിങ് ഇലെവനിലും സ്ഥാനം ലഭിച്ചില്ല. പരമ്പരയിലെ ആദ്യ രണ്ട്‌ മത്സരങ്ങളിൽ ഇന്ത്യയും സിംബാവയും ഓരോ മത്സരം വിജയിച്ച തുല്യമായിട്ട് നിൽക്കുകയാണ്. അടുത്ത ടി-20 മത്സരങ്ങൾ ബുധൻ ശനി ഞായർ ദിവസങ്ങളിലാണ് നടക്കുന്നത്.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ