നിങ്ങൾ പ്രതീക്ഷിക്കുന്ന പോലെയല്ല കാര്യങ്ങൾ, വാർത്താസമ്മേളനത്തിൽ രോഹിത് ശർമ്മ നൽകിയത് വ്യക്തമായ സൂചന; സൂപ്പർതാരത്തിന്റെ കാര്യത്തിലും വമ്പൻ അപ്ഡേറ്റ്

രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലും തുടർന്ന് ടി20 ഐ പരമ്പരയിലും ബംഗ്ലാദേശിന് ആതിഥേയത്വം വഹിക്കും. സെപ്തംബർ 19 മുതൽ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ക്യാപ്റ്റൻ രോഹിത് ശർമ്മ, സ്റ്റാർ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ രണ്ടാം ടെസ്റ്റിൽ കളിക്കുമോ എന്നതിനെക്കുറിച്ച്‌ വ്യക്തമായ സൂചന നൽകിയിരിക്കുകയാണ്.

തങ്ങളുടെ അടുത്ത അയൽക്കാരായ ബംഗ്ലാദേശിനെതിരെ രണ്ട് മത്സരങ്ങളുള്ള പരമ്പരയോടെ ആരംഭിച്ച് പത്ത് ടെസ്റ്റുകൾ കളിക്കാൻ ടീം ഇന്ത്യ ഒരുങ്ങുന്നത് ശ്രദ്ധേയമാണ്. ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പൂർത്തിയ ശേഷം, അവർ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ന്യൂസിലൻഡിനെ ആതിഥേയരാക്കും, തുടർന്ന് അഞ്ച് മത്സരങ്ങളുള്ള ബോർഡർ ഗവാസ്‌കർ ട്രോഫിക്ക് കീഴിൽ ഓസ്‌ട്രേലിയൻ പര്യടനം. ചൊവ്വാഴ്ച നടന്ന മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ സംസാരിച്ച രോഹിത്, ബുംറയുടെ പങ്കാളിത്തത്തെക്കുറിച്ച് തുറന്ന് പറഞ്ഞില്ല, നീണ്ട ടെസ്റ്റ് സീസണിൽ ടീം അവരുടെ പേസർമാരെ പ്രത്യേമായി നോക്കുമെന്ന് പറഞ്ഞു.

ഈ വർഷമാദ്യം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ചെയ്തതുപോലെ ഇന്ത്യയും അതേ പ്രക്രിയ പിന്തുടരുമെന്ന് ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി സംസാരിച്ച രോഹിത് ശർമ്മ പറഞ്ഞു. “ഞങ്ങളുടെ മികച്ച കളിക്കാർ എല്ലാ കളിയും കളിക്കണമെന്ന് ആഗ്രഹിക്കുന്നു, പക്ഷേ അത് സാധ്യമല്ല. ടീമിന് ഏറ്റവും മികച്ചത് എന്താണെന്ന് നിങ്ങൾ കാണുകയും അതിനനുസരിച്ച് നിങ്ങളുടെ ബൗളർമാരെ നിയന്ത്രിക്കുകയും വേണം. ഇതെല്ലാം അവർ വഹിക്കുന്ന ജോലിഭാരത്തെ ആശ്രയിച്ചിരിക്കുന്നു,” രോഹിത് ശർമ്മ ആദ്യ ഗെയിമിന് മുമ്പ് പറഞ്ഞു.

“ഞങ്ങൾ അത് നിരീക്ഷിക്കും, ഞങ്ങൾ അത് നന്നായി ചെയ്യുന്നു. ഇംഗ്ലണ്ടിനെതിരെ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് ഞങ്ങൾ ബ്രേക്കുകൾ നൽകി. ഞങ്ങൾ അവരെ വിലയിരുത്തിക്കൊണ്ടിരിക്കും. എല്ലാവരും എല്ലാ കളിയും കളിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾക്ക് ധാരാളം താരങ്ങൾ ഉണ്ട്. ബൗളർമാരുടെ ആവേശകരമായ പ്രതീക്ഷകൾ ദുലീപ് ട്രോഫിയിൽ ഞങ്ങൾ കണ്ടു.”

ആദ്യ ടെസ്റ്റിനായി ഇന്ത്യ നാല് ഫാസ്റ്റ് ബൗളർമാരെയും മൂന്ന് സ്പിന്നർമാരെയും അണിനിരത്തും. ജസ്പ്രീത് ബുംറ പേസർ നിരയെ നയിക്കുമ്പോൾ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരോടൊപ്പം രവിചന്ദ്രൻ അശ്വിൻ സ്പിൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ ചുമതല വഹിക്കും.

Latest Stories

ബുംറ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിരുന്നെങ്കിൽ ഞങ്ങൾ ലോകകപ്പ് നേടിയേനെ, അവൻ മെസിയും റൊണാൾഡോയും ചേർന്ന ഐറ്റം: മൈക്കിൾ വോൺ

'ധോണിയെ ഞാൻ വല്ലാതെ മിസ് ചെയുന്നു' എന്ന് ചാഹർ, 'എന്നാൽ നിന്നെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നില്ല' എന്ന് ധോണി; ടീം മാറിയെങ്കിലും തമാശയ്ക്ക് മാറ്റമില്ലാതെ താരങ്ങൾ

അക്‌സർ നല്ല ദേഷ്യത്തിലായിരുന്നു, അവനോട് ഞാൻ ചെയ്തത് തെറ്റായി പോയി: സൂര്യകുമാർ യാദവ്

'ബംഗ്ലാദേശികൾ ഞങ്ങളുടെ സഹോദരങ്ങൾ' എന്ന് പറഞ്ഞ സൽമാനെ വിവാദപരമായ പുറത്താക്കി; സംഭവം ഇങ്ങനെ

ആരോഗ്യമന്ത്രിക്ക് ആയുധം കൊണ്ട് പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ജാമ്യം കിട്ടി വധശ്രമക്കേസിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍; 'ആചാരങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടതാണ്, സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്'

നടനാകാൻ 300 രൂപയുമായി വീട് വിട്ടിറങ്ങിയ 16-കാരൻ ! 'നവീൻ കുമാർ ഗൗഡ' അഥവാ യഷിന്റെ താരപദവിയിലേക്കുള്ള യാത്ര..

തകര്‍ന്നടിയുന്ന രൂപ, ഡോളറിനെതിരെ റെക്കോര്‍ഡ് തകര്‍ച്ച; 95ലേക്ക് ഇടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്

വ്യാജമായി പേര് ചേര്‍ത്തു, കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യത്തിന്റെ നോട്ടീസ്; ചരിത്രത്തിലാദ്യം