ഓ.. നാസര്‍ ഹുസൈന്‍.., നിങ്ങള്‍ ഈ പറഞ്ഞത് പോയിന്റ്; ബി.സി.സി.ഐ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ!

ഐസിസി ഇവന്റിലെ മറ്റൊരു മോശം പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് വീണ്ടുമൊരു പുനര്‍വിചിന്തനത്തിന് വിധേയമാവുകയാണ്. ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മയുടെ നേതൃത്വപരമായ കഴിവുകളെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍, മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്റെ കണ്ണുടക്കിയത് ഇന്ത്യന്‍ കളിക്കാരുടെ മാനസികാവസ്ഥയിലാണ്.

ഓസ്ട്രേലിയയില്‍ അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ ഘട്ടത്തില്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ദയനീയ തോല്‍വി വഴങ്ങിയാണ് ഇന്ത്യ പുറത്തായത്. ഇന്ത്യയുടെ മാനസികാവസ്ഥയാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തിരിച്ചടിയായതെന്ന് നാസര്‍ ഹുസൈന്‍ പറഞ്ഞു.

ഇയോന്‍ മോര്‍ഗനെപ്പോലെയുള്ള ഒരു വ്യക്തിയെയാണ് ഇന്ത്യക്ക് ആവശ്യമെന്ന് ഹുസൈന്‍ കരുതുന്നു. വിമര്‍ശനങ്ങള്‍ കണക്കിലെടുക്കാതെ ഭയരഹിതമായി സ്വാതന്ത്രത്തോടെ ക്രിക്കറ്റ് കളിക്കാന്‍ പിച്ചില്‍ കളിക്കാരെ അനുവദിക്കുന്ന താരമാണ് മോര്‍ഗനെന്ന് നായര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി. ഐപിഎല്ലില്‍ കളിക്കാര്‍ക്ക് ലഭിക്കുന്ന അതേ സ്വാതന്ത്ര്യം രാജ്യാന്തര തലത്തിലും നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവതാരങ്ങളെ കൊണ്ടുവരുന്നതിനെ കുറിച്ച് അവര്‍ സംസാരിക്കുന്നു. എന്നാല്‍ കളിക്കാരല്ല, അവരുടെ മൈന്‍ഡ് സെറ്റ് എങ്ങനെയാണ് എന്നതാണ് പ്രധാനം. നിങ്ങള്‍ പോയി ഐപിഎല്ലിലേതുപോലെ അടിച്ച് കളിക്കുക. അവരെ അതിന് അനുവദിക്കുക. ഭയമില്ലാതെ കളിക്കുക. വിമര്‍ശനങ്ങളയോര്‍ത്ത് ആകുലപ്പെടേണ്ട. രാജ്യത്തിനു വേണ്ടി മികച്ച പ്രകടനം നടത്തുകയാണ് പ്രധാനമെന്നും നാസര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക