അടിക്കൊരു മയവുമില്ലല്ലോ; തകർത്താടി ഇന്ത്യൻ ടീം; ബംഗ്ലാദേശിന് വിജയലക്ഷ്യം 222

അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ ഇന്ത്യൻ യുവ താരങ്ങളുടെ വക വെടിക്കെട്ട് അടി. ആകാശത്ത് നിന്ന് കണ്ണെടുക്കാൻ സാധികാത്ത തലത്തിലായിരുന്നു കാണികൾ മത്സരം കണ്ടത്. ബംഗ്ലാദേശിനെതിരെ ഇപ്പോൾ നടക്കുന്ന രണ്ടാം ടി-20 മത്സരത്തിൽ ടോപ് ഓർഡർ ബാറ്റ്‌സ്‍മാൻമാർ നിറം മങ്ങി മടങ്ങിയപ്പോൾ ടീമിനെ രക്ഷിച്ച താരങ്ങളാണ് നിതീഷ് കുമാർ റെഡ്‌ഡിയും, റിങ്കു സിങ്ങും. ആദ്യ മൂന്നു വിക്കറ്റുകൾ നഷ്ടമായപ്പോൾ സ്ഥിരതയാർന്ന ഇന്നിങ്‌സ് കളിക്കാതെ കൂറ്റൻ സ്കോർ ഉയർത്താൻ വേണ്ടി അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനമാണ് താരങ്ങൾ നടത്തിയത്.

നിതീഷ് കുമാർ 34 പന്തിൽ 7 സിക്സറുകളും 4 ഫോറം അടക്കം 74 റൺസ് ആണ് നേടിയത്. കൂടാതെ റിങ്കു സിങ് 29 പന്തുകളിൽ നിന്ന് 5 ഫോറുകളും 3 സിക്സറുകളുമടക്കം 53 റൺസും നേടി. ടീമിൽ മികച്ച ബാറ്റിംഗ് പ്രകടനം എടുത്ത താരങ്ങളാണ് ഹാർദിക്‌ പാണ്ട്യ 19 പന്തിൽ 32 റൺസ്, റിയാൻ പരാഗ് 6 പന്തിൽ 15 റൺസ്, അർശ്ദീപ് സിങ് രണ്ട് ബോളിൽ 6 റൺസ് എന്നിവർ.

7 പന്തിൽ രണ്ട് ഫോറുകൾ അടക്കം 10 റൺസ് നേടി നിരാശയോടെ സഞ്ജു മടങ്ങിയത്. മറ്റൊരു ഓപണിംഗ്സ് ബാറ്റ്സ്മാനായ അഭിഷേക് ശർമയ്ക്കും തിളങ്ങാൻ സാധിച്ചില്ല. അദ്ദേഹം 11 പന്തിൽ 15 റൺസ് നേടിയാണ് മടങ്ങിയത്. ആദ്യ ടി-20 പോലെ ഗംഭീരമായി തുടങ്ങാൻ ഇന്ത്യൻ ഓപ്പണർമാർക്ക് സാധിച്ചില്ല. ക്യാപ്റ്റൻ സൂര്യ കുമാർ യാദവിനും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. 10 പന്തിൽ 8 റൺസ് ആണ് അദ്ദേഹം നേടിയത്.

Latest Stories

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ