ഏകദിനത്തില്‍ 'ഫിനീഷര്‍' എന്ന വാക്കിനെ ലോക ക്രിക്കറ്റിന് മുന്നില്‍ പരിചയപ്പെടുത്തിയ താരം!

1996 ജനുവരി 1, ഏകദിന ക്രിക്കറ്റില്‍ ‘ഫിനീഷര്‍’ എന്ന വാക്കിനെ ലോക ക്രിക്കറ്റിന് മുന്നില്‍ പരിജയപ്പെടുത്തിയ ഒരു ദിവസം.. ആ ദിവസത്തില്‍ അതി മനോഹരമായ എഫര്‍ട്ടിലൂടെ, പില്‍കാലത്ത് ‘ഒറിജിനല്‍ ഫിനിഷര്‍’ എന്ന വിശേഷണം സിദ്ധിച്ച മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോ മൈക്കിള്‍ ബെവന്‍ ഒരു ഇന്‍സ്റ്റന്റ് ഹീറോയായി മാറുകയായിരുന്നു..

അന്നേ ദിവസത്തില്‍ ബെന്‍സണ്‍ & ഹെഡ്ജസ് വേള്‍ഡ് സീരീസ് ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസുമായി സിഡ്നിയില്‍ വെച്ച് നടന്ന ഒരു ലോ സ്‌കോറിംഗ് ത്രില്ലര്‍ മാച്ചില്‍ അവസാന പന്തില്‍ വിജയിക്കാന്‍ 4 റണ്‍സ് കൂടി വേണം എന്നിരിക്കെ, സ്‌ട്രൈറ്റിലേക്ക് അടിച്ച് വിട്ട ഒരു തകര്‍പ്പന്‍ ബൗണ്ടറിയിലൂടെ ഓസ്‌ട്രേലിയക്കായി കേവലം ഒരു വിക്കറ്റിന്റെ ഉജ്വല വിജയം നേടിക്കൊടുത്ത് കൊണ്ട് മൈക്കിള്‍ ബെവന്‍ ഹീറോയാകുകയായിരുന്നു..

ആ മത്സരത്തിനിറങ്ങുമ്പോള്‍., അന്നത്തെ 25 കാരനായിരുന്ന മൈക്കിള്‍ ബെവന്‍ 18 മത്സരങ്ങളില്‍ നിന്നായി 65.75 ശരാശരി ഉണ്ടായിരുന്നിട്ടും ഓസ്ട്രേലിയയുടെ ഏകദിന ടീമില്‍ ഒരു ശ്രദ്ധേയനായ താരം പോലും ആയിരുന്നില്ല!. എന്നാല്‍ ആ മത്സരത്തോട് കൂടി ക്രീസിലെ റോക്ക് സ്റ്റാര്‍ മൈക്കില്‍ ബെവന്‍ തന്റെ പ്രാധാന്യത്തെ ലോക ക്രിക്കറ്റിന് മുന്നില്‍ തന്നെ കാണിച്ച് കൊടുക്കുകയായിരുന്നു..

കാലാവസ്ഥ പ്രതികൂലമായത് കൊണ്ട് 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 96 പന്തില്‍ നിന്നും 93 റണ്‍സ് നേടിയ കാള്‍ ഹൂപ്പറുടെ ഒറ്റയാള്‍ പോരില്‍ 172/9 എന്ന നിലയിലാണ് ഇന്നിങ്‌സ് അവസാനിച്ചത്. എന്നാല്‍ ഓസ്‌ട്രേലിയയുടെ മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കട്ട്ലി ആംബ്രോസും ഓട്ടിസ് ഗിബ്സണും ചേര്‍ന്ന് ആഥിധേയരെ 6 വിക്കറ്റിന് 38 എന്ന നിലയില്‍ ഒതുക്കിയപ്പോള്‍ നിസാര റണ്‍ ചേസ് മത്സരം ആവേശകരമായി..

മറുപടി ബാറ്റിങ്ങിനിടെ ഓസ്‌ട്രേലിയന്‍ ഇന്നിങ്ങ്‌സ് 4 വിക്കറ്റിന് 32 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മൈക്കിള്‍ ബെവന്‍ ക്രീസില്‍ എത്തുന്നത്. ഇതിനിടെ ടീം സ്‌കോര്‍ 38 റണ്‍സ് നേടുമ്പോഴേക്കും 6-മത്തെ വിക്കറ്റും നഷ്ടമായി. തുടര്‍ന്നായിരുന്നു എട്ടാം വിക്കറ്റില്‍ പോള്‍ റീഫലുമായി ചേര്‍ന്ന് 83 റണ്‍സിന്റെ അതി നിര്‍ണായകമായ ഒരു കൂട്ടുകെട്ട് ഉണ്ടാക്കുന്നത്.

ഒടുക്കം, ആ ത്രില്ലര്‍ മാച്ചില്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നിന്ന അവസാന ബാറ്റ്‌സ്മാന്‍ ഗ്ലൈന്‍ മഗ്രാത്തിനെ സാക്ഷിയാക്കി വെസ്റ്റ് ഇന്‍ഡീസിനായി റോജര്‍ ഹാര്‍പ്പര്‍ എറിഞ്ഞ അവസാന പന്തിലൂടെ ഒരു ബൗണ്ടറി പായിച്ച് കൊണ്ട് മൈക്കിള്‍ ബെവന്‍ വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും വിജയം തട്ടിയെടുക്കുകയായിരുന്നു..

88 പന്തില്‍ നിന്നും 6 ബൗണ്ടറികളുടെ സഹായത്തോടെ 78 റണ്‍സായിരുന്നു മൈക്കിള്‍ ബെവന്‍ അന്ന് നേടിയത്. 9 ഓവറില്‍ 29 റണ്‍സുകള്‍ വിട്ട് കൊടുത്ത് 4 വിക്കറ്റും, മൈക്കിള്‍ ബെവനൊപ്പം ചേര്‍ന്നുള്ള എട്ടാം വിക്കറ്റ് കൂട്ട്‌കെട്ടില്‍ 48 പന്തുകളില്‍ നിന്നായി 34 റണ്‍സും നേടിയ പോള്‍ റീഫല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചുമായി..

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം, എങ്കിലും ജനപ്രീതിയില്‍ മമ്മൂട്ടി മുന്നില്‍ തന്നെ; പിന്നാലെ മോഹന്‍ലാലും താരങ്ങളും, ലിസ്റ്റ് ഇങ്ങനെ..

കാല്‍മുട്ട് കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു, വെട്ടിക്കൊലപ്പെടുത്താനും ശ്രമം; ഭാര്യയെ വനത്തിലെത്തിച്ച് വധിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

മെസിയുമായി താരതമ്യപ്പെടുത്തിയാൽ റൊണാൾഡോ എത്രയോ മുകളിലാണ്, സത്യം അറിയാവുന്നവർ പോലും അംഗീകരിക്കില്ല എന്ന് മാത്രം; ഇതിഹാസം പറയുന്നത് ഇങ്ങനെ

'എന്റെ പിഴ'; അവയവം മാറി ശസ്ത്രക്രിയ ചെയ്തത് തൻ്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടർ, മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകി

പഴയ പോലെ ചെറുപ്പമല്ല നിനക്ക് ഇപ്പോൾ, നിന്റെ മികവിൽ ഇന്ത്യ വിജയങ്ങൾ നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു; ലോകകപ്പിന് മുമ്പ് സഞ്ജുവിന് ഉപദേശവുമായി ഇതിഹാസം