ഞാൻ സിക്സ് അടിച്ച് മത്സരം ജയിപ്പിക്കണം എന്നായിരുന്നു പ്ലാൻ, ഇന്ത്യൻ ബോളർമാരെ ബൗണ്ടറി അടിക്കുക എളുപ്പമായി അപ്പോൾ തോന്നി; തുറന്നുപറഞ്ഞ് സ്റ്റോക്സ്

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിൽ റൺ വേട്ട പൂർത്തിയാക്കാൻ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തനിക്ക് അവസരം വാഗ്ദാനം ചെയ്തതായി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ പറഞ്ഞു. ജൂലായ് 7 ന് ബർമിങ്ങാമിലെ എഡ്ജ്ബാസ്റ്റണിൽ വെച്ച് 378 റൺസ് നേടി പരമ്പര 2-2 ന് സമനിലയിലാക്കി ആതിഥേയർ തങ്ങളുടെ എക്കാലത്തെയും ഉയർന്ന റൺ ചേസ് രേഖപ്പെടുത്തി.

ജോ റൂട്ടും ജോണി ബെയർസ്റ്റോയും നാലാം വിക്കറ്റിൽ 269 റൺസിന്റെ ചരിത്രപരമായ കൂട്ടുകെട്ട് പടുത്തുയർത്തി, ഇരുതാരങ്ങളും സെഞ്ചുറി നേടുകയും ചെയ്തു. എന്നിരുന്നാലും, ഇന്ത്യ ന്യൂ ബോൾ എടുക്കുന്നതിന് മുമ്പ് തന്നെ കളി ജയിക്കണം എന്നായിരുന്നു ടീമിന്റെയും ആഗ്രഹം.

അത് മനസ്സിൽ വെച്ചുകൊണ്ട്, സ്റ്റുവർട്ട് ബ്രോഡിനെ വീണ്ടും സ്ഥാനക്കയറ്റം നല്കാൻ ടീം തീരുമാനിച്ചു. പക്ഷെ റൂട്ട്- ജോണി സഖ്യം തന്നെ മത്സരം തീർത്തു.

ആൻഡേഴ്സൺ പറയുന്നത് ഇങ്ങനെ;

” ന്യൂ ബോൾ വന്നാൽ , അവർ വിചാരിച്ചു, ‘നമുക്ക് അതിന് മുമ്പ് മത്സരം ജയിക്കാം. അതിനാൽ ഞങ്ങൾക്ക് ഒരു വിക്കറ്റ് നഷ്ടമായാൽ, ഞങ്ങൾ ബ്രോഡിയെ അയക്കും, അയാൾക്ക് അക്ഷരാർത്ഥത്തിൽ ഓരോ പന്തും സിക്‌സർ അടിക്കാൻ ശ്രമിക്കാം. 67 നും 75 നും ഇടയിൽ ഓവറിൽ അങ്ങനെ സംഭവിക്കാം.”

“അപ്പോൾ സ്റ്റോക്‌സി എന്റെ അടുത്ത് വന്ന് പറഞ്ഞു, ‘നിങ്ങൾ ഒരിക്കലും വിജയ റൺസ് അടിച്ചിട്ടില്ല. ജയിക്കാൻ കുറച്ച് റൺസ് ഉള്ളപ്പോൾ രവീന്ദ്ര ജഡേജയെ പോലെ ഒരു ബൗളറെ നേരിടാൻ നിങ്ങൾക്ക് താത്പര്യമുണ്ടോ ? “എനിക്ക് അതിൽ ശരിക്കും അസ്വാരസ്യം തോന്നി. ഇത് അൽപ്പം കടന്നകൈ ആയി പോകുമെന്ന് എനിക്ക് അറിയാമായിരുന്നു. അതിനാൽ അങ്ങനെ ഒരു നീക്കം വേണ്ട എന്ന് ഞാൻ പറയുകയും ചെയ്തു.” താരം പറഞ്ഞു നിർത്തി.

എന്തായാലും ഇംഗ്ലീഷ് മണ്ണിൽ പരമ്പര ജയിക്കാനുള്ള സുവർണാവസരമാണ് ഇന്ത്യ കളഞ്ഞു കുളിച്ചത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്