പെർത്തിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കങ്കാരൂകൂട്ടം, ഇനി പ്രതീക്ഷ ബോളർമാരിൽ; ആകെയുള്ള പോസിറ്റീവ് ഈ താരം

ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ ആദ്യ മത്സരം പെർത്തിൽ നടക്കുമ്പോൾ അവിടെ കണ്ടത് ഓസ്‌ട്രേലിയൻ ബോളർമാർ ഒരുക്കിയ കെണിയിൽ വീണുപോയ ഇന്ത്യൻ ബാറ്റർമാരെ. ടോസ് നേടി ആതവിശ്വാസത്തോടെ ബാറ്റിംഗ് തിരഞ്ഞെടുത്ത ജസ്പ്രീത് ബുംറയുടെ തീരുമാനം പാളി പോയെന്ന് തോന്നിക്കുന്ന രീതിയിൽ തന്നെയാണ് ഇന്ത്യ കളിച്ചത്. വെറും 150 റൺസിൽ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.

ബോളർമാർക്ക് എല്ലാ കാലഘട്ടവും വലിയ സഹായം നൽകിയിട്ടുള്ള പെർത്തിലെ മുമ്പുള്ള മത്സരങ്ങളുടെ സാഹചര്യവും പിച്ചും പരിഗണിച്ചതും തന്നെ ആയിരുന്നു ടോസ് നേടി ബുംറ ബാറ്ററിങ് തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയയിൽ ആദ്യ പരമ്പര കളിക്കുന്ന ജയ്‌സ്വാളിനൊപ്പം രോഹിത്തിന് പകരമെത്തിയ രാഹുൽ ആയിരുന്നു ഓപ്പണിങ് പങ്കാളി. തുടക്കം മുതൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവരുടെ തകർപ്പൻ ബോളിങ്ങിന് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ ബുദ്ധിമുട്ടിയപ്പോൾ ഓസ്ട്രേലിയ സാഹചര്യം നന്നായി മുതലെടുത്തു.

നന്നായി ബുദ്ധിമുട്ടിയ ജയ്‌സ്വാൾ സ്റ്റാർക്കിന്റെ പന്തിൽ എഡ്ജ് ആയി മക്‌സ്വീനിക്ക് ക്യാച്ച് നൽകി മടങ്ങിയപ്പോൾ ആദ്യ പര്യടനത്തിൽ പൂജ്യനായി മടങ്ങാനായിരുന്നു താരത്തിന്റെ വിധി. ശേഷമെത്തിയ ദേവദത്ത് പടിക്കൽ രാഹുലിനൊപ്പം കൂട്ടുകെട്ട് ഉയർത്താൻ ശ്രമിച്ചെങ്കിലും റൺ നേടാൻ പാടുപെട്ടു. ഇതിനിടയിൽ രാഹുൽ ആത്മവിശ്വാസത്തോടെ ചില ഷോട്ടുകൾ കളിച്ചു. അതിനിടയിൽ പ്രതീക്ഷിച്ചത് പോലെ തന്നെ സാഹചര്യം നന്നായി മുതലെടുത്ത് ഹേസൽവുഡ് എറിഞ്ഞ മനോഹര പന്ത് പടിക്കലിന്റെ പ്രതിരോധം തകർത്തു. എഡ്ജ് നേരെ കീപ്പറുടെ കൈയിലേക്ക്. പൂജ്യനായി തന്നെ താരവും മടങ്ങി.

തൊട്ടുപിന്നാലെ എത്തിയ സൂപ്പർതാരം കോഹ്‌ലിക്കും അധികം പിടിച്ചുനിൽക്കാൻ ആയില്ല. ഒരു സ്ട്രൈറ്റ് ഡ്രൈവ് ഒകെ അടിച്ച് ആത്മവിശ്വാസം കാണിച്ചെങ്കിലും മുതലാക്കാൻ ആയില്ല. ഹേസൽവുഡ് എറിഞ്ഞ പന്തിൽ ബാറ്റുവെച്ച താരത്തിന്റെ ടോപ് എഡ്ജ് നേരെ ഖവാജയുടെ കൈയിലേക്ക്. 6 റൺ എടുത്ത് കോഹ്‌ലിയും മടങ്ങി തന്റെ മോശം ഫോം ഇന്നും തുടർന്നു.

ശേഷം ഇന്ത്യൻ പ്രതീക്ഷ മുഴുവൻ രാഹുൽ- പന്ത് സഖ്യത്തിലായിരുന്നു. രാഹുൽ നന്നായി കളിക്കുക ആയിരുന്നെങ്കിലും 26 റൺ എടുത്ത് സ്റ്റാർകിന്റെ പന്തിൽ അമ്പയറുടെ തെറ്റായ തീരുമാനത്തിന്റെ ഫലമായി മടങ്ങി. പന്തിനൊപ്പം ചേർന്ന ജുറൽ നന്നായി തുടങ്ങിയെങ്കിലും 11 റൺ നേടി മിച്ചൽ മാർഷിന് ഇരയായി വീണു .

പന്തും നിതീഷ് കുമാർ റെഡിയും ചേർന്ന് ഇന്ത്യയെ മുന്നോട് കൊണ്ടുപോകുമെന്ന് കരുതിയെങ്കിലും 37 റൺ നേടി പന്ത് മടങ്ങിയതോടെ ഇന്ത്യ ബാക്ഫുട്ടിലായി. ശേഷം വാഷിംഗ്‌ടൺ സുണ്ടത് 4 , ഹർഷിത് റാണ 7 , ജസ്പ്രീത് ബുംറ തുടങ്ങി വാലറ്റത്തിനും തിളങ്ങാൻ ആയില്ല. അത് മത്സരം കളിച്ച നിതീഷ് റെഡ്ഢി 41 റൺ നേടി ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ ആയി..

ഓസ്‌ട്രേലിക്കായി ഹേസൽവുഡ് നാലും സ്റ്റാർക്ക് കമ്മിൻസ് മാർഷ് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ