പെർത്തിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കങ്കാരൂകൂട്ടം, ഇനി പ്രതീക്ഷ ബോളർമാരിൽ; ആകെയുള്ള പോസിറ്റീവ് ഈ താരം

ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ ആദ്യ മത്സരം പെർത്തിൽ നടക്കുമ്പോൾ അവിടെ കണ്ടത് ഓസ്‌ട്രേലിയൻ ബോളർമാർ ഒരുക്കിയ കെണിയിൽ വീണുപോയ ഇന്ത്യൻ ബാറ്റർമാരെ. ടോസ് നേടി ആതവിശ്വാസത്തോടെ ബാറ്റിംഗ് തിരഞ്ഞെടുത്ത ജസ്പ്രീത് ബുംറയുടെ തീരുമാനം പാളി പോയെന്ന് തോന്നിക്കുന്ന രീതിയിൽ തന്നെയാണ് ഇന്ത്യ കളിച്ചത്. വെറും 150 റൺസിൽ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.

ബോളർമാർക്ക് എല്ലാ കാലഘട്ടവും വലിയ സഹായം നൽകിയിട്ടുള്ള പെർത്തിലെ മുമ്പുള്ള മത്സരങ്ങളുടെ സാഹചര്യവും പിച്ചും പരിഗണിച്ചതും തന്നെ ആയിരുന്നു ടോസ് നേടി ബുംറ ബാറ്ററിങ് തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയയിൽ ആദ്യ പരമ്പര കളിക്കുന്ന ജയ്‌സ്വാളിനൊപ്പം രോഹിത്തിന് പകരമെത്തിയ രാഹുൽ ആയിരുന്നു ഓപ്പണിങ് പങ്കാളി. തുടക്കം മുതൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവരുടെ തകർപ്പൻ ബോളിങ്ങിന് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ ബുദ്ധിമുട്ടിയപ്പോൾ ഓസ്ട്രേലിയ സാഹചര്യം നന്നായി മുതലെടുത്തു.

നന്നായി ബുദ്ധിമുട്ടിയ ജയ്‌സ്വാൾ സ്റ്റാർക്കിന്റെ പന്തിൽ എഡ്ജ് ആയി മക്‌സ്വീനിക്ക് ക്യാച്ച് നൽകി മടങ്ങിയപ്പോൾ ആദ്യ പര്യടനത്തിൽ പൂജ്യനായി മടങ്ങാനായിരുന്നു താരത്തിന്റെ വിധി. ശേഷമെത്തിയ ദേവദത്ത് പടിക്കൽ രാഹുലിനൊപ്പം കൂട്ടുകെട്ട് ഉയർത്താൻ ശ്രമിച്ചെങ്കിലും റൺ നേടാൻ പാടുപെട്ടു. ഇതിനിടയിൽ രാഹുൽ ആത്മവിശ്വാസത്തോടെ ചില ഷോട്ടുകൾ കളിച്ചു. അതിനിടയിൽ പ്രതീക്ഷിച്ചത് പോലെ തന്നെ സാഹചര്യം നന്നായി മുതലെടുത്ത് ഹേസൽവുഡ് എറിഞ്ഞ മനോഹര പന്ത് പടിക്കലിന്റെ പ്രതിരോധം തകർത്തു. എഡ്ജ് നേരെ കീപ്പറുടെ കൈയിലേക്ക്. പൂജ്യനായി തന്നെ താരവും മടങ്ങി.

തൊട്ടുപിന്നാലെ എത്തിയ സൂപ്പർതാരം കോഹ്‌ലിക്കും അധികം പിടിച്ചുനിൽക്കാൻ ആയില്ല. ഒരു സ്ട്രൈറ്റ് ഡ്രൈവ് ഒകെ അടിച്ച് ആത്മവിശ്വാസം കാണിച്ചെങ്കിലും മുതലാക്കാൻ ആയില്ല. ഹേസൽവുഡ് എറിഞ്ഞ പന്തിൽ ബാറ്റുവെച്ച താരത്തിന്റെ ടോപ് എഡ്ജ് നേരെ ഖവാജയുടെ കൈയിലേക്ക്. 6 റൺ എടുത്ത് കോഹ്‌ലിയും മടങ്ങി തന്റെ മോശം ഫോം ഇന്നും തുടർന്നു.

ശേഷം ഇന്ത്യൻ പ്രതീക്ഷ മുഴുവൻ രാഹുൽ- പന്ത് സഖ്യത്തിലായിരുന്നു. രാഹുൽ നന്നായി കളിക്കുക ആയിരുന്നെങ്കിലും 26 റൺ എടുത്ത് സ്റ്റാർകിന്റെ പന്തിൽ അമ്പയറുടെ തെറ്റായ തീരുമാനത്തിന്റെ ഫലമായി മടങ്ങി. പന്തിനൊപ്പം ചേർന്ന ജുറൽ നന്നായി തുടങ്ങിയെങ്കിലും 11 റൺ നേടി മിച്ചൽ മാർഷിന് ഇരയായി വീണു .

പന്തും നിതീഷ് കുമാർ റെഡിയും ചേർന്ന് ഇന്ത്യയെ മുന്നോട് കൊണ്ടുപോകുമെന്ന് കരുതിയെങ്കിലും 37 റൺ നേടി പന്ത് മടങ്ങിയതോടെ ഇന്ത്യ ബാക്ഫുട്ടിലായി. ശേഷം വാഷിംഗ്‌ടൺ സുണ്ടത് 4 , ഹർഷിത് റാണ 7 , ജസ്പ്രീത് ബുംറ തുടങ്ങി വാലറ്റത്തിനും തിളങ്ങാൻ ആയില്ല. അത് മത്സരം കളിച്ച നിതീഷ് റെഡ്ഢി 41 റൺ നേടി ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ ആയി..

ഓസ്‌ട്രേലിക്കായി ഹേസൽവുഡ് നാലും സ്റ്റാർക്ക് കമ്മിൻസ് മാർഷ് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ