തലയും അഭിഷേകും ചേർന്ന് കൊന്ന് കൊല വിളിച്ചത് മുംബൈ പിള്ളേരെ, ഹെഡിന്റെ നേട്ടം നിമിഷങ്ങൾക്ക് ഉള്ളിൽ തകർത്ത് സഹതാരം; ചരിത്രത്തിലേക്ക് കണ്ണുംനട്ട് ഹൈദരാബാദ്

ട്രാവിസ് ഹെഡ് ഇന്ന് രണ്ടും കൽപ്പിച്ചായിരുന്നു ഹൈദരാബാദിലെ തന്റെ പ്രിയപ്പെട്ട സ്റ്റേഡിയത്തിൽ എത്തിയത്.സീസണിലെ ആദ്യം മത്സരം കളിക്കാൻ സ്വന്തം കാണികൾക്ക് മുന്നിൽ എത്തുമ്പോൾ അവർക്ക് മുന്നിൽ തന്റെ വടവറിയിക്കാൻ ഹെഡ് ഒരുങ്ങി നിൽക്കുക ആയിരുന്നു. അതിനായി കൊതിച്ചുനിന്ന താരത്തിന് മുന്നിൽ എത്തിയതോടെ ലീഗിലെ പ്രധാന ടീമുകളിൽ ഒന്നായ മുംബൈ ഇന്ത്യൻസും. പ്രമുഖ താരങ്ങൾ അടങ്ങുന്ന മുംബൈക്ക് എതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങുമ്പോൾ നന്നിയുണ്ട് ഹാർദിക് എനിക്ക് അടിക്കാൻ ഒരു അവസരം നൽകിയത് എന്ന് പറഞ്ഞുകൊണ്ട് താരം നേടിയത് സീസണിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ചുറി . അതിനിടയിൽ അതെ നേട്ടം മിനിട്ടുകൾക്ക് ഉള്ളിൽ തകർത്ത സഹതാരം അഭിഷേകും ഹീറോ ആയി

18 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച് അർദ്ധ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റെ കഴിവ് അംഗീകരിക്കുമ്പോൾ പോലും ബാറ്റിംഗ് അനുകൂല ട്രാക്കിൽ ബോളിങ് തിരഞ്ഞെടുത്ത മുംബൈ നായകൻ ഹാർദിക് പാണ്ഡ്യാ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്യാതിരിക്കാൻ സാധിക്കില്ല. അത്തരത്തിൽ ഉള്ള മണ്ടത്തരം കാണിച്ചിട്ട് താരം മറ്റൊരു അതിബുദ്ധിയും കാണിച്ചു. സൂപ്പർ ബോളർ ബുംറയെ ആദ്യ ഓവറുകളിൽ അറിയിക്കാതെ സൗത്താഫ്രിക്കയുടെ അണ്ടർ 19 ലോകകപ്പിലെ സൂപ്പർ താരം ക്വേന മഫകയെ ആദ്യ ഓവർ അറിയിക്കാൻ നിയോഗിക്കുന്നു. ” വാടാ പയ്യാ” എന്ന രീതിയിൽ ബോളറെ നേരിട്ട ഹെഡും ഓപ്പണർ മായങ്കും 2 ഓവറിൽ താരത്തിനെതിരെ അടിച്ചത് 22 റൺസാണ്.

അതിനിടയിൽ നായകൻ ഹാർദിക്കും എത്തി, ആദ്യ ഓവറിൽ തന്നെ 11 റൺസ് വഴങ്ങിയ നായകൻ രണ്ടാം ഓവറിൽ മായങ്കിനെ (11 ) പുറത്താക്കിയെങ്കിലും അപ്പുറത്ത് നിന്ന ഹെഡ് നിർത്താൻ ഉദ്ദേശിച്ചിരുന്നില്ല. നായകനെയും പിന്നാലെ വന്ന സൗത്താഫ്രിക്കയുടെ ജെറാൾഡ് കോറ്റ്‌സി പരിചയസമ്പന്നനായ സ്പിന്നർ പിയുഷ് ചൗള എന്നിവരെ തകർത്തെറിഞ്ഞ താരം വേഗതയേറിയ രണ്ടാമത്തെ അർദ്ധ സെഞ്ചുറിയാണ് അടിച്ചുതകർത്തത്. 18 പന്തിൽ നേട്ടത്തിൽ എത്തിയ താരം പുറത്താകുമ്പോൾ 24 പന്തിൽ 62 റൺസ് നേടിയിരുന്നു. കോറ്റ്‌സി തന്നെയാണ് താരത്തെ വീഴ്ത്തിയത്.

ഹെഡ് പുറത്താകുമ്പോൾ അൽപ്പം ആശ്വാസം തോന്നിയെന്ന് വിചാരിച്ച മുംബൈയുടെ മേൽ വെള്ളിടി പോലെ അഭിഷേക് ശർമ്മ വരുക ആയിരുന്നു. സഹതാരം അടിച്ചുകത്തർക്കുമ്പോൾ തന്നെ നല്ല മൂഡിൽ ആയിരുന്ന താരം അദ്ദേഹം പോയ ശേഷം ടോപ് ഗിയറിൽ എത്തി. തലങ്ങും വിലങ്ങും ഹാർദിക്കിനെയും മഫകയെയും അടിച്ച അഭിഷേക് 16 പന്തിൽ അർദ്ധ സെഞ്ചുറി നേട്ടം സ്വന്തമാക്കി. അതിനിടയിൽ 23 പന്തിൽ 63 റൺസ് എടുത്ത താരം മടങ്ങിയെങ്കിലും അപ്പോൾ തന്നെ ഹൈദരാബാദ് ആഗ്രാഹിച്ചതിനും അപ്പുറമുള്ള ഘട്ടത്തിൽ എത്തിയിരുന്നു

10 ഓവറുകൾ ആയപ്പോൾ തന്നെ 150 റൺസ് പിന്നിട്ട ഹൈദരാബാദ് ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ നേടാനുള്ള ശ്രമത്തിലാണ്.

Latest Stories

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ

പാകിസ്ഥാനിൽ മിന്നല്‍ പ്രളയം; 243 പേര്‍ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

നടിയെ ആക്രമിച്ച കേസ്; സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ

സമാധാന കരാറായില്ല; 3 മണിക്കൂർ നീണ്ട ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു, അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ ഉപേക്ഷിച്ചേക്കുമെന്ന് സൂചന

'അമ്മ' സംഘടനയിൽ പോസിറ്റീവായ മാറ്റം; ഇറങ്ങിപ്പോകേണ്ടി വന്ന അതിജീവിതയോട് മാപ്പ് പറഞ്ഞ് തിരിച്ചുകൊണ്ടുവരണം': ദീദി ദാമോദരൻ

'മുഹമ്മദ് അലി ജിന്ന, കോൺഗ്രസ്, മൗണ്ട് ബാറ്റൺ'; വിഭജനത്തിൻ്റെ കുറ്റവാളികൾ മൂന്ന് പേരാണെന്ന് കുട്ടികൾക്കായുള്ള എൻസിഇആർടി സ്പെഷ്യൽ മൊഡ്യൂൾ