തലയും അഭിഷേകും ചേർന്ന് കൊന്ന് കൊല വിളിച്ചത് മുംബൈ പിള്ളേരെ, ഹെഡിന്റെ നേട്ടം നിമിഷങ്ങൾക്ക് ഉള്ളിൽ തകർത്ത് സഹതാരം; ചരിത്രത്തിലേക്ക് കണ്ണുംനട്ട് ഹൈദരാബാദ്

ട്രാവിസ് ഹെഡ് ഇന്ന് രണ്ടും കൽപ്പിച്ചായിരുന്നു ഹൈദരാബാദിലെ തന്റെ പ്രിയപ്പെട്ട സ്റ്റേഡിയത്തിൽ എത്തിയത്.സീസണിലെ ആദ്യം മത്സരം കളിക്കാൻ സ്വന്തം കാണികൾക്ക് മുന്നിൽ എത്തുമ്പോൾ അവർക്ക് മുന്നിൽ തന്റെ വടവറിയിക്കാൻ ഹെഡ് ഒരുങ്ങി നിൽക്കുക ആയിരുന്നു. അതിനായി കൊതിച്ചുനിന്ന താരത്തിന് മുന്നിൽ എത്തിയതോടെ ലീഗിലെ പ്രധാന ടീമുകളിൽ ഒന്നായ മുംബൈ ഇന്ത്യൻസും. പ്രമുഖ താരങ്ങൾ അടങ്ങുന്ന മുംബൈക്ക് എതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങുമ്പോൾ നന്നിയുണ്ട് ഹാർദിക് എനിക്ക് അടിക്കാൻ ഒരു അവസരം നൽകിയത് എന്ന് പറഞ്ഞുകൊണ്ട് താരം നേടിയത് സീസണിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ചുറി . അതിനിടയിൽ അതെ നേട്ടം മിനിട്ടുകൾക്ക് ഉള്ളിൽ തകർത്ത സഹതാരം അഭിഷേകും ഹീറോ ആയി

18 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച് അർദ്ധ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റെ കഴിവ് അംഗീകരിക്കുമ്പോൾ പോലും ബാറ്റിംഗ് അനുകൂല ട്രാക്കിൽ ബോളിങ് തിരഞ്ഞെടുത്ത മുംബൈ നായകൻ ഹാർദിക് പാണ്ഡ്യാ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്യാതിരിക്കാൻ സാധിക്കില്ല. അത്തരത്തിൽ ഉള്ള മണ്ടത്തരം കാണിച്ചിട്ട് താരം മറ്റൊരു അതിബുദ്ധിയും കാണിച്ചു. സൂപ്പർ ബോളർ ബുംറയെ ആദ്യ ഓവറുകളിൽ അറിയിക്കാതെ സൗത്താഫ്രിക്കയുടെ അണ്ടർ 19 ലോകകപ്പിലെ സൂപ്പർ താരം ക്വേന മഫകയെ ആദ്യ ഓവർ അറിയിക്കാൻ നിയോഗിക്കുന്നു. ” വാടാ പയ്യാ” എന്ന രീതിയിൽ ബോളറെ നേരിട്ട ഹെഡും ഓപ്പണർ മായങ്കും 2 ഓവറിൽ താരത്തിനെതിരെ അടിച്ചത് 22 റൺസാണ്.

അതിനിടയിൽ നായകൻ ഹാർദിക്കും എത്തി, ആദ്യ ഓവറിൽ തന്നെ 11 റൺസ് വഴങ്ങിയ നായകൻ രണ്ടാം ഓവറിൽ മായങ്കിനെ (11 ) പുറത്താക്കിയെങ്കിലും അപ്പുറത്ത് നിന്ന ഹെഡ് നിർത്താൻ ഉദ്ദേശിച്ചിരുന്നില്ല. നായകനെയും പിന്നാലെ വന്ന സൗത്താഫ്രിക്കയുടെ ജെറാൾഡ് കോറ്റ്‌സി പരിചയസമ്പന്നനായ സ്പിന്നർ പിയുഷ് ചൗള എന്നിവരെ തകർത്തെറിഞ്ഞ താരം വേഗതയേറിയ രണ്ടാമത്തെ അർദ്ധ സെഞ്ചുറിയാണ് അടിച്ചുതകർത്തത്. 18 പന്തിൽ നേട്ടത്തിൽ എത്തിയ താരം പുറത്താകുമ്പോൾ 24 പന്തിൽ 62 റൺസ് നേടിയിരുന്നു. കോറ്റ്‌സി തന്നെയാണ് താരത്തെ വീഴ്ത്തിയത്.

ഹെഡ് പുറത്താകുമ്പോൾ അൽപ്പം ആശ്വാസം തോന്നിയെന്ന് വിചാരിച്ച മുംബൈയുടെ മേൽ വെള്ളിടി പോലെ അഭിഷേക് ശർമ്മ വരുക ആയിരുന്നു. സഹതാരം അടിച്ചുകത്തർക്കുമ്പോൾ തന്നെ നല്ല മൂഡിൽ ആയിരുന്ന താരം അദ്ദേഹം പോയ ശേഷം ടോപ് ഗിയറിൽ എത്തി. തലങ്ങും വിലങ്ങും ഹാർദിക്കിനെയും മഫകയെയും അടിച്ച അഭിഷേക് 16 പന്തിൽ അർദ്ധ സെഞ്ചുറി നേട്ടം സ്വന്തമാക്കി. അതിനിടയിൽ 23 പന്തിൽ 63 റൺസ് എടുത്ത താരം മടങ്ങിയെങ്കിലും അപ്പോൾ തന്നെ ഹൈദരാബാദ് ആഗ്രാഹിച്ചതിനും അപ്പുറമുള്ള ഘട്ടത്തിൽ എത്തിയിരുന്നു

10 ഓവറുകൾ ആയപ്പോൾ തന്നെ 150 റൺസ് പിന്നിട്ട ഹൈദരാബാദ് ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ നേടാനുള്ള ശ്രമത്തിലാണ്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്