ടി20 ലോകകപ്പ് 2024: 'അത് നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല'; വീരേന്ദര്‍ സെവാഗിനെതിരെ ഷക്കീബ് അല്‍ ഹസന്‍

ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ ഹസന്‍ കടുത്ത വിമര്‍ശനത്തിന് വിധേയനാകുയിരുന്നു. മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ശ്രീലങ്കയ്ക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം എട്ട്, മൂന്ന് റണ്‍സ് നേടി മടങ്ങി. എന്നിരുന്നാലും, ഷക്കീബ് നെതര്‍ലന്‍ഡ്സിനെതിരെ തന്റെ ക്ലാസ് കാണിച്ചു. 46 പന്തില്‍ 64 റണ്‍സ് അടിച്ച് തന്റെ രാജ്യത്തിന് എന്ത് വിലകൊടുത്തും വിജയിക്കേണ്ട ഒരു മത്സരത്തില്‍ അദ്ദേഹം തിളങ്ങി.

എന്നിരുന്നാലും, ടി20 ലോകകപ്പില്‍ തന്റെ രാജ്യത്തിനായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്താത്തതിന് വീരേന്ദര്‍ സെവാഗ് ഷക്കീബിന് നേരെ ആഞ്ഞടിച്ചു. ക്രിക്ബസ് ഷോയില്‍ സംസാരിക്കവെ, താരം സ്വയം ലജ്ജിക്കണമെന്നും ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കണമെന്നും സെവാഗ് പറഞ്ഞു.

നിങ്ങള്‍ വളരെ പരിചയസമ്പന്നനായ കളിക്കാരനാണ്, നിങ്ങള്‍ മുമ്പ് ക്യാപ്റ്റനായിരുന്നു. എന്നാല്‍ നിങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ എങ്ങനെയാണ്. നിങ്ങള്‍ക്ക് സ്വയം ലജ്ജ തോന്നുകയും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും വേണം- എന്നാണ് സെവാഗ് പറഞ്ഞത്

മത്സരശേഷം, സെവാഗിന്റെ അഭിപ്രായക്കെക്കുറിച്ച് ഷക്കീബിനോട് ചോദിച്ചപ്പോള്‍, കളിക്കളത്തിലെ പ്രകടനത്തിലൂടെ ഒരു കളിക്കാരന്‍ തന്റെ വിമര്‍ശകര്‍ക്ക് എപ്പോഴും മറുപടി നല്‍കണമെന്നാണ് താന്‍ കരുതുന്നതെന്ന് താരം പറഞ്ഞു.

മറ്റൊരാള്‍ക്ക് ഉത്തരം നല്‍കാന്‍ വേണ്ടി ഒരു കളിക്കാരനും ഒരിക്കലും കളിക്കില്ല. ഒരു കളിക്കാരന്റെ ചുമതല അവന്‍ ബാറ്ററാണെങ്കില്‍ ബാറ്റ് ചെയ്യുക, ടീമിന് സംഭാവന നല്‍കുക, ഒരു ബോളറാണെങ്കില്‍ നന്നായി ബോള്‍ ചെയ്യുക. വിക്കറ്റുകള്‍ ചിലപ്പോള്‍ ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നു, അവന്‍ ഒരു ഫീല്‍ഡറാണെങ്കില്‍ റണ്‍സ് ലാഭിക്കുക, വരുന്ന ക്യാച്ചുകള്‍ എടുക്കുക.

ഇവിടെ ആരോടും ഉത്തരം പറയാന്‍ ഒന്നുമില്ല. നിലവിലെ ഒരു കളിക്കാരന് അവനില്‍നിന്ന് പ്രതീക്ഷിക്കുന്നത്ര ടീമിലേക്ക് സംഭാവന നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ അത് സാധാരണയായി ഒരുപാട് ചോദ്യങ്ങള്‍ ക്ഷണിച്ചുവരുത്തും. അത് വളരെ മോശം കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല- ഷക്കീബ് പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് നേപ്പാളിനെ നേരിടും.

Latest Stories

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ