ടി20 ലോകകപ്പ് 2024: 'അത് നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല'; വീരേന്ദര്‍ സെവാഗിനെതിരെ ഷക്കീബ് അല്‍ ഹസന്‍

ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ ഹസന്‍ കടുത്ത വിമര്‍ശനത്തിന് വിധേയനാകുയിരുന്നു. മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ശ്രീലങ്കയ്ക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം എട്ട്, മൂന്ന് റണ്‍സ് നേടി മടങ്ങി. എന്നിരുന്നാലും, ഷക്കീബ് നെതര്‍ലന്‍ഡ്സിനെതിരെ തന്റെ ക്ലാസ് കാണിച്ചു. 46 പന്തില്‍ 64 റണ്‍സ് അടിച്ച് തന്റെ രാജ്യത്തിന് എന്ത് വിലകൊടുത്തും വിജയിക്കേണ്ട ഒരു മത്സരത്തില്‍ അദ്ദേഹം തിളങ്ങി.

എന്നിരുന്നാലും, ടി20 ലോകകപ്പില്‍ തന്റെ രാജ്യത്തിനായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്താത്തതിന് വീരേന്ദര്‍ സെവാഗ് ഷക്കീബിന് നേരെ ആഞ്ഞടിച്ചു. ക്രിക്ബസ് ഷോയില്‍ സംസാരിക്കവെ, താരം സ്വയം ലജ്ജിക്കണമെന്നും ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കണമെന്നും സെവാഗ് പറഞ്ഞു.

നിങ്ങള്‍ വളരെ പരിചയസമ്പന്നനായ കളിക്കാരനാണ്, നിങ്ങള്‍ മുമ്പ് ക്യാപ്റ്റനായിരുന്നു. എന്നാല്‍ നിങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ എങ്ങനെയാണ്. നിങ്ങള്‍ക്ക് സ്വയം ലജ്ജ തോന്നുകയും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും വേണം- എന്നാണ് സെവാഗ് പറഞ്ഞത്

മത്സരശേഷം, സെവാഗിന്റെ അഭിപ്രായക്കെക്കുറിച്ച് ഷക്കീബിനോട് ചോദിച്ചപ്പോള്‍, കളിക്കളത്തിലെ പ്രകടനത്തിലൂടെ ഒരു കളിക്കാരന്‍ തന്റെ വിമര്‍ശകര്‍ക്ക് എപ്പോഴും മറുപടി നല്‍കണമെന്നാണ് താന്‍ കരുതുന്നതെന്ന് താരം പറഞ്ഞു.

മറ്റൊരാള്‍ക്ക് ഉത്തരം നല്‍കാന്‍ വേണ്ടി ഒരു കളിക്കാരനും ഒരിക്കലും കളിക്കില്ല. ഒരു കളിക്കാരന്റെ ചുമതല അവന്‍ ബാറ്ററാണെങ്കില്‍ ബാറ്റ് ചെയ്യുക, ടീമിന് സംഭാവന നല്‍കുക, ഒരു ബോളറാണെങ്കില്‍ നന്നായി ബോള്‍ ചെയ്യുക. വിക്കറ്റുകള്‍ ചിലപ്പോള്‍ ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നു, അവന്‍ ഒരു ഫീല്‍ഡറാണെങ്കില്‍ റണ്‍സ് ലാഭിക്കുക, വരുന്ന ക്യാച്ചുകള്‍ എടുക്കുക.

ഇവിടെ ആരോടും ഉത്തരം പറയാന്‍ ഒന്നുമില്ല. നിലവിലെ ഒരു കളിക്കാരന് അവനില്‍നിന്ന് പ്രതീക്ഷിക്കുന്നത്ര ടീമിലേക്ക് സംഭാവന നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ അത് സാധാരണയായി ഒരുപാട് ചോദ്യങ്ങള്‍ ക്ഷണിച്ചുവരുത്തും. അത് വളരെ മോശം കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല- ഷക്കീബ് പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് നേപ്പാളിനെ നേരിടും.

Latest Stories

'പക്വതയോടെ പാര്‍ട്ടിയേയും മുന്നണിയേയും നയിച്ച വ്യക്തിത്വമെന്ന് രമേശ് ചെന്നിത്തല, നല്ല സുഹൃത്തിനെ നഷ്ടമായെന്ന് എ കെ ആന്റണി, പിതൃതുല്യനായ നേതാവെന്ന് വി ഡി സതീശൻ'; പി പി തങ്കച്ചന്റെ വിയോഗത്തിൽ അനുസ്മരിച്ച് നേതാക്കൾ

സതീശന്റെ ചോരയ്ക്ക് വേണ്ടി വെട്ടുകിളി കൂട്ടത്തെ ഇറക്കി വിടുന്നതാര്?

സാമൂഹിക സംരംഭകര്‍ക്ക് കൈത്താങ്ങായി ഐ.ഐ.ടി. പാലക്കാടും ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷനും; ഒന്നിച്ചു ചേര്‍ന്നുള്ള പുതിയ പദ്ധതിയ്ക്കായി ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു

'തമിഴ് സിനിമയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ സാധിച്ചത് കമൽ ഹാസൻ നൽകിയ പിന്തുണയും പ്രശംസയും, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ആ സിനിമ'; ഉർവശി

കോണ്‍ഗ്രസിന്റെ സൈബറിടങ്ങളിലെ ചരടുവലിക്കാര്‍!; സതീശന്റെ ചോരയ്ക്ക് വേണ്ടി വെട്ടുകിളി കൂട്ടത്തെ ഇറക്കി വിടുന്നതാര്?

മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

'6 പേർക്ക് പുതുജീവൻ'; ഐസക്കിന്റെ ഹൃദയം കൊച്ചിയിലെത്തി, ശസ്ത്രക്രിയ നിർണായകം

രാജകൊട്ടാരങ്ങളും പാർലമെന്റും നിന്ന് കത്തി, കമ്മ്യൂണിസ്റ്റ് ഭരണത്തെ നിഷ്പ്രഭമാക്കി ജെൻ സി; നേപ്പാളിൽ ഇനി എന്ത്?

'എംപിമാരെ കൂറുമാറ്റാൻ 20 കോടി വരെ ബിജെപി ചിലവഴിച്ചു'; ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തിട്ടില്ലെന്ന് ടിഎംസി

'അക്ഷയ കേന്ദ്രം ബിസിനസ് സെന്‍ററല്ല, സേവന കേന്ദ്രം'; സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി