തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

ഇന്ത്യൻ ടി-20 ഫോർമാറ്റിൽ വിരാട് കോഹ്ലി വിരമിച്ച ശേഷം ആ സ്ഥാനത്തേക്ക് വന്ന പുതിയ താരമാണ് തിലക് വർമ്മ. ഇപ്പോൾ നടന്ന സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ അവസാനം കളിച്ച രണ്ട് മത്സരങ്ങളിലായി രണ്ട് സെഞ്ചുറികൾ നേടാൻ താരത്തിന് സാധിച്ചിരുന്നു. ആ പരമ്പരയിലെ മാൻ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതും തിലക് വർമ്മയായിരുന്നു.

എന്നാൽ ആ പര്യടനത്തിൽ മോശമായ പ്രകടനമായിരുന്നു ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് നടത്തിയിരുന്നത്. അത് കൊണ്ട് അടുത്ത പര്യടനത്തിലും ഇതേ അവസ്ഥ തുടർന്നാൽ സൂര്യയുടെ സ്ഥാനം തെറിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

തിലക് തന്റെ സെഞ്ചുറി കരുത്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹൈദരാബാദ് നായകനായ തിലക് വര്‍മ മേഘാലയക്കെതിരേ 67 പന്തില്‍ 151 റണ്‍സാണ് അടിച്ചെടുത്തത്. 14 ഫോറും 10 സിക്‌സും അടങ്ങുന്നതാണ് തിലകിന്റെ ഇന്നിങ്‌സ്.

തുടർച്ചയായി മൂന്നു സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറാൻ താരത്തിന് സാധിച്ചു. മൂന്നാം നമ്പറിൽ ഇറങ്ങിയ തിലക് തകർപ്പൻ പ്രകടനം ആണ് കാഴ്ച വെച്ചത്. ഇതോടെ ടി-20 യിൽ തിലക് മൂന്നാം നമ്പർ ഉറപ്പിച്ചിരിക്കുകയാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി