പൂരം തുടങ്ങി മക്കളെ, ഓസ്‌ട്രേലിയക്ക് വെല്ലുവിളിയുമായി വിരാട് കോഹ്‌ലി; വീഡിയോ കാണാം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25-ൻ്റെ കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ. 50 ദിവസങ്ങൾ മാത്രമാണ് മത്സരത്തിന് ശേഷിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കഠിനമായ മത്സരം എന്ന് വിളിക്കപ്പെടുന്ന ഈ ഐതിഹാസിക മത്സരം ക്രിക്കറ്റ് ലോകത്തെ ആവേശഭരിതരാക്കാൻ ഒരുങ്ങുകയാണ്.

ഓസ്‌ട്രേലിയയിൽ തുടർച്ചയായി രണ്ട് പരമ്പരകൾ നേടിയ ഇന്ത്യ, ഹാട്രിക്ക് ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഇരു ടീമുകളിലെയും പല ഇതിഹാസങ്ങളെയും സംബന്ധിച്ച് ഇത് അവസാന ബോർഡർ- ഗവാസ്‌ക്കർ പരമ്പരയാകാനുള്ള സാധ്യത ഉള്ളതിനാൽ തന്നെ ആവേശകരമായ ഒരു പോരാട്ടം തന്നെ ഉറപ്പിക്കാം.

മറുവശത്ത്, തങ്ങളുടെ തട്ടകത്തിൽ തുടർച്ചയായി ടെസ്റ്റ് പരമ്പരയിൽ തോൽവി രുചിച്ച ഓസ്‌ട്രേലിയക്കാർ പ്രതികാരം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നേരത്തെ കടുത്ത മത്സരം ഉണ്ടായിരുന്നു, എന്നാൽ ഓസ്‌ട്രേലിയൻ മണ്ണിൽ തുടർച്ചയായി ടെസ്റ്റ് പരമ്പരകൾ നേടിയതിന് ശേഷം അത് ബഹുമാനമായി മാറിയെന്ന് ഇന്ത്യയുടെ ബാറ്റിംഗ് സൂപ്പർസ്റ്റാർ വിരാട് കോഹ്‌ലി പറഞ്ഞു. ഇപ്പോൾ ഓസ്‌ട്രേലിയക്കാർ തങ്ങളെ നിസ്സാരമായി കാണുന്നില്ലെന്നും വിരാട് കൂട്ടിച്ചേർത്തു.

സ്റ്റാർ സ്‌പോർട്‌സ് പങ്കിട്ട ഒരു വീഡിയോയിൽ വിരാട് കോഹ്‌ലി ഇങ്ങനെ പറഞ്ഞു: “നോക്കൂ, ആദ്യ വർഷങ്ങളിൽ മത്സരം വളരെ തീവ്രമായിരുന്നു. വളരെ സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു അത്. പക്ഷേ ഞങ്ങൾ അവിടെ രണ്ട് തവണ ഒരു പരമ്പര നേടിയതിനാൽ ഞാൻ ഇപ്പോൾ കാര്യങ്ങൾ മാറി.”

“മത്സരം ബഹുമാനമായി മാറിയെന്ന് ഞാൻ കരുതുന്നു. ഒരു ടെസ്റ്റ് ടീമെന്ന നിലയിൽ ഞങ്ങളെ അവർ നിസ്സാരമായി കാണുന്നില്ല. നിങ്ങൾ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കുമ്പോൾ ആ ബഹുമാനം നിങ്ങൾ കാണുന്നു. അവരെ അവരുടെ വീട്ടിൽ ചെന്ന് ഞങ്ങൾ അടിച്ചിട്ടു” വിരാട് കോഹ്‌ലി കൂട്ടിച്ചേർത്തു.

Latest Stories

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍; ആക്രമണം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

എം സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടി; പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഉപതിഞ്ഞെടുപ്പെന്ന് എംഎ ബേബി

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

ടെഹ്‌റാന്‍ ഉടന്‍ ആക്രമിക്കും, സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല; എത്രയും വേഗം നഗരം വിടാന്‍ ആവശ്യപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി; വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം

യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്

'മുന്ന' പ്രയോഗം ലക്ഷ്യം വെച്ചത് ജോർജ്ജ് കുര്യനെ, സുരേഷ് ഗോപി പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് ജോൺ ബ്രിട്ടാസ്

ഈ വലയം’ ഫിലിം- കുട്ടിക്കാലത്തിൻ്റെ നന്മകൾ അസ്തമിക്കുകയാണോ?

പിവി അന്‍വറിനെ യുഡിഎഫ് റോഡിലിട്ട് പോയി; എല്‍ഡിഎഫ് വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എ വിജയരാഘവന്‍

പത്ത് തലയാ തനി രാവണൻ! ബുംറ മാത്രമാണ് അവന് മുന്നിലുളളത്, എല്ലാ ടീമിനും ഭീഷണിയായ ലോകോത്തര പേസറെ കുറിച്ച് മൈക്കൽ‌ വോൺ