ക്രിക്കറ്റിലെ മാന്യന്മാരുടെ പ്ലെയിംഗ് ഇലവൻ തിരഞ്ഞെടുത്ത് ശ്രീശാന്ത്; സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ

ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച കളിക്കാരനാണ് മലയാളി താരം എസ് ശ്രീശാന്ത്. 2007 ടി-20 ലോകകപ്പ് നേടിയപ്പോഴും, 2011 ഏകദിന ലോകകപ്പ് നേടിയപ്പോഴും ടീമിന്റെ സ്ഥിരം സാനിധ്യം ആയിരുന്ന താരമായിരുന്നു അദ്ദേഹം. എതിരാളികളെ സ്ലെഡ്ജ് ചെയ്യ്തു വിക്കറ്റ് കരസ്ഥമാക്കിയിരുന്നു ശൈലി തുടർന്ന താരമാണ് എസ് ശ്രീശാന്ത്. മാർച്ച് 9 ആം തിയതി 2022 ലാണ് ശ്രീശാന്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.

താരം തിരഞ്ഞടുത്ത മാന്യന്മാരുടെ ടീം പ്ലെയിങ് ഇലവൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായി ഗൗതം ഗംഭീറിനെയും, വിരാട് കോലിയെയും ആണ് ശ്രീശാന്ത് തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് പേരും മുൻപ് ഒരുപാട് തവണ കളിക്കളത്തിൽ വെച്ച് പോരാടിയിട്ടുണ്ട്. അത് കൊണ്ട് അവരുടെ അഗ്രസിവ് ആയ പ്രകടനം ടീമിന് ഗുണകരമാകും എന്നാണ് ശ്രീശാന്ത് അഭിപ്രായപ്പെടുന്നത്. ക്യാപ്റ്റനായി സൗരവ് ഗാംഗുലിയെ ആണ് അദ്ദേഹം ഉൾപെടുത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഒപ്പം ബംഗ്ലാദേശ് ഓൾറൗണ്ടർ ആയ ഷകീബ് അൽ ഹസനിനെയും ശ്രീശാന്ത് തിരഞ്ഞെടുത്തു.

ടീമിൽ അടുത്ത താരമായി വരുന്നത് മുൻ വെസ്റ്റ് ഇൻഡീസ് കളിക്കാരനായ കെറോൺ പൊള്ളാർഡ് ആണ്. ഒരുപാട് തവണ കളിക്കാരുമായും അമ്പയർമാരുമായും വാക്‌പോര് ഉണ്ടാക്കിയിട്ടുള്ള താരമാണ് പൊള്ളാർഡ്. അടുത്ത കളിക്കാരൻ, ശ്രീശാന്തിന്റെ മുഖത്ത് അടിച്ച വ്യക്തിയായ മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗിനെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. ബോളിങ് നിരയിൽ പേസറായ മുൻ പാകിസ്ഥാൻ താരം ഷുഹൈബ് അക്തറാണ് അടുത്ത താരം. അദ്ദേഹവും കളിക്കളത്തിൽ വെച്ച് ഒരുപാട് തവണ എതിർ ടീമുമായി വാക്‌പോര് ഉണ്ടാക്കിയിട്ടുമുണ്ട്.

കൂടാതെ ടീമിലേക്ക് മുൻ സൗത്ത് ആഫ്രിക്കൻ കളിക്കാരനായ ദക്ഷിണാഫ്രിക്കന്‍ പേസർ ആന്ദ്രേ നെല്ലാണ് മറ്റൊരു താരം. അവസാനമായി ശ്രീശാന്ത് തന്റെ പേരും കൂടെ ഉൾപ്പെടുത്തി. താരത്തിന്റെ മാന്യന്മാരുടെ പ്ലെയിങ് ഇലവൻ കണ്ട് സോഷ്യൽ മീഡിയയിൽ ട്രോള് മഴയാണ്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി