ചില താരങ്ങൾക്ക് എന്റെ ലോകകപ്പിലെ മികച്ച പ്രകടനം സഹിക്കാനായില്ല, അവർ ഞാൻ തളരുന്നത് കാണാൻ ആഗ്രഹിച്ചിരുന്നു; വലിയ വെളിപ്പെടുത്തൽ നടത്തി മുഹമ്മദ് ഷമി രംഗത്ത്

2023 ലെ ഐസിസി ലോകകപ്പിൽ മുഹമ്മദ് ഷമി അസാധ്യ ഫോമിൽ ആയിരുന്നു. ടൂർണമെന്റിലെ 24 വിക്കറ്റുമായി താരമായിരുന്നു ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ചാണ് താരം ഈ നേട്ടത്തിൽ എത്തിയത്.

ലോകകപ്പ് ഫൈനൽ അവരെ ഉള്ള ഇന്ത്യയുടെ യാത്രയിൽ നിർണായക പങ്ക് വഹിച്ചത് ഇന്ത്യയുടെ ബോളർമാർ ആയിരുന്നു. അതിൽ തന്നെ ഷമിയും ബുംറയും ആയിരുന്നു പ്രധാന താരങ്ങൾ. ഇന്ത്യ ഐസിസിയുടെ സഹായം ഉള്ളതുകൊണ്ടും വ്യത്യസ്ത പന്ത് ഉപയോഗിച്ചതെന്നുകൊണ്ടുമാണ് ജയിച്ചതെന്ന് ഉള്ള ആരോപണം ഹസൻ റാസ്‌ ഉന്നയിച്ചിരുന്നു.

മുഹമ്മദ് ഷമി ലോകകപ്പ് സമയത്ത് തന്നെ ഇതിനുള്ള മറുപടിയും നൽകിയിരുന്നു. . വിവാദ പ്രസ്താവനകൾ നടത്തിയതിന് റാസയെയും മറ്റ് പാകിസ്ഥാൻ താരങ്ങളെയും ഷമി വീണ്ടും വിമർശിച്ചു വന്നിരിക്കുകയാണ്. “എന്റെ പ്രകടനവുമായി 10 ബൗളർമാർ വരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എനിക്ക് ആരോടും അസൂയയില്ല. മറ്റുള്ളവരുടെ വിജയം നിങ്ങൾ ആസ്വദിക്കാൻ തുടങ്ങിയാൽ, നിങ്ങൾ ഒരു മികച്ച കളിക്കാരനാകും,” പ്യൂമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

തന്റെ പ്രസ്താവനയുടെ സന്ദർഭം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ ഷമി പറഞ്ഞു: “കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ ഒരുപാട് കേൾക്കുന്നു. ആദ്യ മത്സരങ്ങളിൽ ഞാൻ പ്ലെയിംഗ് ഇലവന്റെ ഭാഗമായിരുന്നില്ല. എന്നെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ഞാൻ 5 വിക്കറ്റ് വീഴ്ത്തി. അടുത്ത രണ്ട് ഗെയിമുകളിൽ ഞാൻ 4, 5 ബാറ്റർമാരെ പുറത്താക്കി. ചില പാകിസ്ഥാൻ കളിക്കാർക്ക് എന്റെ വിജയം ദഹിക്കാനായില്ല. വാസ്തവത്തിൽ, അവർ ഏറ്റവും മികച്ചവരാണെന്ന് അവർ കരുതുന്നു. കൃത്യസമയത്ത് പ്രകടനം നടത്തുന്ന കളിക്കാരനാണ് മികച്ചത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

“അവർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയായിരുന്നു. വ്യത്യസ്ത തരത്തിലുള്ള പന്തുകൾ ലഭിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ഇതൊക്കെ അനാവശ്യമാണ്. നന്നായി കളിച്ചാൽ ജയിക്കും ”അദ്ദേഹം അവസാനിപ്പിച്ചു.

Latest Stories

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീഷാഫലം പ്രസിദ്ധീകരിച്ചു, തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്ന് മന്ത്രി

അല്ലു അര്‍ജുന്‍ സൂപ്പര്‍ ഹീറോയാകും! പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു; ഹൈദരാബാദില്‍ എത്തി അറ്റ്‌ലി

അശോക സർവകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റ്; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഒൻപത് വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു; ഐഎൽഡിഎം സമർപ്പിച്ച എസ്ഒപിക്ക് റവന്യു വകുപ്പിന്റെ അനുമതി

IPL 2025: ആരാണ് ഈ നുണകളൊക്കെ പറഞ്ഞുപരത്തുന്നത്, അപ്പോള്‍ റിഷഭ് പന്തിന് നല്‍കുന്ന കോടികള്‍ക്കൊന്നും വിലയില്ലേ, തുറന്നുപറഞ്ഞ് മുന്‍ താരം