'മിണ്ടാതിരിക്ക് സച്ചിനെ, നീ നാവുകൊണ്ടല്ല ബാറ്റുകൊണ്ട് വേണം അവന്മാർക്കുള്ള മറുപടി കൊടുക്കാൻ'; സച്ചിനൊപ്പം സ്ലെഡ്ജിങ്ങിന് ഇരയായതിനെ കുറിച്ച് രവി ശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയ ഇതിഹാസങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും രവി ശാസ്ത്രിയും. ഇപ്പോഴിതാ 1992ൽ ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെയുള്ള സംഭവത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് രവി ശാസ്ത്രി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.

രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ:

” എനിക്ക് ഓർമ്മയുണ്ട്, സച്ചിന്റെ ആദ്യ പര്യടനമായിരുന്നു അത്. ഞാൻ സെഞ്ച്വറി തികച്ചതേയുള്ളൂ. സച്ചിൻ ബാറ്റ് ചെയ്യാൻ വന്നതും ഓസ്ട്രേലിയയിലെ വോ സഹോദരന്മാർ അദ്ദേഹത്തെ സ്ലെഡ്ജ് ചെയ്തുതുടങ്ങി. അപ്പോഴാണ് മൈക്ക് വിറ്റ്‌നി എന്ന താരം പന്ത്രണ്ടാമനായി മൈതാനത്തേക്ക് വന്നത്. ആ ഇന്നിങ്സിലുടനീളം അലൻ ബോർഡർ എന്നെ ബു​ദ്ധിമുട്ടിക്കുകയായിരുന്നു”

“മൈക്ക് വിറ്റ്‌നി പന്തെടുത്ത് എന്നോട് പറഞ്ഞു, ‘ക്രീസിൽ പോയി നിൽക്ക്, ഇല്ലെങ്കിൽ ഞാൻ നിന്റെ തല അടിച്ച് പൊട്ടിക്കും‘. ഞാൻ തിരിഞ്ഞുനടന്ന് പിച്ചിന് നടുവിലേക്ക് പോയി. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘നീ അവകാശപ്പെടുന്നതുപോലെ നിനക്ക് നന്നായി പന്തെറിയാൻ കഴിഞ്ഞിരുന്നെങ്കിൽ നീ ഒരിക്കലും ഓസ്ട്രേലിയയുടെ 12-ാമനായി ഇറങ്ങില്ലായിരുന്നു”

” അതിനിടയിൽ സച്ചിൻ എന്റെയടുത്ത് വന്ന് പറഞ്ഞു. ഞാനും സെഞ്ച്വറി തികയ്ക്കുന്നത് വരെ കാത്തിരിക്കൂ, അവർക്കുള്ള മറുപടി ഞാൻ കൊടുക്കും. അപ്പോൾ ഞാൻ സച്ചിനോട് പറഞ്ഞു, നീ മിണ്ടാതിരിക്കൂ. ഇപ്പോൾ നിന്റെ ബാറ്റ് സംസാരിക്കട്ടെ. ഇവന്മാരോട് ഞാൻ സംസാരിച്ചോളാം” രവി ശാസ്ത്രി പറഞ്ഞു. അന്നത്തെ മത്സരത്തിൽ സച്ചിൻ 148* റൺസും, ശാസ്ത്രി ഇരട്ട സെഞ്ചുറിയും തികച്ചിരുന്നു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”