ശിവം ദുബെ ഇന്ത്യയ്‌ക്കൊരു വലിയ തലവേദന: സുനില്‍ ഗവാസ്‌കര്‍

ജനുവരി 14 ഞായറാഴ്ച ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയുടെ മറ്റൊരു മികച്ച പ്രകടനത്തിനു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. അഫ്ഗാനിസ്ഥാനെതിരായ ഈ രണ്ട് ടി20 മത്സരങ്ങളില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം വിജയിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ദുബെയായിരുന്നു.

രണ്ട് മത്സരങ്ങളിലും ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ച ദുബെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് പരമ്പരയില്‍ 2-0 ന്റെ അപരാജിത ലീഡ് സമ്മാനിക്കുകയും ചെയ്തു. രണ്ട് മത്സരങ്ങളിലും ഒരോ വിക്കറ്റ് വീതം വീഴ്ത്തിയ ശിവം ദുബെ പുറത്താകാതെ നിന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

ആദ്യ മത്സരത്തില്‍ പുറത്താകാതെ 60 റണ്‍സും രണ്ടാം മത്സരത്തില്‍ 32 പന്തില്‍ 5 ഫോറും 4 സിക്‌സും സഹിതം 63 റണ്‍സും നേടി. ഈ പ്രകടനത്തോടെ ടി20 ലോകകപ്പ് സ്‌ക്വാഡിലേക്ക് അവകാശം ഉന്നയിച്ചിരിക്കുകയാണ് താരം. ഇപ്പോഴിതാ ഹാര്‍ദിക്കിന്റെ ലഭ്യത പരിഗണിക്കാതെ തന്നെ മെഗാ ടൂര്‍ണമെന്റില്‍ ദുബെയ്ക്ക് ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താനാകുമെന്ന് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ വിശ്വസിക്കുന്നു.

ഗെയിമിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ തഴച്ചുവളരുന്നത് തുടരുകയാണെങ്കില്‍ സെലക്ടര്‍മാര്‍ക്ക് ദുബെയെ ഒഴിവാക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സ്‌ക്വാഡ് സെലക്ഷന്‍ സമയത്ത് സെലക്ടര്‍മാര്‍ക്ക് തലവേദനയുണ്ടാകുമെന്നും എന്നാലിത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരാനിരിക്കുന്ന എഡിഷനില്‍ അവര്‍ എങ്ങനെ കളിക്കും എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഹാര്‍ദിക് ഫിറ്റാണെങ്കില്‍പ്പോലും ആ ലോകകപ്പിനുള്ള വിമാനത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. നിങ്ങള്‍ ഇത്തരം പ്രകടനങ്ങള്‍ നടത്തിയാല്‍, നിങ്ങളെ ഉപേക്ഷിക്കാന്‍ ആര്‍ക്കും വളരെ ബുദ്ധിമുട്ടാണ്. സെലക്ടര്‍മാര്‍ അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിച്ചാല്‍ അത് വളരെ കഠിനമായ തീരുമാനമായിരിക്കും. അവന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു, ഇത് സെലക്ടര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു- ക്രിക്ക്ബസിനോട് സംസാരിക്കവെ ഗവാസ്‌കര്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക