ശാസ്ത്രിക്ക് സഹിഷ്ണുത കുറവാണ്, ദ്രാവിഡ് അങ്ങനെ അല്ല; തുറന്നടിച്ച് ദിനേശ് കാർത്തിക്ക്

പ്രത്യേക നേട്ടങ്ങൾ കൈവരിക്കാൻ രവി ശാസ്ത്രി കളിക്കാരെ പ്രേരിപ്പിക്കാറുണ്ടായിരുന്നു, എന്നാൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന സമയത്ത് ടീം പരാജയപ്പെട്ടാൽ സഹിഷ്ണുത കുറവായിരുന്നുവെന്ന് വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക് പറഞ്ഞു. ശാസ്ത്രി ഇന്ത്യൻ പരിശീലകനായിരുന്ന കാലത്ത്, പ്രത്യേകിച്ച് 2019 ലോകകപ്പ് സമയത്ത്, 37-കാരൻ ടീമിന്റെ ഭാഗമായിരുന്നു.

ശാസ്ത്രി-കോഹ്‌ലി കാലയളവ് ഇന്ത്യൻ ക്രിക്കറ്റിന് നല്ലതായിരുന്നു, എന്നാൽ മോശം ഫോമിന്റെ കാലത്ത് ചില താരങ്ങൾക്കൊപ്പം നിൽക്കാത്തതിന് ഇരുവരും വിമർശനങ്ങൾ കേട്ടിട്ടുണ്ട്. “തനിക്ക് ഇഷ്ടപ്പെടാത്ത ഒരു നിശ്ചിത വേഗതയിൽ ബാറ്റ് ചെയ്യാത്ത ഒരാളോട് അല്ലെങ്കിൽ നെറ്റ്‌സിലും മത്സരത്തിലും വളരെ വ്യത്യസ്തമായി കളിക്കുന്ന ഒരാളോട് അദ്ദേഹത്തിന് (ശാസ്ത്രിക്ക്) സഹിഷ്ണുത കുറവാണ് കാർത്തിക് പറഞ്ഞു.

“അദ്ദേഹം (ശാസ്ത്രി) അത് അഭിനന്ദിക്കില്ല. ടീമിൽ നിന്ന് തനിക്ക് എന്താണ് വേണ്ടതെന്ന് ശാസ്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു, ആരൊക്കെ കളിക്കുമെന്ന് ശാസ്ത്രിക്ക് അറിയാമായിരുന്നു, പക്ഷേ പരാജയങ്ങളോടുള്ള സഹിഷ്ണുത വളരെ കുറവായിരുന്നു. അദ്ദേഹം എപ്പോഴും താരങ്ങളെ നന്നായി ചെയ്യാൻ പ്രേരിപ്പിക്കുമായിരുന്നു. ”

രോഹിത് ശർമ്മ-രാഹുൽ ദ്രാവിഡ് യുഗത്തിൽ തനിക്ക് കൂടുതൽ വിശ്രമവും സുരക്ഷിതത്വവും അനുഭവപ്പെടുന്നതായി 36-ാം വയസ്സിൽ ടി20 സെറ്റപ്പിൽ നിയുക്ത ഫിനിഷറായ കാർത്തിക് പറഞ്ഞു.

Latest Stories

ധർമ്മസ്ഥല ദുരൂഹ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം; പരാതി 39 വർഷം മുമ്പ് കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ കേസിൽ

ദുൽഖർ നിർമ്മിക്കുന്ന ലോക - ചാപ്റ്റർ വൺ: ചന്ദ്ര" ടീസർ അപ്ഡേറ്റ് പുറത്ത്, റിലീസിന് ഒരുങ്ങി നസ്ലിൻ ചിത്രം

ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നു; വിയ്യൂരിൽ ഏകാന്ത തടവ്, ഭക്ഷണത്തിന് പോലും പുറത്തിറങ്ങാൻ അനുവദിക്കില്ല

ആശമാർക്ക് ആശ്വാസം; പ്രതിമാസ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ, പിരിഞ്ഞു പോകുന്നവർക്കുള്ള ആനൂകൂല്യവും കൂട്ടി

കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

'ഇത് രാജ്യസ്നേഹമല്ല, സ്വന്തം രാജ്യത്തെ സ്നേഹിക്കൂ'; സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി

ജയിൽ സുരക്ഷ വിലയിരുത്താൻ യോഗം വിളിച്ച് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടിയന്തര യോഗം ഇന്ന്

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി