നിലാവ് വരുന്നത് പോലെ വല്ലപ്പോഴും റൺ നേടുന്ന ഒരാൾ നായകനായി വേണ്ട, സഞ്ജുവിനെ രാജസ്ഥാൻ പുറത്താക്കണം; ആവശ്യവുമായി ശ്രീശാന്ത് രംഗത്ത്; പറയുന്നത് ഇങ്ങനെ

സഞ്ജു സാംസണ് പകരം രാജസ്ഥാൻ റോയൽസ് (ആർആർ) മറ്റ് താരങ്ങളെ ആരെ എങ്കിലും ക്യാപ്റ്റനാക്കണമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) സാംസൺ ബാറ്റിൽ വേണ്ടത്ര സ്ഥിരത പുലർത്തിയിട്ടില്ലെന്നും ജോസ് ബട്ട്‌ലറെ പോലെയുള്ള ഒരാളാണ് നേതാവെന്ന നിലയിൽ മികച്ച ഓപ്ഷനെന്നും ശ്രീശാന്ത് പറഞ്ഞു.

സാംസണിന്റെ നേതൃത്വത്തിൽ, രാജസ്ഥാൻ റോയൽസ് PL 2022 ൽ രണ്ടാം സ്ഥാനക്കാരായി, ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനോട് (GT) നിർണായക മത്സരത്തിൽ ടീം പരാജയപ്പെടുക ആയിരുന്നു. 2023 സീസണിൽ അവർ 14 ലീഗ്-സ്റ്റേജ് മത്സരങ്ങളിൽ ഏഴ് വിജയിക്കുകയും ഏഴ് തോൽക്കുകയും ചെയ്തുകൊണ്ട് അഞ്ചാം സ്ഥാനത്താണ് അവസാനിച്ചത്.

സ്‌പോർട്‌സ്‌കീഡയോട് സംസാരിച്ച ശ്രീശാന്ത്, രാജസ്ഥാൻ റോയൽസ് സാംസണെ ഒഴിവാക്കേണ്ട സമയമായെന്ന് അഭിപ്രായപ്പെട്ടു.

“എന്റെ അഭിപ്രായത്തിൽ രാജസ്ഥാൻ റോയൽസിന് അവരുടെ സംവിധാനം മാറ്റേണ്ടതുണ്ട്. ഞാൻ രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോൾ അവർക്ക് ഒരു സമ്പൂർണ്ണ മാനേജ്മെന്റ് ഉണ്ടായിരുന്നു. രാഹുൽ [ദ്രാവിഡ്] ഭായ് ആയിരുന്നു ക്യാപ്റ്റൻ. അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടും തന്ത്രങ്ങളും ഉണ്ടായിരുന്നു. ഞാൻ കളിച്ച ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായിരുന്നു അദ്ദേഹം,” മുൻ പേസർ പറഞ്ഞു.

ഒരു നേതാവെന്ന നിലയിലുള്ള സാംസണിന്റെ കഴിവിനെയും ബാറ്റ് ഉപയോഗിച്ച് മാച്ച് വിന്നർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥിരതയെയും ചോദ്യം ചെയ്തുകൊണ്ട് 40-കാരൻ കൂട്ടിച്ചേർത്തു:

“സഞ്ജു ക്യാപ്റ്റനായി പ്രത്യേകിച്ച് ഗുണം ഒന്നും ടീമിന് ചെയ്തിട്ടില്ല. ബട്‌ലർ ഒരു ലോകകപ്പെങ്കിലും നേടിയിട്ടുണ്ട്. അതെ, അയാൾക്ക് നന്നായി ചെയ്യാൻ കഴിയും, രോഹിതിനെ പോലെ തീവ്രതയും സ്ഥിരതയും ഉള്ള ഒരു ക്യാപ്റ്റനെയോ അല്ലെങ്കിൽ ടീമിനായി തുടർച്ചയായി മത്സരങ്ങൾ വിജയിപ്പിക്കുന്ന ഒരാളെയോ നിങ്ങൾക്ക് ആവശ്യമാണ്. സഞ്ജു മാറണം .”

“ഒരു ക്യാപ്റ്റൻ എന്ന നിലയിൽ, നിങ്ങൾക്കായി മത്സരങ്ങൾ ജയിക്കുന്ന ഒരാളെ നിങ്ങൾക്ക് ആവശ്യമുണ്ട്, എല്ലാ മത്സരങ്ങളും അല്ലെങ്കിലും, എല്ലാ മൂന്ന്-നാല് മത്സരങ്ങളിൽ എങ്കിലും . ഐപിഎൽ ഒരു വലിയ ടൂർണമെന്റാണ്. ഒരുപാട് മത്സരങ്ങളുണ്ട്, പക്ഷേ ഒരിക്കൽനിലാവ് വരുന്നത് പോലെ റൺ നേടുന്ന ഒരാളെ നിങ്ങൾക്ക് ആവശ്യമില്ല , ”സാംസണെ നേതാവായി കുറിച്ചുള്ള തന്റെ ചിന്തകൾ ശ്രീശാന്ത് പറഞ്ഞു.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം