അവൻ ഇപ്പോൾ പഴയതുപോലെയല്ല, ടീമിന് ഒരു ഉപകാരവുമില്ല, ഉടനെ പുറത്താക്കണം, വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റർ

ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ തിളങ്ങാതിരുന്ന രവീന്ദ്ര ജഡേജയെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ബാറ്റിങ്ങിലും ബോളിങ്ങിലും മോശം പ്രകടനമാണ് ടീമിലെ ഓൾറൗണ്ടറായ ജഡേജ കാഴ്ചവച്ചത്. ആദ്യ ഇന്നിങ്സിൽ 11ഉം, രണ്ടാം ഇന്നിങ്സിൽ 25 റൺസും മാത്രമെടുത്ത ജഡേജ രണ്ടിന്നിങ്ങ്സുകളിൽ നിന്നായി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. മൂന്ന്-നാല് വർഷം മുൻപുളള രവീന്ദ്ര ജഡേജയെ അല്ല ഇപ്പോൾ കാണാൻ സാധിക്കുന്നതെന്നാണ് സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടത്.

“രവിചന്ദ്രൻ അശ്വിനും കുൽദീപ് യാദവിനും പക​രം ജഡേജയെ ഇന്ത്യ തിരഞ്ഞെടുത്തതിന് കാരണം അദ്ദേഹത്തിന്റെ ബാറ്റിങ് കൊണ്ടായിരുന്നു. എന്റെ അഭിപ്രായത്തിൽ 3-4 വർഷം മുൻപുളള ജഡേജയല്ല ഇപ്പോഴുളളത്. അതിനാൽ ഇതിനെ കുറിച്ച് ചില ചർച്ചകൾ ഉണ്ടാവാം. കാരണം ഇന്ത്യയ്ക്ക് സ്പിന്നർമാരുടെ സഹായം ആവശ്യമാണ്, ജഡേജ അത് നൽകിയില്ലെങ്കിൽ, അവർക്ക് രണ്ടാമത്തെ സ്പിന്നറെ കളിപ്പിക്കേണ്ടിവരും. ഇംഗ്ലണ്ടിൽ ഇന്ത്യക്ക് രണ്ട് സ്പിന്നർമാരെ കളിപ്പിക്കാൻ കഴിയുമോ? ആ ചോദ്യങ്ങളെല്ലാം ഉയർന്നുവരും”, മഞ്ജരേക്കർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു.

ഇം​ഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റിൽ പരാജയപ്പെട്ടതോടെ നാണക്കേടിന്റെ റെക്കോഡിലേക്കാണ് ഇന്ത്യ വീണത്. അഞ്ച് താരങ്ങൾ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയിട്ടും ടീം പരാജയപ്പെടുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ യശസ്വി ജയ്സ്വാൾ, ശുഭ്മൻ ​ഗിൽ, റിഷഭ് പന്ത് എന്നിവരും രണ്ടാം ഇന്നിങ്സിൽ കെ എൽ രാഹുലും റിഷഭ് പന്തും സെഞ്ച്വറി നേടി. ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇം​ഗ്ലണ്ട് മറികടന്നത്. 149 റൺസെടുത്ത ബെൻ ഡക്കറ്റിന്റെയും 65 റൺസെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റൺസെടുത്ത ജോ റൂട്ടിന്റെയും പ്രകടനങ്ങളുടെ പിൻബലത്തിലാണ് ഇം​ഗ്ലണ്ട് വിജയത്തിലെത്തിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ