രോഹിത് 'റിമോട്ട്' ക്യാപ്റ്റന്‍, എല്ലാം തലകുലുക്കി സമ്മതിക്കുന്നു; ടീമിന്റെ ചരട് അയാളുടെ കൈയിലാണ്; തുറന്നടിച്ച് മുന്‍ താരം

ഏഷ്യാ കപ്പിന് പിന്നാലെ ടി20 ലോകകപ്പിലും പരാജയമായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ടീമിന്റെ ഓള്‍റൗണ്ട് പ്രകടത്തിനൊപ്പം രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ രോഹിത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ പേസര്‍ അതുല്‍ വാസന്‍. രോഹിത് ‘റിമോട്ട്’ ക്യാപ്റ്റനാണെന്നാണ് താരത്തിന്റെ വിമര്‍ശനം.

ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മയുടെ സമയം കഴിഞ്ഞുവെന്നാണ് എനിക്കു തോന്നുന്നത്. രണ്ടു ലോകകപ്പുകള്‍ക്കിടയിലാണ് നിങ്ങള്‍ എല്ലായ്പ്പോഴും പ്ലാന്‍ ചെയ്യുന്നത്. രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു തന്നെ നിര്‍ത്തിയതു കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിനു എന്തെങ്കിലും ലഭിക്കുമെന്ന് എനിക്കു തോന്നുന്നില്ല.

ഇന്ത്യന്‍ ടീമിലെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് കോച്ച് രാഹുല്‍ ദ്രാവിഡും ടീം മാനേജ്മെന്റുമാണ്. രോഹിത്തിനു അവയിലൊന്നും ഒരു അഭിപ്രായവുമില്ലെന്നും എല്ലാം തലകുലുക്കി സമ്മതിക്കുക മാത്രമാണ് ചെയ്യുന്നത്. ദ്രാവിഡിനു നിരുപാധികം കീഴടങ്ങി രോഹിത് ബാക്ക് സീറ്റില്‍ ഇരിക്കുകയാണെന്നും വാസന്‍ വിമര്‍ശിച്ചു.

ക്യാപ്റ്റന്‍സിയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതുന്നത്. അന്തിമമായി എല്ലാ തീരുമാനങ്ങളുമെടുക്കുന്നത് ടീം മാനേജ്മെന്റാണ്. രോഹിത് ശര്‍മ ഒരു തീരുമാനവും എടുക്കുന്നില്ല. ഫീല്‍ഡില്‍ എവിടെയാണ് ഒളിക്കേണ്ടത് എന്നു മാത്രമാണ് അദ്ദേഹം തീരുമാനിച്ചതെന്നും അതുല്‍ വാസന്‍ തുറന്നടിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക