രോഹിത്തും, കോലിയും മത്സരിക്കാനില്ലേ?; ദുലീപ് ട്രോഫിയിൽ ടിക്കറ്റ് ലഭിക്കാതെ സഞ്ജു; അമ്പരന്ന് ക്രിക്കറ്റ് ആരാധകർ

ഇന്ത്യ ശ്രീലങ്ക സീരീസിലെ ഏകദിന പരമ്പരയിൽ തോൽവി ഏറ്റു വാങ്ങിയ ശേഷം പരിശീലകൻ ഗൗതം ഗംഭീറിന്റെ നിർദ്ദേശ പ്രകാരം ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും ദുലീപ് ട്രോഫി കളിക്കുവാൻ തയ്യാറായി കഴിഞ്ഞു. മത്സരത്തിൽ രോഹിത് ശർമ്മയും വിരാട് കോലിയും ഉണ്ടാകും എന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ താരങ്ങൾ മത്സരത്തിന് ഉണ്ടാവില്ല. അടുത്ത സെപ്റ്റംബർ 19 നു നടക്കുന്ന ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി വിശ്രമം അനുവദിച്ചിരിക്കുകയാണ് സിലക്റ്റർമാർ. ദുലീപ് ട്രോഫിയിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തി ആയിരിക്കും അടുത്ത മത്സരത്തിലും, ചാമ്പ്യൻസ് ട്രോഫിയിലും ഗൗതം ഗംഭീർ ടീമിനെ നിശ്ചയിക്കുന്നത്.

ശ്രീലങ്കയുമായുള്ള മത്സരങ്ങളിൽ വിരാട് കോലിക്ക് ഗംഭീര പ്രകടനങ്ങൾ നടത്തുവാൻ സാധിച്ചിരുന്നില്ല. രോഹിത് ശർമ്മ മികച്ച പ്രകടനമാണ് ടീമിൽ നടത്തിയത്. ബംഗ്ലാദേശുമായുള്ള മത്സരത്തിന് മുൻപ് ഇരുവരും ദുലീപ് ട്രോഫി കളിക്കുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ബിസിസിഐ പുറത്ത് വിട്ട നാല് ടീമിലും താരങ്ങളുടെ പേരില്ല. മാത്രമല്ല മലയാളി താരം സഞ്ജു സാംസണും അതിൽ നിന്നും തഴയപ്പെട്ടു. അതിൽ ആരാധക രോക്ഷം വളരെ വലുതായിരുന്നു.

നിലവിലെ സാഹചര്യത്തിൽ ഈ വർഷം നടക്കുന്ന ഇന്ത്യൻ ടീമിന്റെ മത്സരങ്ങളിൽ സഞ്ജു സാംസണ് അവസരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്‌. അടുത്ത ഐപിഎൽ സീസണിൽ മിന്നും പ്രകടനം നടത്തിയാൽ മാത്രമായിരിക്കും അദ്ദേഹത്തിന് തിരികെ ഇന്ത്യൻ നീല കുപ്പായത്തിലേക്ക് കയറുവാൻ അവസരം ലഭിക്കു. എന്നാൽ പരിശീലകൻ ഗൗതം ഗംഭീർ ഐപിഎൽ മാത്രമല്ല ബാക്കി വരുന്ന ഡൊമസ്റ്റിക് മത്സരങ്ങളിലെ താരങ്ങളുടെ പ്രകടനം കൂടെ വിലയിരുത്തിയിട്ടേ ടീമിലേക്ക് അവരെ വിളിക്കൂ എന്ന് ബിസിസിയോട് നിർദ്ദേശം നൽകിയിരുന്നു. അത് കൊണ്ട് സഞ്ജു സാംസണിനെ കാര്യത്തിൽ എന്താകും സ്ഥിതി എന്ന് കണ്ടറിയാം.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്