പാക് സന്ദര്‍ശനത്തിന് ശേഷം ഒരു സുപ്രധാന വിവരം പങ്കുവെച്ച് റോജര്‍ ബിന്നി; അതിശയിച്ച് ക്രിക്കറ്റ് ലോകം

ഏഷ്യാ കപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി പാകിസ്ഥാന്‍ സന്ദര്‍ശിച്ച ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും ഇന്ത്യയില്‍ മടങ്ങിയെത്തി. 17 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ബിസിസിഐ ഭാരവാഹികള്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തത്.
വലിയ സ്വീകരണമാണ് പിസിബി ഒരുക്കിയിരുന്നതെന്നും പോസിറ്റീവായ കാര്യങ്ങള്‍ ഭാവിയില്‍ നടക്കുമെന്ന് കരുതുന്നെന്നും ബിന്നി പ്രതികരിച്ചു. പിസിബിയുടെ ആതിഥ്യമര്യാദയെ ശുക്ലയും പ്രശംസിച്ചു.

ഇന്ത്യ-പാകിസ്ഥാന്‍ പരമ്പരയെ കുറിച്ച് ബിസിസിഐക്ക് നിലവില്‍ കാര്യമായൊന്നും പറയാന്‍ കഴിയില്ല. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. നമുക്ക് കാത്തിരുന്ന് കാണാം എന്താ സംഭവിക്കുന്നതെന്ന്. ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതില്‍ പോസിറ്റീവായ കാര്യങ്ങള്‍ സംഭവിക്കുമെന്ന് കരുതുന്നു. കാരണം അവര്‍ ഇങ്ങോട്ട് വരുന്നുണ്ട്.

വലിയ സ്വീകരണമാണ് പിസിബി ഒരുക്കിയിരുന്നത്. മത്സരങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്രിക്കറ്റ് ഒരു പ്രധാന മാധ്യമമാണ്. 2004 ലെ പര്യടനം പരിശോധിക്കുക. ആ അന്തരീക്ഷം മികച്ച സൗഹൃദത്തിന് കാരണമായി- ബിന്നി പറഞ്ഞു.

രണ്ട് ബോര്‍ഡുകളും തമ്മിലുള്ള ഒരു വര്‍ഷത്തോളം നീണ്ട നാടകത്തിന് ശേഷമാണ് ഏഷ്യാ കപ്പ് നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുത്തത്. ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചതിന് പിന്നാലെ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് പിസിബി മറുപടി നല്‍കിയത് വിവാദം സൃഷ്ടിച്ചിരുന്നു.

തുടര്‍ന്ന്, പലതവണ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഏഷ്യാ കപ്പിന്റെ ഹൈബ്രിഡ് മോഡല്‍ പാകിസ്ഥാന്‍ അംഗീകരിച്ചു, കൂടാതെ ലോകകപ്പില്‍ തങ്ങളുടെ പങ്കാളിത്തവും സ്ഥിരീകരിക്കുകയായിന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക