റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിന്‌ കൊടുത്തത് മുട്ടൻ പണി; ടീമിന്റെ സഹ ഉടമയുമായി തർക്കം; സംഭവം ഇങ്ങനെ

അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎൽ മെഗാ താരലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്‌റ്റൻ റിഷഭ് പന്ത് ഉണ്ടായിരിക്കില്ല എന്ന വാർത്ത നേരത്തെ വന്നിരുന്നു. ടീം മാനേജ്‌മന്റ് അടുത്ത സീസൺ കൂടെ പന്തിനെ നിലനിർത്താനാണ് പദ്ധതി ഇട്ടിരുന്നത്. അതുമായി ബന്ധപ്പെട്ട ടീമിന്റെ സഹ ഉടമയായ കിരണ്‍ കുമാറുമായി പന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അതിന് ശേഷം താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്യ്ത കുറിപ്പാണ് അവരുടെ പദ്ധതികളെ എല്ലാം തകിടം മറിച്ചത്.

‘ഞാന്‍ ലേലത്തിലേക്കെത്തിയാല്‍ ഞാന്‍ വിറ്റുപോവുമോ ഇല്ലയോ, എത്ര പണം കിട്ടും’ എന്നായിരുന്നു പന്ത് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇത് ടീം മാനേജ്മെന്റിന് അദ്ദേഹത്തോടുള്ള വിധ്വേഷത്തിന് കാരണമായി. റിഷഭ് പന്തിനെ ടീം നിലനിർത്തുമെന്ന് അറിയിച്ചതിന് ശേഷവും താരം ഇത്തരം പ്രവർത്തി ചെയ്തത് മോശമായി പോയി എന്ന് ഡൽഹി മാനേജ്മെന്റ് വൃത്തങ്ങളിലൊരാള്‍ ക്രിക്ക് ബസിൽ പ്രതികരിച്ചിരുന്നു.

ടീം സഹ ഉടമയായ കിരൺ കുമാറുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയിൽ അഭിപ്രായ ഭിന്നത ഉണ്ടായെന്നും അടുത്ത വർഷത്തെ ഐപിഎലിൽ ഡൽഹി ടീമിൽ റിഷഭ് പന്തിനെ നിലനിർത്താൻ ശ്രമിക്കില്ലെന്നും ആണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

മെഗാ താരലേലത്തിൽ പന്ത് പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യോഗീക തീരുമാനം വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ഒക്ടോബർ 31 ആം തിയതിയാണ് ടീമുകൾ റീറ്റെയിൻ ചെയ്യുന്ന താരങ്ങളെ പ്രഖ്യാപിക്കേണ്ട അവസാന തീയതി. മുംബൈ ഇന്ത്യൻസിൽ നിന്നും രോഹിത്ത് ശർമ്മയും ഇത്തവണത്തെ മെഗാ താരലേലത്തിൽ പങ്കെടുക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്