'ധോണിക്ക് വേണ്ടി വെടിയേല്‍ക്കാനും തയ്യാര്‍': ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഇന്ത്യന്‍ താരം

ക്രിക്കറ്റ് ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള താരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി. തന്ത്രശാലിയായ ധോണിയിലെ നായകനെ അംഗീകരിക്കാന്‍ എതിരാളികള്‍ക്ക് പോലും ഒരുമടിയുമില്ല. സഹതാരങ്ങള്‍ക്കും എന്തിന് എതിരാളികള്‍ക്ക് പോലും കളത്തിനകത്തും പുറത്തും ധോണിയോട് വലിയ ആരാധനയാണ്.   ധോണിയ്ക്കായി രണ്ടാമതൊന്ന് ആലോചിക്കാതെ കളിക്കാര്‍ വെടിയേല്‍ക്കാന്‍ വരെ  തയാറാണെന്ന് പോലും ഒരിക്കല്‍ ഒരു ഇന്ത്യന്‍ താരം പറയുകയുണ്ടായി. അത് മറ്റാരുമല്ല കെ.എല്‍ രാഹുലാണ്. ക്യാപ്റ്റന്‍ എന്ന് ആരെങ്കിലും പറയുന്ന നിമിഷം തന്റെ ചിന്തയിലേക്ക് വരുന്നത് ധോണിയുടെ മുഖമാണെന്നും അത്രമേല്‍ അദ്ദേഹം കളിക്കാരില്‍ ആവേശം ചെലുത്തിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

“ക്യാപ്റ്റന്‍ എന്ന് ആരെങ്കിലും പറയുന്ന നിമിഷം എന്റെ ചിന്തയിലേക്ക് വരുന്നത് ധോണിയുടെ മുഖമാണ്. ഒരുപാട് നേട്ടങ്ങള്‍ നായകനെന്ന നിലയില്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് വേണ്ടിയാണെങ്കില്‍ കളിക്കാര്‍ മറുത്തൊന്ന് ആലോചിക്കാതെ വെടിയേല്‍ക്കാന്‍ വരെ തയ്യാറാവുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം.”

“തന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങളിലും വിനയം കൈവിടാതെ നിന്ന അദ്ദേഹത്തിന്റെ ശൈലിയാണ് ധോണിയില്‍ നിന്ന് ഞാന്‍ പഠിക്കുന്നത്. തന്റെ ജീവിതത്തില്‍ മറ്റെന്തിനേക്കാളും കൂടുതല്‍ പ്രാധാന്യം ധോണി രാജ്യത്തിന് നല്‍കുന്നു എന്നത് അവിശ്വസനീയമാണ്” രാഹുല്‍അന്ന് പറഞ്ഞു.

മൂന്ന് ഐ.സി.സി കിരീടങ്ങള്‍ ഇന്ത്യയിലേക്ക് എത്തിച്ച ഒരേയൊരു ഇന്ത്യന്‍ നായകനാണ് ധോണി. 2007ലെ ടി20 ലോക കപ്പ്, 2011ലെ ഏകദിന ലോക കപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവ ധോണിയുടെ കീഴിലാണ് ഇന്ത്യ നേടിയത്. ഇതിന് ശേഷം ഒരൊറ്റ ഐ.സി.സി കിരീടം പോലും ഇന്ത്യ നേടിയില്ല എന്നതാണ് ശ്രദ്ധേയം.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ