RCB VS GT: എന്നെ വേണ്ട എന്ന് പറഞ്ഞ് പുറത്താക്കിയവർ അല്ലെ നിങ്ങൾ, ഞാൻ ചെണ്ടയല്ല നിനക്ക് ഒകെ ഉള്ള പണിയെന്ന് മുഹമ്മദ് സിറാജ്; പഴയ തട്ടകത്തിൽ തീയായി രാജകീയ തിരിച്ചുവരവ്

തന്നെ വേണ്ട എന്ന് പറഞ്ഞ് ഒഴിവാക്കിയ ആർസിബിക്ക് തകർപ്പൻ പണി കൊടുത്ത് മുഹമ്മദ് സിറാജ്. മുൻ ടീമിനെതിരെ ബാംഗ്ലൂരിൽ നടക്കുന്ന പോരിലാണ് സിറാജ് തന്റെ ദേഷ്യം മുഴുവൻ തീർത്തിരിക്കുന്നത്. മൂന്ന് ഓവറിൽ 15 റൺ മാത്രം വഴങ്ങിയ താരം ഇതുവരെ 2 വിക്കറ്റുകൾ നേടി കഴിഞ്ഞു. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് നായകൻ ഫീൽഡിങ് തിരഞ്ഞെടുക്കുക ആയിരുന്നു.

ആദ്യ ഓവർ എറിയാൻ എത്തിയ സിറാജിനെ കോഹ്‌ലി ബൗണ്ടറിയോടെ വരവേറ്റെങ്കിലും മറു എൻഡിൽ നിന്ന ഫിൽ സാൾട്ട് പതറുന്ന കാഴ്ചയാണ് കണ്ടത്. താരത്തിന്റെ ലൈനും ലെങ്തും വായിക്കുന്നതിൽ പിഴവ് പറ്റിയ സാൾട്ട് ഓവറിന്റെ അഞ്ചാം പന്തിൽ എഡ്ജ് നൽകിയതാണ്. എന്നാൽ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കുന്നതിൽ പരാജയപ്പെട്ട ബട്ട്ലർ നല്ല ഒരു അവസരം നഷ്ടമാക്കി. തൊട്ടടുത്ത ഓവറിൽ അർഷാദ് ഖാൻ കോഹ്‌ലിയെ മടക്കിയപ്പോൾ ഇനി തന്റെ ഊഴം എന്നുള്ള ചിന്ത ആയിരുന്നു സിറാജിന്.

ബൗണ്ടറി അടിച്ചൊക്കെ തുടങ്ങി ദേവദത്ത് പടിക്കലിനെ(4 ) തന്റെ രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ ക്ളീൻ ബൗൾ ചെയ്ത സിറാജ് മുൻ ടീമിനെതിരെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. സാൾട്ടിനെ പോലെ അപകടകാരിയായ ബാറ്റ്സ്മാൻ ക്രീസിൽ നിൽക്കുമ്പോൾ തങ്ങൾ പൂർണ ആധിപത്യം ഇതുവരെ കൈവരിച്ചിട്ടില്ല എന്ന് മനസിലാക്കിയ സിറാജ് ആദ്യ ഓവറിൽ നിർഭാഗ്യത്തിൽ നഷ്ടമായ വിക്കറ്റ് ഇത്തവണ ക്ലാസ് ആയി തന്നെ തൂക്കി. പടിക്കലിന്റെ പോലെ തന്നെ സിറാജ്, സാൾട്ടിന്റെ ( 14 ) കുറ്റി തെറിപ്പിക്കുക ആയിരുന്നു.

എന്തായാലും നിലവിൽ 70 – 4 എന്ന നിലയിൽ ആർസിബി നിൽക്കുമ്പോൾ തന്നെ വേണ്ട എന്ന് പറഞ്ഞ ആർസിബിയോട് സിറാജിന്റെ ഒരു മധുരപ്രതികാരവും നടന്നു എന്ന് പറയാം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക